പതിനാലുകാരന്‍ എഴുപത്തിയഞ്ചുകാരിയെ ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചുവെന്ന് കേസ് ! നമ്മുടെ നാട് എങ്ങോട്ട്…

വണ്ടന്‍മേട്ടില്‍ പതിനാലുകാരന്‍ എഴുപത്തഞ്ചുകാരിയെ ബോധരഹിതയാക്കിയശേഷം ക്രൂരമായി പീഡിപ്പിച്ചെന്നു കേസ്. വീട്ടില്‍ അതിക്രമിച്ചു കയറിയ കൗമാരക്കാരന്‍ വയോധികയുടെ കഴുത്തില്‍ കയര്‍ മുറുക്കി ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനമെന്നു പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പ്രതി വീട്ടില്‍ അതിക്രമിച്ചു കയറിയപ്പോള്‍ വയോധികയും അസുഖങ്ങളെത്തുടര്‍ന്നു കിടപ്പിലായ ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പതിനാലുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

75-ാം വയസ്സില്‍ കുഞ്ഞിന് ജന്മം നല്‍കി വയോധിക ! ഒരു ശ്വാസകോശം മാത്രമുള്ള സ്ത്രീയുടെ പ്രസവത്തെ അദ്ഭുതത്തോടെ നോക്കിക്കണ്ട് ഡോക്ടര്‍മാര്‍…

75-ാം വയസ്സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി വയോധിക. രാജസ്ഥാനിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള സ്ത്രീയാണ് വൈദ്യശാസ്ത്രത്തെത്തന്നെ ഞെട്ടിച്ച സംഭവത്തിലെ നായിക. പ്രസവിക്കണമെന്നും സ്വന്തമായി ഒരു കുട്ടി വേണമെന്നുള്ള സ്ത്രീയുടെ തീവ്രമായ ആഗ്രഹമാണ് ഇവരെ ഇങ്ങനെയൊരു സാഹസത്തിലേക്ക് നയിച്ചതെന്ന് കോട്ട എന്ന സ്ഥലത്തെ കിങ്കര്‍ ആശുപത്രിയിലെ അധികൃതര്‍ സഫലമാക്കിയത്. വാര്‍ധക്യത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുപുറമേ ഇവര്‍ക്ക് ഒരു ശ്വാസകോശം മാത്രമേ ഉള്ളൂ എന്നതും ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായിരുന്നു. ശാരീരിക അസ്വസ്ഥതയുമുണ്ടായിരുന്നു. നേരത്തെ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നെങ്കിലും തനിക്ക് സ്വന്തമായി കുട്ടി വേണമെന്ന ആഗ്രഹത്തില്‍ സ്ത്രീ ഉറച്ചുനിന്നതോടെ ഡോക്ടര്‍മാര്‍ കീഴടങ്ങുകയായിരുന്നു. ഗര്‍ഭത്തിന്റെ ആറാം മാസത്തില്‍ തന്നെ കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. 600 ഗ്രാം മാത്രം തൂക്കമുള്ള കുട്ടിയെ മറ്റൊരു ആശുപത്രിയിലെ നവജാത ശിശുപരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തൂക്കക്കുറവുണ്ടെങ്കിലും കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കുട്ടി വേഗം സുഖം പ്രാപിക്കുന്നതായും അമ്മ സന്തോഷവതിയാണെന്നും അവര്‍ അറിയിച്ചു.

Read More