ദീപാ നിശാന്തിന്റെ കോപ്പിയടികളില്‍ സംഘപരിവാര്‍ കവിതകളും ! ശബരിമല വിഷയത്തില്‍ തടവിലായ പരിവാറുകാരെ ട്രോളാന്‍ ഉപയോഗിച്ചത് ജനം ടിവിയിലെ മനോജ് മനയലിന്റെ കവിത; വീണ്ടും ഒരു ദീപയടി’ക്കഥ കൂടി പുറത്തുവരുമ്പോള്‍…

കൊച്ചി:കവിതാ മോഷണക്കേസില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ദീപാ നിശാന്ത് സംഘപരിവാര്‍ കവിതകളും മോഷ്ടിച്ചിരുന്നുവോ എന്ന ചോദ്യം ഉയരുകയാണ് ഇപ്പോള്‍. കലേഷിന്റെ കവിതാ മോഷണത്തില്‍ തന്ന ചതിച്ചത് ശ്രീചിത്രനാണെന്ന് പറഞ്ഞ് ദീപ തലയൂരിയെങ്കിലും വിവാദം ഇപ്പോഴും കത്തിപ്പടരുകയാണ്. ഇപ്പോള്‍ ദീപയുടെ കോപ്പിയടിയുമായി ബന്ധപ്പെട്ട് പുതിയ ആരോപണവും എത്തിയിരിക്കുകയാണ്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മനോജ് മനയിലാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രളയ കാലത്ത് ഓഗസ്റ്റ് 20നു സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് താന്‍ രചിച്ച കവിതയാണ് ദീപ അടര്‍ത്തിയെടുത്ത് ശബരിമല പ്രക്ഷോപങ്ങളെ താഴ്ത്തികെട്ടാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. തന്റെ കവിതയും ദീപയടിക്ക് വിധേയമായി എന്നാണ് മനോജിന്റെ പോസ്റ്റ്. എന്നാല്‍ സംഘപരിവാറിനെതിരെയുള്ള പോസ്റ്റായിരുന്നു അതെന്ന് വ്യക്തമാണ്. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് ജയിലിലെ മെനു വിശദീകരിച്ച് ഇട്ട ട്രോളിലാണ് മനോജ് മനയലിന്റെ കവിതയും ഉള്ളത്. ”ഇനി…

Read More

സാംസ്‌കാരിക നായികയ്ക്ക് കുറ്റം സ്വയമേറ്റ് നായകനെ രക്ഷിക്കാമായിരുന്നു ! ഞാനോ മുങ്ങി, നീയും മുങ്ങണം എന്ന പ്രതികാര മനോഭാവം കൈക്കൊണ്ടു; കവിത മോഷണത്തില്‍ ശ്രീചിത്രനെയും ദീപാ നിശാന്തിനെയും കണക്കറ്റു ട്രോളി അഡ്വ.ജയശങ്കര്‍…

കവിതാ മോഷണ വിവാദത്തില്‍ പെട്ട് നാണംകെട്ടു നില്‍ക്കുന്ന സംസ്‌കാരിക പ്രവര്‍ത്തകന്‍ ശ്രീചിത്രനെയും കേരളവര്‍മ്മ കോളജ് അധ്യാപിക ദീപാ നിശാന്തിനെയും കണക്കറ്റു പരിഹസിച്ച് അഡ്വ എ ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അഡ്വ എ ജയശങ്കര്‍ ഇരുവരെയും പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ…കല്ലെറിയല്ലേ ഇഷ്ടപ്പെട്ട ഒരു കവിത പകര്‍ത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക, അവള്‍ ‘ഇതാരെഴുതിയതാണ്’ എന്നു ചോദിക്കുമ്പോള്‍ വെറുതെ ഒരു ഗമയ്ക്ക് ‘ഞാന്‍ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കുത്തിക്കുറിച്ചതാണ്’ എന്ന് പുളു പറയുക, ‘ഇത് ഞാന്‍ എടുത്തോട്ടേ’ എന്നവള്‍ ചോദിക്കുമ്പോള്‍ ‘അതിനെന്താ’ എന്നു മഹാമനസ്‌കത പ്രകടിപ്പിക്കുക- ഇതൊന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റകരമല്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് തീവ്രത കൂടിയ പീഡനവുമല്ല. വിശ്വസിച്ചു കവിത വാങ്ങിയ കൂട്ടുകാരി സ്വന്തം പേരില്‍ അത് പ്രസിദ്ധീകരിച്ചതും ചില…

Read More

വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ…നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്; ദീപാ നിശാന്തിനെ പൊളിച്ചടുക്കി അഡ്വ.ജയശങ്കര്‍

കവിത മോഷണത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം നേരിടുന്ന ദീപാ നിശാന്തിനെ കണക്കറ്റു പരിഹസിച്ച് അഡ്വ. ജയശങ്കര്‍. യുവകവി എസ്.കലേഷ് 2011ല്‍ ബ്ലോഗിലും പുസ്തകമായും പ്രസിദ്ധീകരിച്ച ‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാന്‍/നീ’ എന്ന കൃതിയാണ് ചില അക്ഷരങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് ദീപ പ്രസിദ്ധീകരിച്ചത്. തന്റെ കൃതി അതേപടി ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് കണ്ടതോടെ കലേഷ് രംഗത്തെത്തി. ഇതോടെയാണ് ദീപയുടെ കള്ളി പൊളിഞ്ഞത്. തുടര്‍ന്ന് ദീപ നടത്തിയ വിശദീകരണം ആര്‍ക്കും മനസ്സിലാകുന്നതല്ലെന്നും വിമര്‍ശനമുയര്‍ന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആളുകളാണ് ഇവരുടെ പോസ്റ്റിന് പൊങ്കാലയിടുന്നത്. ഇതിനു പിന്നാലെയാണ് ജയശങ്കറിന്റെ പോസ്റ്റ്… വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ…. സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്‌നേഹഭാജനവും സര്‍വ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നു ചില തല്പരകക്ഷികള്‍.എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ല്‍ എഴുതി…

Read More