ന്യൂമോണിയ മാറാന്‍ എന്ന പേരില്‍ ഇരുമ്പ് കൊണ്ട് പൊള്ളിച്ചു ! പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികളുടെ കൊടും ക്രൂരത…

ന്യുമോണിയ മാറാനെന്ന പേരില്‍ ഗോത്രമേഖലയില്‍ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികള്‍ ചെയ്തത് കൊടുംക്രൂരത. മധ്യപ്രദേശിലാണ് സംഭവം. മാസങ്ങള്‍ മാത്രം പ്രായമായ ശിശുക്കളെ മന്ത്രവാദികള്‍ ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിക്കുകയായിരുന്നു. നില ഗുരുതരമായ മൂന്നു കുട്ടികളെ ഝാബുവ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസം, ആറുമാസം, ഏഴുമാസം പ്രായത്തിലുള്ള പിപിലിയഖാദന്‍, ഹദുമതിയ, സമോയ് എന്നീ ഗ്രാമങ്ങളില്‍നിന്നുള്ള ആണ്‍കുഞ്ഞുങ്ങളാണ് ക്രൂരതയ്ക്ക് ഇരകളായത്. ചുമ, ജലദോഷം, പനി എന്നീ ബുദ്ധിമുട്ടുകളാണ് ആദ്യം കുട്ടികള്‍ക്ക് ഉണ്ടായിരുന്നത്. പിന്നീടാണ് ന്യുമോണിയയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, കുട്ടികളെ സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകുന്നതിന് പകരം മാതാപിതാക്കള്‍, മന്ത്രവാദികളുടെ അടുക്കല്‍ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മന്ത്രവാദികള്‍ കുട്ടികളുടെ നെഞ്ചിനും വയറിനും മീതേ ഇരുമ്പു പഴുപ്പിച്ച് പൊള്ളിച്ചു. പൊള്ളലേറ്റതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ നില ഗുരുതരമാണെന്നാണ്…

Read More

ഡ്രസ് ഒന്നും ഇല്ലാതെയാണ് ഇവര്‍ പൂജ നടത്തിയത് ! പോലീസിനെ പേടിയാണെന്നും യുവതി; കുറ്റപ്പുഴയിലെ മന്ത്രവാദക്കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

തിരുവല്ല കുറ്റപ്പുഴയില്‍ മന്ത്രവാദത്തിനിടെ യുവതിയെ നരബലിയ്ക്ക് വിധേയയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. യുവതിയെ ബന്ധപ്പെടാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് കുറ്റപ്പുഴയിലെ വാടകവീട്ടിലും സമീപപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടയില്‍ പോലീസിനെ പേടിയാണെന്നും, പോലീസ് വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും യുവതി ഒരു ചാനലിനോട് പറഞ്ഞു. ഇടനിലക്കാരിയും മന്ത്രവാദിയും മദ്യവും എംഡിഎംഎയും ഉപയോഗിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ ലഹരിക്കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. കുറ്റപ്പുഴയിലെ വീട്ടില്‍ മുമ്പും വന്നിട്ടുണ്ടെന്നും ചങ്ങനാശ്ശേരി സ്വദേശിനിയായ ഇടനിലക്കാരി അമ്പിളിയാണ് അന്നും കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു. ‘ഡ്രസ് ഒന്നും ഇല്ലാതെയാണ് ഇവര്‍ പൂജ നടത്തിയത് എന്ത് പൂജയാണിത്. സിനിമയില്‍ ഗുണ്ടകളുടെ കയ്യില്‍ കാണുന്നതുപോലുള്ള വടിവാള്‍ കത്തിയില്‍ കുങ്കുമവും മഞ്ഞളും ഒക്കെ ഇട്ട് പൂജിച്ചു’. ‘കത്തി എന്തിനാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിന്നെ കൊല്ലാനാണെന്ന് അമ്പിളി പറഞ്ഞു’വെന്നും യുവതി വെളിപ്പെടുത്തി. ‘ഞാന്‍…

Read More

‘ജിന്ന് ബാധിച്ച’ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കത്തി കൊണ്ട് വരയുകയും ചെയ്തു ! ഭര്‍ത്താവും ദുര്‍മന്ത്രവാദികളും അറസ്റ്റില്‍…

കായംകുളം കറ്റാനത്ത് ‘ജിന്ന് ബാധിച്ചെന്ന’ പേരില്‍ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം. ഭര്‍ത്താവും ബന്ധുക്കളും ദുര്‍മന്ത്രവാദികളും ചേര്‍ന്നാണ് ഐടി ജീവനക്കാരിയായ യുവതിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ജിന്ന് ബാധിച്ചു എന്ന് ആരോപിച്ചാണ് ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. ഇവര്‍ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കത്തിയും വാളും ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം. 25 വയസുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. ഏകദേശം മൂന്നുമാസത്തോളം ഇവര്‍ യുവതിയെ പീഡനത്തിനിരയാക്കി. ഒടുവില്‍ പീഡനം സഹിക്കാന്‍ വയ്യാതെ വന്നതോടെ യുവതി നൂറനാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവ് അനീഷ്, മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരും അനീഷിന്റെ ബന്ധുക്കളുമാണ് പിടിയിലായത്. യുവതിയുടെ രണ്ടാം വിവാഹമാണ്. അനീഷ് പെണ്‍കുട്ടിയുടെ ചെവിയില്‍ ചില മന്ത്രങ്ങള്‍ ഓതുക പതിവായിരുന്നു. എന്നാല്‍ യുവതി ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. യുവതിയെ…

Read More

കൊല്ലത്ത് നഗ്നപൂജയും പീഡനവും ! ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് മന്ത്രവാദത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി…

കൊല്ലം ചടയമംഗലത്ത് യുവതിയെ മന്ത്രവാദത്തിന് ഇരയാക്കിയെന്ന് പരാതി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നഗ്‌നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആറ്റിങ്ങല്‍ സ്വദേശിയുടെ പരാതിയില്‍ കൊല്ലം ചടയമംഗലം പോലീസ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു. 2016ല്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് എടുക്കാന്‍ വിസമ്മതിച്ച പോലീസ് ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റിയത്. യുവതി മാധ്യമങ്ങളോടു പറഞ്ഞത് ഇങ്ങനെ…കല്യാണം കഴിഞ്ഞ് വന്ന അന്ന് മുതല്‍ അബ്ദുള്‍ ജബ്ബാര്‍ എന്ന പറഞ്ഞ ഒരാള്‍ ഇവിടെയുണ്ട്. അവന്‍ നിരന്തരം എന്നെ പീഡിപ്പിക്കുകയും അവന് വേണ്ടിയിട്ട് വക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്നത് എന്റെ ഭര്‍ത്താവും അമ്മയും സഹോദരിയുമാണ്. സഹോദരിയാണ് എല്ലാവര്‍ക്ക് മുന്നിലും കാഴ്ചവെക്കാന്‍ നിര്‍ബന്ധിക്കുന്നത്. അതോടൊപ്പം ഒരു സിദ്ധിഖുമുണ്ട്. അവന്‍ എന്റെ വസ്ത്രം വലിച്ച് കീറിയപ്പോള്‍ അത് മന്ത്രവാദത്തിന്റെ ഭാഗമാണെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. യുവതി പറയുന്നു. 2016ലാണ് ചടയമംഗലം സ്വദേശിയും യുവതിയും തമ്മിലുള്ള വിവാഹം…

Read More

ഇടുക്കി യൂദാഗിരിയിലെ ആഭിചാര കേന്ദ്രം നശിപ്പിച്ച് സിപിഎം ! ബലിത്തറകള്‍ പൊളിച്ചു നീക്കി…

ഇടുക്കി തങ്കമണി യൂദാഗിരിയിലെ ആഭിചാരകേന്ദ്രം നശിപ്പിച്ച് സിപിഎം. കേന്ദ്രത്തിലെ മന്ത്രവാദ ബലിത്തറകള്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. പോലീസ് താക്കീത് വകവെക്കാതെ ഇവിടെ മൃഗബലി അടക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. തങ്കമണി യൂദാഗിരിയില്‍ റോബിന്‍ എന്നയാളുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നാണ് മന്ത്രവാദം നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നത്. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നടക്കുന്നതായി മനസ്സിലായത്. ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ ബലിത്തറകളും പൂജാ സാമഗ്രികളും, ബലിക്ക് ഉപയോഗിച്ചിരുന്ന കത്തി ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു. പോലീസ് താക്കീത് നല്‍കി മടങ്ങിയെങ്കിലും ബലിത്തറകള്‍ പൊളിച്ചു നീക്കിയിരുന്നില്ല. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇയാളുടെ പുരയിടത്തില്‍ കയറി പരിശോധന നടത്തുകയായിരുന്നു. വാഴത്തടകള്‍ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു ബലിത്തറകള്‍. ഒരു ബലിത്തറയില്‍ മന്ത്രവാദം നടത്തി കത്തി കുത്തി വെച്ച നിലയിലുമായിരുന്നുവെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ബലിത്തറകള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയായിരുന്നു.

Read More

മറ്റാരുമില്ലാത്തപ്പോള്‍ ലൈലയുടെ നോട്ടം പേടിപ്പെടുത്തുന്നതായിരുന്നു ! വിളിക്കുമ്പോള്‍ ഒരിക്കലും ഇവര്‍ ഫോണ്‍ എടുത്തിരുന്നില്ല; അയല്‍വാസികള്‍ പറയുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍…

പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയുടെ അനുരണനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. മാത്രമല്ല ഓരോ ദിവസവും ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. സംഭവത്തിലെ പ്രതികളില്‍ ഒരാളായ ഭഗവല്‍സിംഗിനെക്കുറിച്ച് ആളുകള്‍ക്ക് നല്ല അഭിപ്രായമാണുണ്ടായിരുന്നത്. എന്നാല്‍ നരബലി പുറത്തു വന്നതോടെ ആളുകളാകെ അമ്പരന്നിരിക്കുകയാണ്. എല്ലാവരോടും സൗമ്യമായി മാത്രം ഇടപെട്ടിരുന്ന ഭഗവല്‍സിംഗിന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇയാള്‍ക്ക് അങ്ങനെ അടുത്ത സുഹൃത്തുക്കള്‍ പോലും ഉണ്ടായിരുന്നില്ല എന്നാണ് അയല്‍വാസികളും നാട്ടുകാരും പറയുന്നത്. ഭഗവല്‍ സിംഗും ഭാര്യയും ഒരുമിച്ചായിരുന്നു മിക്കപ്പോഴും യാത്രകള്‍ ഒക്കെ തന്നെ നടത്തിയിരുന്നത്. ഇരുവരും വീട്ടില്‍ ഇല്ലാതിരുന്ന സമയങ്ങളില്‍ തിരുമ്മലിനും മറ്റുമായി ആളുകള്‍ വരുന്ന സമയത്ത് വിവരം പറയാന്‍ ആരെങ്കിലും വിളിക്കുമ്പോള്‍ പോലും ഇവര്‍ പലപ്പോഴും ഫോണ്‍ എടുത്തിരുന്നില്ലെന്നും എടുക്കുക ആണെങ്കില്‍ പോലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത് എന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. മുന്‍പ് തിരുമ്മല്‍ കേന്ദ്രത്തോട്…

Read More

വായുവില്‍ എറിഞ്ഞ കോടാലി എങ്ങനെ അയല്‍വാസിയുടെ വാതിലില്‍ എത്തി ! 30കാരിയെ ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു;യുവതിയെ ആക്രമിച്ച സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും…

ഛത്തീസ്ഗഡില്‍ മന്ത്രവാദിയെന്ന് സംശയിച്ച് 30കാരിയെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുടിയില്‍ പിടിച്ച് വലിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്തതായി യുവതി പരാതിപ്പെട്ടു. ഒടുവില്‍ ഇവരുടെ ഒരു ബന്ധു എത്തിയാണ് നാട്ടുകാരുടെ രോഷത്തില്‍ നിന്ന് യുവതിയെ രക്ഷിച്ചത്. ജാഷ്പൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയാണ് നാട്ടുകാര്‍ ആക്രമിച്ചത്. മന്ത്രവാദിയെന്ന് സംശയിച്ചാണ് നാട്ടുകാരുടെ ആക്രമണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ അടക്കം 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയില്‍ കുട്ടികള്‍ക്കൊപ്പം വീട്ടില്‍ ഇരിക്കവേയാണ് സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായത്. ഒരു സംഘം ആളുകള്‍ വാതിലില്‍ മുട്ടുകയും അലറുകയുമായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അപകടം ഭയന്ന് വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകയറിയ സംഘം വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.…

Read More

തുഷാരയുടെ ശരീരത്തില്‍ പരേതാത്മാക്കളുണ്ടെന്നു പറഞ്ഞ് ആഭിചാരകര്‍മങ്ങള്‍ക്കെത്തുന്നവരുടെ മുമ്പിലിരുത്തും ! മൗനമായി ഇരുന്നാല്‍ ആത്മാവ് സംസാരിക്കുന്നില്ലെന്നു പറഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കും;യുവതിയെ പീഡിപ്പിച്ചു കൊന്നതില്‍ ഭര്‍ത്താവിന്റെ സഹോദരിയ്ക്കും പങ്ക്…

രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ ഭര്‍തൃവീട്ടില്‍ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരിയും കുടുങ്ങും.ദുര്‍മന്ത്രവാദവും കൊലപാതകത്തിനു കാരണമായോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട തുഷാരയുടെ മക്കളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.ഭര്‍ത്താവിന്റെ സഹോദരിയും മറ്റു ബന്ധുക്കളും തുഷാരയെ മര്‍ദിച്ചിരുന്നുവെന്നാണ് അയല്‍വാസികളുടെ മൊഴി. ഇതേത്തുടര്‍ന്നാണ് കേസില്‍ കൂടുതല്‍ ആളുകളെ പ്രതിചേര്‍ക്കുന്നതിനെപ്പറ്റി അന്വേഷണ സംഘം ആലോചിക്കുന്നത്. റിമാന്‍ഡിലുള്ള തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍ ഇയാളുടെ അമ്മ ഗീതാലാല്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത ശേഷമേ ഈക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു. ആഭിചാരക്രിയയുടെ ഭാഗമായിട്ടാണോ തുഷാരയെ പട്ടിണിക്കിട്ടതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കരുനാഗപ്പള്ളി അയണിവേളിക്കുളങ്ങര തെക്ക് തുഷാരഭവനില്‍ തുഷാര (26) മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് പൂയപ്പള്ളി ചെങ്കുളം കുരിശുംമൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍(30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 2013ല്‍ വിവാഹവേളയില്‍ തുഷാരയ്ക്ക് 20 പവന്റെ…

Read More