തന്റെ ലിംഗം ഛേദിച്ചതിനു പിന്നില്‍ കരുക്കള്‍ നീക്കിയത് എഡിജിപി സന്ധ്യയെന്ന് ഗംഗേശാനന്ദ; എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുന്നില്ല ?

 

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനിടെ ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ കരുക്കള്‍ നീക്കിയത് എഡിജിപി സന്ധ്യയെന്ന വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ. സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇങ്ങനെയൊന്നും നടക്കില്ലയെന്നും പോലീസിനൊപ്പം അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയില്‍ പെണ്‍കുട്ടി വീണുപോവുകയായിരുന്നു. അവള്‍ക്കങ്ങനെ ചെയ്യാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഗംഗേശാനന്ദ പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അന്നു സംഭവിച്ചതിനെക്കുറിച്ച് ഗംഗേശാനന്ദ പറയുന്നതിങ്ങനെ…

സംഭവദിവസം രാവിലെ മൂന്നിന് കണ്ണൂരില്‍ നിന്ന് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ എന്നെ കുട്ടിയുടെ അനുജന്‍ അനിരുദ്ധാണ് എന്നെ അവരുടെ വീട്ടില്‍ കൊണ്ടു വിട്ടത്. പൂജാ കാര്യങ്ങള്‍ക്കു ശേഷം വൈകുന്നേരം ആറു മണിയോടെയാണ് ഭക്ഷണം കഴിക്കുന്നത്. ലഘുവായ ഭക്ഷണമാണ് കഴിച്ചത്. പിന്നെ കുറച്ചു നേരം വിശ്രമിച്ചു. ഞാന്‍ സാധാരണ ഹാളിലാണ് കിടക്കുന്നത്. അന്ന് ആ സമയത്ത് പെണ്‍കുട്ടിയും അനിയനും അച്ഛനും അമ്മയുമൊക്കെ അവിടെ ഉണ്ടായിരുന്നു. അവരോട് കാര്യം പറഞ്ഞിരുന്നു. ഒമ്പതരയായപ്പോഴാണ് അയ്യപ്പദാസ് കാണാന്‍ വന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി എന്നോടൊപ്പമുള്ളയാളാണ് അയ്യപ്പദാസ്. ഒരു ചിട്ടിയുടെ ഭാഗമായി ഒരു കോടി രൂപയുടെ ആധാരം കൊടുക്കാന്‍ വേണ്ടിയാണ് അന്ന് അയ്യപ്പദാസിനെ വിളിച്ചു വരുത്തിയത്. ഭക്ഷണമൊക്കെ കഴിച്ച് രാത്രി പത്തരയോടെ പെണ്‍കുട്ടിയുടെ അനിയന്‍ തന്നെയാണ് ഇയാളെ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. എന്നിട്ട് അവന്‍ തിരികെ വന്നു. രണ്ടു ദിവസമായി കാര്യമായി ഭക്ഷണം കഴിക്കാത്തതിനാല്‍ നല്ല ക്ഷീണമുണ്ടായിരുന്നു.

ഈ പെണ്‍കുട്ടിയുടെ ഗാര്‍ഡിയന്‍ ഞാനായിരുന്നു. കോളജില്‍ ചേര്‍ത്തതും എന്‍ട്രന്‍സിനു കൊണ്ടു ചേര്‍ത്തതുമെല്ലാം ഞാനായിരുന്നു. കുട്ടിയുടെ മാത്രമല്ല ആ കുടുംബത്തിന്റെയും കാര്യങ്ങള്‍ ഞാന്‍ നോക്കിയിരുന്നു. ഇവര്‍ക്ക് കുറച്ച് ഭൂമി വയനാട് തിരുനെല്ലിയില്‍ കുറച്ചു സ്ഥലം വാങ്ങിയിരുന്നു. ഞാന്‍ വന്നാല്‍ അവളും വരാമെന്ന് കുട്ടി പറഞ്ഞു. അങ്ങനെയാണ് അന്ന് ഞാന്‍ ആ വീട്ടില്‍ വരുന്നത്. സാധാരണയായി പെണ്‍കുട്ടി ഒന്നരയോടെ പേട്ട സ്റ്റേഷനില്‍ നിന്നു വരുന്നതാണ് ഫൈനല്‍ ഇയര്‍ എല്‍എല്‍ബിയുടെ ഭാഗമായി അവളെ ഇന്റേന്‍ഷിപ്പിനായി സ്റ്റേഷനിലേക്കയച്ചത് അയ്യപ്പദാസാണ്. എന്നാല്‍ അന്നേ ദിവസം കുട്ടി വരാന്‍ താമസിച്ചപ്പോള്‍ കുട്ടിയുടെ അമ്മ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. ഞാന്‍ വിളിച്ചിട്ടും എടുത്തില്ല. വൈകിട്ട് 6.30നാണ് കുട്ടിയെത്തുന്നത്. സാധാരണ എല്ലാവരും കൂടിയിരിക്കുമ്പോള്‍ അവര്‍ എന്റെ കാലു തിരുമ്മാറുണ്ട്. അന്നും കുട്ടി കാലു തിരുമ്മി. അച്ഛനും അമ്മയുമൊക്കെ അടുത്തിരിപ്പുണ്ട്. നല്ല ക്ഷീണമുള്ളതിനാല്‍ ഞാന്‍ മയങ്ങിപ്പോയി ക്ഷീണമുള്ളതിനാല്‍ സമയമെത്രയെന്ന് ഓര്‍ക്കുന്നില്ല. കിടന്നപ്പോള്‍ ലൈറ്റുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ശരീരത്തില്‍ നല്ല വേദന തോന്നിയപ്പോഴാണ് എഴുന്നേറ്റത്. അപ്പോള്‍ മുന്‍ ഭാഗം നനഞ്ഞിരിക്കുന്നത് കണ്ടു ചെന്ന് ലൈറ്റ് ഇട്ടപ്പോള്‍ ജനനേന്ദ്രിയം മുറിഞ്ഞു തൂങ്ങിയ അവസ്ഥയിലായിരുന്ന. ഏകദേശം നാലുമീറ്റര്‍ അപ്പുറത്ത് പെണ്‍കുട്ടി നില്‍പ്പുണ്ടായിരുന്നു. എന്നെ ഒന്നു നോക്കിയിട്ട് അവള്‍ പുറത്തേക്ക് ഓടിപ്പോയി. ഇതാണ് അന്ന് സംഭവിച്ചത്.

ആരാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് എനിക്കറിയില്ല. ഇതിനു പിന്നില്‍ ഗൂഢാലോചന നടത്തിയത്. അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവര്‍ ചേര്‍ന്നാണ്. ഇവരെയൊക്കെ ഓരോഘട്ടത്തില്‍ ഞാന്‍ തന്നെ രക്ഷിച്ചു കൊണ്ടു വന്നവരാണ്. ഇവരാണ് ഈ പദ്ധതി ഫ്രെയിം ചെയ്തത്. മനോജ് മുരളിയുടെ ബന്ധുക്കാരന്‍ ഒരു എസ്‌ഐയുണ്ട്. അയാള്‍ വഴിയാണ് ഇക്കാര്യം സന്ധ്യ അറിഞ്ഞത്. സന്ധ്യ അറിയാതെ ഇതു ചെയ്യാനുള്ള ധൈര്യം ഇവര്‍ക്കില്ല. ഞാന്‍ ഒരു സ്റ്റാര്‍ സ്വാമിയൊന്നുമല്ലെങ്കിലും പൊതുജനങ്ങളുമായി നല്ലപോലെ ബന്ധമുള്ളയാളാണ്. ഞാന്‍ പലയിടങ്ങളിലും കിടന്നിട്ടുണ്ടെങ്കിലും ഇതുവരെ എനിക്കെതിരേ ഒരു പരാതി പോലും ഉണ്ടായിട്ടില്ല. എനിക്കെതിരേ എങ്ങനെയെങ്കിലും ഒരു പരാതി കിട്ടാനായി അവര്‍ എനിക്കു പരിചയമുള്ളവരെയെല്ലാം സമീപിച്ചിരുന്നു.

നിങ്ങളൊരു കാര്യം മനസിലാക്കണം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല, വളരെ ലളിതമായി സമര്‍പ്പിക്കാവുന്ന ഒന്നാണല്ലോ അത്. തെളിവുണ്ടെന്നല്ലേ പറയുന്നത്. ഒരു തെളിവുമില്ല, കത്തി പോലും ഇതുവരെ കണ്ടെടുത്തിട്ടില്ല. ഇതുവരെ ഇവര്‍ ഉന്നയിച്ചിട്ടുള്ള ഒരൊറ്റ ആരോപണം പോലും കോടതിയില്‍ തെളിയിക്കാനായിട്ടില്ല. ക്രൈം ബ്രാഞ്ച് ഒരു തവണ വന്ന് മൊഴിയെടുത്തിട്ടു പോയതാണ് ആകെയുണ്ടായത്. ഇവര്‍ ആദ്യം കുറ്റപത്രം കൊടുക്കട്ടെ കുറ്റപത്രം കൊടുത്തിരുന്നെങ്കില്‍ ദിലീപിന്റെ അവസ്ഥയായേനേ എനിക്ക് ജാമ്യം കിട്ടില്ലായിരുന്നു. എനിക്കൊരിക്കലും ജാമ്യം കിട്ടാന്‍ സഹായിക്കുന്നവരുമല്ല ഇവരാരും.ഞാന്‍ അകത്തു കിടക്കണമെന്നല്ലേ ഇവര്‍ ആഗ്രഹിക്കുന്നത്. മേല്‍പ്പറഞ്ഞവര്‍ സന്ധ്യയെ സമീപിക്കുകയും സന്ധ്യ നേരിട്ട് ഇടപെട്ട് പോലീസുകാരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചെയ്‌തെന്നാണ് ഇതുവരെയുള്ള എന്റെ അറിവും അനുഭവവും. അതിന് ഞാനാരെയും കുറ്റം പറയുകയില്ല. ഒരു കാര്യം പറയാം സത്യം കാലം തെളിയിക്കും കാലം തെളിയിച്ചേ പറ്റൂ. യഥാര്‍ഥത്തില്‍ പീഡിപ്പിക്കപ്പെട്ടത് ഞാനാണല്ലോ അല്ലാതെ വേറാരുമല്ലല്ലോ. എന്റെ ലിംഗം ഛേദിച്ചത് ആരാണെന്ന് ഇതുവരെ പോലീസ് പറഞ്ഞിട്ടില്ല. അത് ആരാണെന്ന് അവര്‍ക്ക് കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗംഗാശാനന്ദ പറയുന്നു.

 

Related posts