സ്റ്റാലിന്‍റെ 40,000 കുപ്പി വീഞ്ഞ് ലേലം ചെയ്യും

ടിബ്‌ലി: സോവ്യറ്റ് ഏകാധിപതി സ്റ്റാലിന്‍റെ ശേഖരത്തിലെ 40,000 കുപ്പി വീഞ്ഞ് ജോർജിയ സർക്കാർ ലേലത്തിനു വയ്ക്കാൻ പദ്ധതിയിടുന്നു.

തലസ്ഥാനമായ ടിബ്‌ലിസിയിൽ വീഞ്ഞുകുപ്പികൾ സൂക്ഷിച്ചിരുന്ന അറ സർക്കാർ കഴിഞ്ഞ ദിവസം ആദ്യമായി തുറന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഫ്രാൻസിലെ മുന്തിയ തരം വീഞ്ഞുകൾ അടക്കം ശേഖരത്തിന്‍റെ ഭാഗമാണ്.

സോവ്യറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ജോർജിയയിൽ ജനിച്ച ജോസഫ് സ്റ്റാലിന് വൈൻ ശേഖരിക്കൽ ഹരമായിരുന്നു. 1917ലെ വിപ്ലവത്തിൽ അധികാരം പിടിച്ച കമ്യൂണിസ്റ്റുകൾ റഷ്യൻ ചക്രവർത്തിമാരുടെ വീഞ്ഞുശേഖരവും പിടിച്ചെടുത്തിരുന്നു.

1924 മുതൽ മരണപ്പെടുന്ന 1953 വരെ സോവ്യറ്റ് യൂണിയൻ ഭരിച്ച സ്റ്റാലിന്‍റെ കീഴിലായി ഈ വീഞ്ഞുശേഖരം. സ്റ്റാലിൻ സ്വന്തമായും പലതരം വീഞ്ഞുകൾ ശേഖരത്തിൽ ഉൾപ്പെടുത്തി. ‌

‌വീഞ്ഞിന്‍റെ ഉത്ഭവസ്ഥലമെന്നാണ് ജോർജിയ സ്വയം അവകാശപ്പെടുന്നത്. 8000 വർഷം മുന്പ് ഇവിടെ വീഞ്ഞ് ഉത്പാദിച്ചു തുടങ്ങിയിരുന്നത്രേ.

Related posts

Leave a Comment