ബധിരയും മൂകയുമായ യുവതിയെ അഭയകേന്ദ്രത്തില്‍ യുവതിയെ രണ്ട് മാസം തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു; ഗര്‍ഭിണായായതോടെ ഗര്‍ഭം അലസിപ്പിച്ച് ഭ്രൂണം കത്തിച്ചു; പ്രതികളില്‍ ഡോക്ടര്‍മാരും…

ഗ്വാളിയോര്‍: ബധിരയും മൂകയുമായ യുവതിയെ രണ്ടു മാസം തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതികളായ ഒമ്പതു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാലുപേര്‍ ഡോക്ടര്‍മാരാണ്. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള അഭയകേന്ദ്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. അഭയകേന്ദ്രത്തിന്റെ വാച്ച്മാനായ സഹബ് സിംഗ് ഗുര്‍ജര്‍ എന്നയാളാണ് അധിരയും മൂകയുമായ 23കാരിയെ ബലാത്സംഗം ചെയ്തത്. യുവതി ഗര്‍ഭിണിയായതോടെ അഭയാര്‍ത്ഥി കേന്ദ്രം അധികൃതരുടെ സഹായത്തോടെ നിര്‍ബന്ധിതമായി ഗര്‍ഭം അലസിപ്പിക്കുകയും ഭ്രൂണം കത്തിച്ച് കളയുകയും ചെയ്തു. പ്രതികളില്‍ ആറുപേര്‍ അറസ്റ്റിലായതായാണ് വിവരം. നാലു ഡോക്ടര്‍മാരില്‍ മൂന്നുപേരും അറസ്റ്റിലായി. അഭയാര്‍ത്ഥി കേന്ദ്രത്തിന്റെ ഡയറക്ടര്‍ ശര്‍മ്മ, ഇയാളുടെ ഭാര്യ ഡോക്ടര്‍ ഭാവന, അഭയാര്‍ത്ഥി കേന്ദ്രത്തിന്റെ മാനേജര്‍ ജയപ്രകാശ് ശര്‍മ്മ, ഡോക്ടര്‍ വിവേക് സാഹു, ഹോസ്റ്റല്‍ സൂപ്രവൈസര്‍ രവി വാത്മീകി, വാര്‍ഡന്‍ ഗിരി രാജ് എന്നിവരാണ് അറസ്റ്റിലായത്. വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രമാണിത്. രണ്ട് മാസം തുടര്‍ച്ചയായി…

Read More

തൃശൂരില്‍ കോളജ് വിദ്യാര്‍ഥിനി ബന്ധുവായ പതിനേഴുകാരനില്‍ നിന്നും ഗര്‍ഭിണിയായി ! കൗമാരക്കാരന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ വഴി കണ്ടെത്തിയത് ഇന്റര്‍നെറ്റില്‍ നിന്നും; കൂട്ടുപിടിച്ചത് ബംഗാളിയെയും; ഒടുവില്‍ സംഭവിച്ചതോ…

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പതിനേഴുകാരന്‍ അറസ്റ്റില്‍. കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് 17കാരന്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. 17കാരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി തയ്യാറായി. ഗര്‍ഭത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ പരിശോധിച്ച ശേഷം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ വീട്ടുജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയോടൊപ്പം പെണ്‍കുട്ടി വീടുവിട്ടിറങ്ങി. ഇവര്‍ ചെന്നൈയില്‍ എത്തിയെങ്കിലും ഗര്‍ഭം അലസിപ്പിക്കാനായില്ല. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാതെ തൊഴിലാളിയുടെ കൂടെ അയാളുടെ സംസ്ഥാനത്തേക്ക് പോയി. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയേയും തൊഴിലാളിയേയും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് സംഭവം പറഞ്ഞത്. തുടര്‍ന്ന് ബന്ധുവായ 17കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ 17കാരനെ ജൂവനൈല്‍ ഹോമിലേക്ക് അയച്ചു.

Read More

പത്തു വയസുകാരി പ്രസവിച്ചപ്പോള്‍ കുഞ്ഞിന്റെ പിതാവിനായുള്ള അന്വേഷണം എത്തി നിന്നത് മൂത്ത അമ്മാവനില്‍; ഡിഎന്‍എ പരിശോധനാ ഫലം വന്നപ്പോള്‍ കുഞ്ഞിന്റെ പിതാവ് ഇളയ അമ്മാവന്‍

ബലാല്‍സംഗത്തിന് ഇരയായി പത്തു വയസുകാരി പ്രസവിച്ചതിനെത്തുടര്‍ന്ന് നവജാതശിശുവിന്റെ പിതാവിനായുള്ള അന്വേഷണം എത്തി നിന്നത് മൂത്ത അമ്മാവനില്‍. മൂത്ത അമ്മാവന്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി സമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിന്റെ പിതാവ് രണ്ടാമത്തെ അമ്മാവനാണെന്നു തെളിഞ്ഞു. പഞ്ചാബില്‍ നടന്ന സംഭവത്തില്‍ ഓഗസ്റ്റിലായിരുന്നു പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ട് അമ്മാവന്മാരേയും പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. മൂത്ത അമ്മാവന്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് നവജാതശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്തി ഇളയ അമ്മാവനെ തിരിച്ചറിഞ്ഞത്. താന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് മൂത്ത അമ്മാവന്‍ പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് ഇളയ അമ്മാവനും കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു എന്ന സത്യം പുറത്തുവന്നത്. പിതാവിനെ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയായിരുന്നു ഇളയ അമ്മാവനെ കുടുക്കിയത്. ഡിഎന്‍എ പരിശോധനയില്‍ മൂത്ത അമ്മാവന്റെ സാമ്പിളുമായി യോജിക്കാതെ വന്നതോടെ സംശയമുള്ള ഇളയ അമ്മാവനെ പരിശോധന നടത്തുകയായിരുന്നു.…

Read More

പതിനഞ്ചുകാരന്‍ കാമുകനൊപ്പം നാടുവിട്ട ടീച്ചര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; ഗര്‍ഭിണിയായതോടെ അധ്യാപികയെ ഉപേക്ഷിച്ച് കുട്ടിക്കാമുകന്‍ മാതാപിതാക്കള്‍ക്കൊപ്പം സ്ഥലം കാലിയാക്കി

സ്‌കൂള്‍ അധ്യാപികയ്‌ക്കൊപ്പം നാടുവിട്ട പതിനഞ്ചുകാരന് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ മദ്രാസ് കോടതിയുടെ അനുമതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച അധ്യാപികയെ അറസ്റ്റു ചെയ്യാനും കോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ് 23 കാരിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്ത് ജയിലേക്കയച്ചു. 2016 മാര്‍ച്ചിലാണ് തിരുച്ചിറപ്പള്ളി സ്വദേശിയും പത്താം ക്ലാസുകാരനുമായ പതിനഞ്ചുകാരന്‍ സ്‌കൂളിലെ അധ്യാപികക്കൊപ്പം നാടു വിട്ടത്. വീട്ടിലുണ്ടായിരുന്ന പതിനായിരം രൂപയും അറുപത് പവന്‍ സ്വര്‍ണാഭരണങ്ങളും എടുത്തായിരുന്നു ഒളിച്ചോടല്‍. മാതാപിതാക്കളും ബന്ധുക്കളും ഏറെ നാള്‍ തിരഞ്ഞെങ്കിലും യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അടുത്തിടെ വീണ്ടും നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും തിരുപ്പൂരില്‍ നിന്നും കണ്ടത്തുകയായിരുന്നു. തിരുപ്പൂരില്‍ ഒരു മില്ലില്‍ ജോലി നോക്കവെയാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്. ഇരുവരെയും പൊലീസ് കൈയോടെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കോടതിയിലെത്തിയതോടെ കുട്ടിക്കാമുകന്റെ വിധംമാറി. ഗര്‍ഭിണിയായ അധ്യാപികയെ തള്ളിപറഞ്ഞ പതിനഞ്ചുകാരന്‍ മാതാപിതാക്കളോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവനെ മാതാപിതാക്കളോടൊപ്പം അയക്കാന്‍…

Read More

ആഹാരം കുറച്ചിട്ടും 13കാരിയുടെ വണ്ണം കുറയുന്നില്ല; പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കാര്യമറിഞ്ഞ് ഞെട്ടി

അമിതവണ്ണമായിരുന്നു ആ പതിമൂന്നുകാരിയുടെ വിഷയം. ആഹാരം നിയന്ത്രിച്ചിട്ടും വണ്ണം കൂടിക്കൂടി വന്നു.നന്നായി വ്യായാമം ചെയ്തിട്ടും വണ്ണം കുറയാഞ്ഞതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചത്. എന്നാല്‍ വിദഗ്ദമായ പരിശോധനയുടെ ഫലം കണ്ട് വീട്ടുകാരും ഡോക്ടര്‍മാരും ഒരുപോലെ ഞെട്ടിന്നു പറഞ്ഞാല്‍ മതില്ലോ. പെണ്‍കുട്ടി 27 ആഴ്ച ഗര്‍ഭിണിയാണ് എന്നായിരുന്നു പരിശോധന ഫലം. സംഭവം അറിഞ്ഞ് പോലീസ് അന്വേഷണം നടത്തി. എങ്കിലും പ്രതി ആരാണ് എന്നു കണ്ടെത്താനായിട്ടില്ല. ഗര്‍ഭിണിയാക്കിയത് ആരാണ് എന്നു സംബന്ധിച്ച് പോലീസിനും ആശുപത്രി അധികൃതര്‍ക്കും മൊഴി നല്‍കാന്‍ കുട്ടിയും തയാറായിട്ടില്ല. കുട്ടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രികരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടിയെ ഒരു അഭയ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

Read More