കോഴിക്കോട് കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ! കണ്ടെത്തിയത് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍

കോഴിക്കോട് തൊട്ടില്‍പാലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ട് പീഡിപ്പിച്ചു. പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ തൊട്ടില്‍പ്പാലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുണ്ടുതോട്ടില്‍ അടച്ചിട്ട വീട്ടില്‍ കെട്ടിയിട്ട നിലയില്‍ വിവസ്ത്രയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോലീസ് വാതില്‍ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തി രക്ഷപെടുത്താന്‍ പൊലീസിന് സാധിച്ചത്. പെണ്‍കുട്ടിയുടെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുവന്ന പ്രതിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കുണ്ടുതോട് സ്വദേശിയായ യുവാവിനെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പൂട്ടിയിട്ടിരുന്ന വീട്ടില്‍നിന്ന് അഞ്ച് ഗ്രാമോളം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലഹരിക്ക് അടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. ആവശ്യമെങ്കില്‍…

Read More

ഇന്‍സ്റ്റഗ്രാമില്‍ റീലിട്ട ശേഷം മൂന്നു നില കെട്ടിടത്തില്‍ നിന്നു ചാടി കോളജ് വിദ്യാര്‍ഥിനി ! സംഭവം വയനാട്ടില്‍…

വയനാട്ടില്‍ കോളജ് വിദ്യാര്‍ത്ഥിനി മൂന്നു നിലകെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് മുട്ടില്‍ ഡബ്ല്യഎംഒ കോളേജ് വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ നട്ടെല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യ സൂചന നല്‍കുന്ന റീല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടശേഷമാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടിയത്. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു.

Read More

വിദ്യാര്‍ഥിനിയുടെ വേഷത്തില്‍ പോലീസുകാരി ക്യാമ്പസില്‍ കഴിഞ്ഞത് മൂന്നു മാസം ! റാഗിംഗുകാരെ ഈ 24കാരി കുടുക്കിയതിങ്ങനെ…

മാസങ്ങളോളം പോലീസിനെ അലട്ടിയ റാഗിംഗ് കേസിനു തുമ്പുണ്ടാക്കാന്‍ വിദ്യാര്‍ഥിനിയുടെ വേഷത്തില്‍ പോലീസുകാരി മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ ചെലവഴിച്ചത് മൂന്നു മാസത്തോളം. രഹസ്യാന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ കണ്ടെത്തിയ മധ്യപ്രദേശ് പോലീസിലെ ഉദ്യോഗസ്ഥ ശാലിനി ചൗഹാന്‍(24) ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ഇന്‍ഡോറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്ത 11 സീനിയര്‍ വിദ്യാര്‍ഥികളെയാണ് നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ശാലിനി കണ്ടെത്തിയത്. ഇവരെ മൂന്നു മാസത്തേക്ക് കോളജില്‍നിന്നും ഹോസ്റ്റലില്‍നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുന്നതായി കഴിഞ്ഞ ജൂലൈയിലാണ് പേര് വെളിപ്പെടുത്താത്ത വിദ്യാര്‍ഥികളുടെ പരാതി പോലീസ് ഹെല്‍പ്പ്ലൈനില്‍ ലഭിച്ചത്. സംഭവം നടന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ മാത്രമാണ് പരാതിയിലുണ്ടായിരുന്നത്. കോളജ് ക്യാമ്പസിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റാഗ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ ഭയംമൂലം പോലീസിനു നേരിട്ടു വിവരം നല്‍കാന്‍…

Read More

കോട്ടയത്ത് രാത്രിയില്‍ വിദ്യാര്‍ഥിനിയ്ക്കു നേരെ ആക്രമണം ! ആക്രമി സംഘത്തെ പ്രകോപിപ്പിച്ചത് കമന്റ് അടിച്ചപ്പോള്‍ ചോദ്യം ചെയ്തത്…

കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിയ്ക്കു നേരെ ആക്രമണം. രാത്രിയില്‍ സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാന്‍ ത്തെിയപ്പോഴാണ് മൂന്നു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെയും സുഹൃത്തിനെയും മര്‍ദ്ദിച്ചത്. ആക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പെണ്‍കുട്ടിയെ കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. ഇതിനിടയില്‍ വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും പിന്തുടര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അറസ്റ്റിലായ മൂന്നുപേരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളാണ് പെണ്‍കുട്ടിയേയും സുഹൃത്തിനെയും ആക്രമിച്ചത്. അക്രമികളെ രാത്രി തന്നെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു.

Read More

തൃശൂരില്‍ കോളജ് വിദ്യാര്‍ഥിനി ബന്ധുവായ പതിനേഴുകാരനില്‍ നിന്നും ഗര്‍ഭിണിയായി ! കൗമാരക്കാരന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ വഴി കണ്ടെത്തിയത് ഇന്റര്‍നെറ്റില്‍ നിന്നും; കൂട്ടുപിടിച്ചത് ബംഗാളിയെയും; ഒടുവില്‍ സംഭവിച്ചതോ…

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പതിനേഴുകാരന്‍ അറസ്റ്റില്‍. കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് 17കാരന്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. 17കാരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി തയ്യാറായി. ഗര്‍ഭത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ പരിശോധിച്ച ശേഷം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ വീട്ടുജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയോടൊപ്പം പെണ്‍കുട്ടി വീടുവിട്ടിറങ്ങി. ഇവര്‍ ചെന്നൈയില്‍ എത്തിയെങ്കിലും ഗര്‍ഭം അലസിപ്പിക്കാനായില്ല. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാതെ തൊഴിലാളിയുടെ കൂടെ അയാളുടെ സംസ്ഥാനത്തേക്ക് പോയി. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയേയും തൊഴിലാളിയേയും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് സംഭവം പറഞ്ഞത്. തുടര്‍ന്ന് ബന്ധുവായ 17കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ 17കാരനെ ജൂവനൈല്‍ ഹോമിലേക്ക് അയച്ചു.

Read More

ആയിഷയാണ് താരം ! തന്നെ കാറില്‍ പിന്തുടര്‍ന്ന പൂവാലന്മാരെ ഒതുക്കാന്‍ കോളജ് വിദ്യാര്‍ഥിനി പുറത്തെടുത്തത് സ്വയം പ്രതിരോധ പരിശീലന പരിപാടിയില്‍ പഠിച്ച അടവ്…

കാസര്‍കോട്: പൂവാലന്മാര്‍ക്ക് വ്യത്യസ്ഥമായ രീതിയില്‍ പണി കൊടുത്ത വിദ്യാര്‍ഥിനിയ്ക്ക് പോലീസിന്റെ വക അഭിനന്ദനം. തന്നെ കാറില്‍ പിന്തുടര്‍ന്നു ശല്യം ചെയ്തവരെ ആയിഷ എന്ന പെണ്‍കുട്ടിയാണ് എറിഞ്ഞോടിച്ചത്. ഉളിയത്തടുക്ക അല്‍ഹുസ്‌ന ഷി അക്കാദമിയിലെ വിദ്യാര്‍ത്ഥിനിയാണ് ആയിഷ. കാസര്‍കോട് വനിതാ സെല്‍ സിഐ പി.വി.നിര്‍മലയുടെ നേതൃത്വത്തിലാണ് അഭിനന്ദിച്ചത്. ആയിഷയുടെ അപ്രതീക്ഷമായ പ്രത്യാക്രമണത്തില്‍ പതറിപ്പോയ പൂവാലന്മാര്‍ കാറില്‍ക്കയറി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ കല്ലേറില്‍ കാറിന്റെ ചില്ല് തകരുകയും ചെയ്തു. ആയിഷ പഠിക്കുന്ന കോളേജില്‍ കാസര്‍കോട് പൊലീസ് വനിതാസെല്ലിന്റെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ സ്വയംപ്രതിരോധ പരിശീലന പരിപാടി നടന്നിരുന്നു. ഈ പരിശീലനം ലഭിച്ചതുകൊണ്ടാണ് തനിക്ക് ധൈര്യത്തോടെ പ്രതികരിക്കാന്‍ കഴിഞ്ഞതെന്ന പെണ്‍കുട്ടിയുടെ കത്ത് സിഐയ്ക്ക് ലഭിച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞത്. കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീക്, വനിതാസെല്‍ എസ്.ഐ. ശാന്ത, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗീത, സതീദേവി എന്നിവരും അദ്ധ്യാപകരും വിദ്യാര്‍ത്ഥിനികളും അനുമോദനച്ചടങ്ങില്‍ പങ്കെടുത്തു.  

Read More