കുഞ്ഞികൃഷ്ണന്‍റെ പുസ്തകത്തിൽ മധുസൂദനന്‍ ബൂര്‍ഷ്വാ രാഷ്‌ട്രീയനേതാവ്; പുസ്തകമിറങ്ങിയശേഷം കണക്കൊപ്പിക്കാന്‍ സിപിഎം

കണ്ണൂര്‍: ടി.ഐ.മധുസൂദനന്‍ ബൂര്‍ഷ്വാ രാഷ്ട്രീയ നേതൃത്വത്തിന്‍റെ പ്രതീകമെന്ന് മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂർ സിപിഎമ്മിലെ രക്തസാക്ഷി ഫണ്ടുൾപ്പടെയുള്ളവയിൽ വെട്ടിപ്പ് ടി.ഐ. മധുസൂദനൻ വെട്ടിപ്പ് നടത്തിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയ വി. കുഞ്ഞികൃഷ്ണന്‍റെ പുറത്തിറങ്ങാനിരിക്കുന്ന “നേതൃത്വത്തെ അണികൾ തിരുത്തണമെന്ന’ പുസ്തകത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ടി.ഐ. മധുസൂദനന്‍റെ പേര് എടുത്ത് പറഞ്ഞു തന്നെയാണ് രൂക്ഷമായ വിമർശനം. ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ കണ്ണിയാണെന്നും കുറ്റപ്പെടുത്തുന്നു. പയ്യന്നൂരിലെ സിപിഎമ്മിൽ എങ്ങിനെയാണ് വിഭാഗീയത ഉണ്ടായതെന്നും പുസ്തകം വിശദീകരിക്കുന്നു. 2005ൽ ടി.ഐ.മധുസൂദനന്‍ ഏരിയ സെക്രട്ടറിയായപ്പോള്‍ മുതൽ ഗ്രൂപ്പുകളെ വളര്‍ത്താനായി ആശ്രിതരെ കൂടെക്കൂട്ടിയുള്ള ശ്രമങ്ങളാംഭിച്ചതെന്നാണ് പറയുന്നത്. താന്‍ ഏരിയ കമ്മിറ്റിയിലേക്ക് വന്നപ്പോള്‍ മുതലാണ് തന്നോട് വിരോധമുണ്ടായത്. എല്ലാമറിഞ്ഞിട്ടും മധുസൂദനനെ നേതൃത്വത്തിലുള്ളവര്‍ സംരക്ഷിക്കുകയാണ് ചെയ്തത്. മധുസൂദനനും നിലവിലുള്ള ഏരിയ സെക്രട്ടറി പി.സന്തോഷും നഗരസഭാ ചെയർ പേഴ്സൺ സരിന്‍ ശശിയും…

Read More