ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആയിരിക്കേ ഗോകുലിനെ പ്രണയിച്ചു, വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ കല്യാണം നടത്തി, വായ്പയെടുത്ത് കല്യാണം നടത്തിയ സൂര്യയുടെ ജീവനെടുത്തത് ഭര്‍ത്തൃവീട്ടുകാരുടെ ആര്‍ത്തി, ആലപ്പുഴയില്‍ നടന്നത്

സ്ത്രീധനം പലപ്പോഴും വലിയ പ്രശ്‌നമാണ്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നത് സ്ഥിരം സംഭവം ആയിരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ സ്ത്രീധനം മൂലം ആലപ്പുഴയില്‍ ഒരു ഇരുപതുകാരിക്ക് സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെട്ടു. ചെറുതന പാണ്ടി പുത്തന്‍ചിറയില്‍ സുരേഷ്, ബീന ദമ്പതികളുടെ മകള്‍ സൂര്യയാണ് ആത്മഹത്യ ചെയ്തത്.

സൂര്യയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് ഗുരുപാദം ജംക്ഷനില്‍ പതിനേഴരയില്‍ ഗോകുല്‍ നിവാസില്‍ ഗോകുലിനെ (ഉണ്ണി26) ആണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്: ചെറുതന പാണ്ടി പുത്തന്‍ചിറയില്‍ സുരേഷ്, ബീന ദമ്പതികളുടെ മകള്‍ സൂര്യ(20) പറവൂര്‍ ജംക്ഷനിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ജെസിബി മെക്കാനിക്കായ ഗോകുലും സൂര്യയുമായി പ്രണയത്തിലായി. ഗോകുല്‍ സൂര്യയെ വിളിച്ചുകൊണ്ടുപോയെങ്കിലും ഇരുവീട്ടുകാരും ഇടപെട്ട് കഴിഞ്ഞ ജൂണ്‍ 16ന് വിവാഹം നടത്തി.

വിവാബത്തിനായി 10 പവന്‍ സ്വര്‍ണവും 3 തവണയായി 1,20,000 രൂപയും വാങ്ങിയിട്ടും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനം ഉണ്ടായിരുന്നതായി സൂര്യ മാതാപിതാക്കളെ അറിയിച്ചിരുന്നു. നിര്‍ധന കുടുംബം വായ്പയെടുത്താണ് ഈ തുക നല്‍കിയത്. ജനുവരി 1ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സൂര്യയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു. തുടര്‍ന്ന് പാണ്ടിയിലെ വീട്ടിലായിരുന്നു സംസ്‌കരിച്ചത്. ഗോകുലിനെ റിമാന്‍ഡ് ചെയ്തു.

Related posts