ആ ദൃശ്യങ്ങളെല്ലാം വക്കീലിന്റെ കൈയിലാണ്! നടിയെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് പകര്‍ത്തിയതായി പള്‍സര്‍ സുനി, വക്കീല്‍ കുടുങ്ങിയേക്കും

pulser നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് മാറ്റിയതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കി. അഭിഭാഷകനു നല്‍കിയ ഫോണിലാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും സുനി മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ഈ ഫോണ്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നു വിദഗ്ധ പരിശോധനയ്ക്കായി ഈ ഫോണ്‍പോലീസ് ലാബിലേക്കയച്ചു. അതേസമയം പള്‍സര്‍ സുനിയുടെയും വിജീഷിന്‍റെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി സുനിയെയും വിജീഷിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള സാധ്യതയുണ്ട്.

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഈ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണോ മെമ്മറി കാര്‍ഡോ ഒന്നും കണ്ടെത്താന്‍ പൊലീസിനായിരുന്നില്ല. ഇതു പിന്നീട് അഭിഭാഷകനില്‍ നിന്നു ലഭിച്ച മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഉണ്ടെന്ന സംശയം പൊലീസിനുണ്ടായിരുന്നു. നടിയെ ആക്രമിച്ച ശേഷം മുങ്ങിയ പ്രതി കൊച്ചിയില്‍ തിരിച്ചെത്തി പുതിയ ഫോണ്‍ വാങ്ങിയതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഇതില്‍ നിന്നു സുനി ആരെയും വിളിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെ വിളിച്ചതായി ടവര്‍ ലൊക്കേഷനും കിട്ടിയിട്ടില്ല. ഒരേസമയം സുനി പത്തോളം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും ഇക്കാര്യത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Related posts