പുരുഷൻമാരെ എങ്ങനെയൊക്കെ ആകർഷിക്കാം: കോഴ്സുമായി യുവതി; ഇതുവരെ നേടിയത് 31 കോടി; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

പല തരത്തിലുള്ള കോഴ്സുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ആകർഷണത്തിനുള്ള കോഴ്സുകളെ കുറിച്ച് എന്തെങ്കിലും അറിവുണ്ടോ? എന്നാൽ അങ്ങനെ കുറച്ച് കോഴ്സുകൾ ഉണ്ട്. ആണുങ്ങളെ വശീകരിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ച് 40-കാരിയായ യുവതി നേടിയത് കോടികൾ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഷൗ യുവാൻ എന്ന യുവതിയാണ് ആകർഷണത്തിനുള്ള കോഴ്സ് പഠിപ്പിച്ചത്. ഇവർക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് അധികൃതർ. ഇവരുടെ എല്ലാ പ്രവർത്തികളും നിർത്തി വയ്ക്കാൻ ഉത്തരവിട്ടിട്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ബാങ്കിംഗ് മേഖലയിൽ ആയിരുന്നു നേരത്തേ യുവതി ജോലി ചെയ്തത്. പിന്നീട് ‘സെക്ഷ്വൽ ഇന്‍റലിജൻസ് ഇൻസ്ട്രക്ടർ’ എന്നാണ് യുവതി സോഷ്യൽ മീഡിയയിൽ‌ സ്വയം അവകാശപ്പെടുന്നത്. ഒരു കോഴ്‌സിന് 88,000 യുവാൻ അതായത്11,45,457 രൂപ വരെയാണ് ഫീസ് ആയി ഇവർ വാങ്ങുന്നത്. ചിലപ്പോൾ ഇത് ഒരുലക്ഷം യുവാൻ വരെ ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ കോഴ്സ് പതിനായിരക്കണക്കിന് സ്ത്രീകളെ ആകർഷിച്ചു എന്നാണ് പുറത്ത് വരുന്ന മറ്റൊരു വാർത്ത. കൂടാതെ 24–27 ദശലക്ഷം യുവാൻ വരുമാനം (ഏകദേശം 31 കോടി) അവർ ഇതുവഴി നേടിയെന്നും പറയുന്നു.

Related posts

Leave a Comment