സ്ത്രീവേഷം കെട്ടി ഭിക്ഷ യാചിച്ചു ! പ്രകോപിതരായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു…

സ്ത്രീവേഷം കെട്ടി ഭിക്ഷ യാചിച്ച യുവാവിനെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു കൊന്നു.രാമനഗര സ്വദേശിയായ രാജേന്ദ്രകുമാര്‍( 32) ആണ് മരിച്ചത്. ബെംഗളൂരു നൈസ് റോഡില്‍ കഴിഞ്ഞ 14ന് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയാണ്. തുടക്കത്തില്‍ വാഹനാപകടം എന്നായിരുന്നു പോലീസ് വിചാരിച്ചത്. തുടര്‍ന്ന് നടത്തിയ മൃതദേഹ പരിശോധനയില്‍ യുവാവിന് മര്‍ദ്ദനമേറ്റതായി കണ്ടെത്തിയതോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നൈസ് റോഡിന് സമീപത്ത് താമസിച്ചുവരുന്ന ദേവി എന്ന അശോക് കുമാര്‍ (26), നിത്യ എന്ന രാമകൃഷ്ണ (24), ഭാവന എന്ന അബ്ദുള്‍ ( 31) എന്നിവര്‍ പിടിയിലായി. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യാജേന തങ്ങളുടെ പ്രദേശത്ത് രാജേന്ദ്രകുമാര്‍ ഭിക്ഷയാചിച്ചതാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തയ്യല്‍ത്തൊഴിലാളിയായ രാജേന്ദ്രകുമാര്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന തൊഴില്‍തേടിയാണ് 20 ദിവസംമുമ്പ് ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് സ്ത്രീവേഷം കെട്ടി ഭിക്ഷയാചിക്കുന്ന സംഘത്തോടൊപ്പം ഇയാള്‍ ചേരുകയായിരുന്നു. നൈസ് റോഡിന് സമീപം…

Read More

ഒരു കല്യാണത്തോടെ എല്ലാം ശരിയാകുമെന്ന് അവര്‍ ഓര്‍ക്കും അല്ലേല്‍ പലരും ഉപദേശിക്കും ! ബുദ്ധിക്കുറവുള്ള പെണ്‍കുട്ടിയ്ക്ക് എന്തിന് ഇത്രയും കനത്ത സ്ത്രീധനം കൊടുത്തുവെന്ന് കല മോഹന്‍…

മലയാളികളെ ആകെ ഞെട്ടിച്ച ഉത്രയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രമുഖ സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍. ബുദ്ധിക്കുറവുള്ള ആ പെണ്‍കുട്ടിയ്ക്ക് എന്തിന് ഇത്രയധികം സ്ത്രീധനം നല്‍കിയെന്നും ആ തുക ഫിക്‌സഡ് ഡിപ്പോസിറ്റായി ഇട്ടാല്‍ പോരായിരുന്നോ എന്നും കല മോഹന്‍ ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കല മോഹന്‍ ഇക്കാര്യം പറഞ്ഞത്. കലമോഹന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം… ബുദ്ധികുറവുള്ള ആ പെണ്‍കുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു, അവള്‍ക്കു ഫിക്സിഡ് ഡിപ്പോസിറ് ആയി ഇട്ടാല്‍ പോരായിരുന്നോ എന്ന് ചോദ്യങ്ങള്‍.. നമ്മള്‍ വെറുതെ കാണുന്നത് കൊണ്ടാണ് പ്രശ്നങ്ങള്‍ മനസ്സിലാകാത്തത്. വെറുതെ കേള്‍ക്കുന്നത് കൊണ്ടാണ്.. ഉത്കണു തുറന്നു കണ്ടാല്‍, ഹൃദയം തുറന്നു കേട്ടാല്‍ എല്ലാം വ്യക്തമാകും.. IQ, E Q, മാത്രമാണ് പുറകോട്ട്.. ഹോര്‍മോണ്‍ എല്ലാം യാഥാസ്ഥിതിയില്‍ തന്നെയാണ്.. ഒരമ്മയ്ക്ക് മനസ്സിലാകും, മകള്‍ക്കു ഇനി ഒരു ആണ്‍തുണ വേണമെന്ന്.. അഭ്യസ്തവിദ്യര്‍ എങ്കിലും, ഒരു…

Read More

കടം വാങ്ങിയ ലക്ഷങ്ങള്‍ തിരികെ ചോദിച്ചതോടെ കല്ലുകടിയായി ! ഗര്‍ഭചിദ്രത്തിന് സമ്മതിക്കാത്തതും ഒപ്പം താമസിപ്പിക്കണമെന്ന് പറഞ്ഞതും പ്രശാന്തിനെ കൊലയാളിയാക്കി;ആസൂത്രണം വിവരിച്ച് പ്രശാന്ത്…

കൊട്ടിയം മുഖത്തല സ്വദേശിയും ബ്യൂട്ടീഷനുമായ സുചിത്രപിള്ള വധക്കേസിലെ പ്രതി പ്രശാന്തിനെ കൊല്ലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസ് അന്വേഷിക്കുന്ന കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് സംഘം പ്രതിയുമായി കല്ലുംതാഴത്ത് എത്തിയത്. ഇതിന് ശേഷമുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ കിട്ടിയത്. കൃത്യമായ തയ്യാറെടുപ്പോടെയാണ് പ്രശാന്ത് മാര്‍ച്ച് 15നു കൊല്ലത്തെത്തിയത്. താലികെട്ടി വിവാഹം കഴിക്കാമെന്ന പ്രതീക്ഷ നല്‍കിയാണ് സുചിത്രയെ പാലക്കാട്ടേക്ക് കൊണ്ടുപോയത്. പ്രശാന്ത് കഴുത്തില്‍ താലികെട്ടുന്നതും കുട്ടിയുടെ അമ്മയാകുന്നതും സ്വപ്നം കണ്ടായിരുന്നു സുചിത്രയുടെ യാത്ര. എങ്ങനേയും സുചിത്രയെ പാലക്കാട്ടേക്ക് കൊണ്ടു പോയി ഗര്‍ഭചിദ്രം നടത്തുകയായിരുന്നു പ്രശാന്തിന്റെ ലക്ഷ്യം. ഇതിന് വേണ്ടി പഞ്ചാര വാക്കുകളിലൂടെ സുചിത്രയെ മയക്കി. അങ്ങനെയാണ് സുചിത്രയുമായി പാലക്കാട്ടേക്ക് പോയത്. ആദ്യ ദിവസങ്ങളില്‍ പ്രശാന്ത് പ്രശ്നത്തിനൊന്നും നിന്നില്ല. ഇംഗിതങ്ങളെല്ലാം സാധിച്ച ശേഷമാണ് സ്വഭാവം മാറിയതും കൊലപാതകം നടത്തിയതും. രാവിലെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന…

Read More

പതിനാറുകാരനെ കൊന്ന മുഖ്യപ്രതിയുടെ കുടുംബത്തെക്കുറിച്ച് നാട്ടുകാര്‍ക്കുള്ളത് അത്ര നല്ലതല്ലാത്ത അഭിപ്രായം ! കൂട്ടുകാരനെ കൊന്ന വിദ്യാര്‍ഥിയ്ക്കുള്ളത് അച്ഛനും അധ്യാപകനും എതിരേ കേസ് കൊടുത്ത ചരിത്രം;ചേട്ടന്‍ മോഷണക്കേസിലെ പ്രതി

കൊടുമണ്ണില്‍ 16കാരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ കുടുംബ പശ്ചാത്തലം ഞെട്ടിക്കുന്നത്. മോശപ്പെട്ട കുടുംബ പശ്ചാത്തലമാണ് പയ്യനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കൊടും ക്രിമിനലാകാനുള്ള വാസന ഇവനിലുണ്ടെന്നും ഭീകരസംഘടനകളെ അനുസ്മരിപ്പിക്കുന്ന കൊലപാതകമാണ് നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. മുഖ്യപ്രതിയുടെ പിതാവ് റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പയ്യന് രണ്ട് മൂത്ത സഹോരങ്ങളുണ്ട്. അതിലൊരാള്‍ അയല്‍പക്കത്തെ സിസി ടിവി കാമറ മോഷ്ടിച്ച സംഭവത്തിലെ പ്രതിയാണ്. മുഖ്യപ്രതിയും മോഷണത്തില്‍ അത്ര മോശക്കാരനായിരുന്നില്ല. പിതാവിന്റെ ക്രൂരമായ മര്‍ദ്ദനം പയ്യനെ പിതാവിനോടു കടുത്ത പകയുള്ളവനാക്കി. തന്നെ മര്‍ദ്ദിച്ച പിതാവിനും അധ്യാപകനുമെതിരേ ഇയാള്‍ ഒരു തവണ പോലീസ് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ പുലിവാലു പിടിക്കുമെന്ന് കണ്ട് പിതാവും അധ്യാപകനും വിദ്യാര്‍ഥിയുടെ കാലുപിടിച്ച് പരാതി പിന്‍വലിപ്പിക്കുകയായിരുന്നു. അഖില്‍ മരിച്ചെന്ന് ഉറപ്പായിട്ടും കഴുത്തറക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ താലിബാന്‍, ഐഎസ് സ്വാധീനം ഉണ്ടെന്നാണ് വിലയിരുത്തല്‍. പ്രതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിംഗ് ഷൂ…

Read More

ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ ഘാതകന്‍ കൊല്‍ക്കത്തയില്‍ ഒളിവില്‍ കഴിഞ്ഞത് 23 വര്‍ഷം ! ഞായറാഴ്ച തൂക്കിലേറ്റിയ പ്രതിയുടെ ഒപ്പം വധശിക്ഷ ലഭിച്ച അഞ്ചു പേര്‍ ഇന്നും ഒളിവില്‍…

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷേയ്ഖ് മുജിബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ ബംഗ്ലാദേശ് കരസേനാ മുന്‍ ക്യാപ്റ്റന്‍ അബ്ദുല്‍ മജീദിനെ തൂക്കിലേറ്റി. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം കേരാനിഗഞ്ജ് ജയിലില്‍ ഇന്നലെ പുലര്‍ച്ചെയാണു ശിക്ഷ നടപ്പാക്കിയത്. ഇയാളുടെ ദയാഹര്‍ജി പ്രസിഡന്റ് തള്ളിയിരുന്നു. 23 വര്‍ഷം കൊല്‍ക്കത്തയില്‍ ഒളിച്ചു താമസിച്ചിരുന്ന അബ്ദുല്‍ മജീദ് കഴിഞ്ഞ മാസം രഹസ്യമായി ധാക്കയിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പിതാവായ മുജീബുര്‍ റഹ്മാനും മറ്റു കുടുംബാംഗങ്ങളും 1975 ല്‍ പട്ടാള അട്ടിമറിയില്‍ വധിക്കപ്പെടുകയായിരുന്നു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ അവധിയായിരുന്നിട്ടും സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെ, തൂക്കിലേറ്റാനുള്ള മരണ വാറന്‍ഡ് ജില്ലാ കോടതി പുറപ്പെടുവിക്കുകയായിരുന്നു. 1998ലാണ് ഇയാളെ തൂക്കിലേറ്റാന്‍ വിധിച്ചത്. എന്നാല്‍ വിധിയ്ക്കു തൊട്ടു പിന്നാലെ ഇയാള്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. കേസിലെ 12 പ്രതികളില്‍ അഞ്ചു പേരുടെ വധശിക്ഷ 2010 ല്‍ നടപ്പാക്കിയിരുന്നു.…

Read More

21കാരനെ കണ്ടം തുണ്ടം കഷണങ്ങളാക്കി കമിതാക്കളായ യുവതികള്‍ ! യുവാവിന്റെ അക്കൗണ്ടില്‍ നിന്നു പണം മോഷ്ടിക്കാന്‍ വിരലുകള്‍ മുറിച്ചെടുത്തു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കോവിഡ് കാര്യമായ നാശം വിതയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് പോര്‍ച്ചുഗല്‍. ഇതിനിടയ്ക്ക് രാജ്യത്തെയാകെ ഞെട്ടിക്കുകയാണ് ഒരു കൊലപാതകം. അല്‍ഗാര്‍വിലെ ഹോട്ടല്‍ ജീവനക്കാരനായ ഡിയോഗോ ഗോണ്‍സാല്‍വസി(21)നാണ് ജീവന്‍ നഷ്ടമായത്. അല്‍ഗാര്‍വ് സ്വദേശികളായ മരിയ മാല്‍വേര(19) മരിയാന ഫോന്‍സെക(23) എന്നിവരെയാണ് പോര്‍ച്ചുഗീസ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അല്‍ഗാര്‍വിലെ ഹോട്ടല്‍ ജീവനക്കാരനായ ഡിയോഗോ ഗോണ്‍സാല്‍വസിനെ(21)യാണ് ഇവര്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത്. മാര്‍ച്ച് 27 ന് അല്‍ഗാര്‍വിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഡിയോഗോയുടെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സുരക്ഷ ജീവനക്കാരിയായ മാല്‍വേരയും നഴ്‌സായ ഫോന്‍സെകയും പ്രണയത്തിലായിരുന്നു. ഫോന്‍സെകയുമായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് മാല്‍വേരയ്ക്ക് ഡിയോഗോയുമായും അടുപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് അമ്മയുടെ മരണത്തിന്റെ നഷ്ടപരിഹാരമായി 60000 പൗണ്ട് (ഏകദേശം 56 ലക്ഷത്തോളം രൂപ) ഡിയോഗോയ്ക്ക്…

Read More

കളിയ്ക്കാവിള എസ്എസ്‌ഐയുടെ കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തില്‍ തന്നെ ! പ്രതികള്‍ക്ക് സഹായം ചെയ്തത് വിതുരയില്‍ താമസിക്കുന്ന സെയ്താലി; ലുക്ക് ഔട്ട് നോട്ടീസുകള്‍ പലയിടത്തും കീറിയതോടെ പോലീസ് ആശങ്കയില്‍…

കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ വെടിവച്ചുകൊന്ന കേസില്‍ പ്രതികള്‍ക്കായി തെരഞ്ഞില്‍ ഊര്‍ജിതമാക്കി തമിഴ്നാട് ക്യൂബ്രാഞ്ചും കേരള പൊലീസും. പ്രതികള്‍ക്കായി പതിച്ച പതിച്ച ലുക്ക് ഔട്ട് നോട്ടീസുകള്‍ പലയിടത്തും കീറിക്കളഞ്ഞതായി കണ്ടത് അന്വേഷണ സംഘത്തെ കൂടുതല്‍ ജാഗ്രതയിലാക്കി. സംഭവത്തിന് പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനകളുണ്ടെന്ന് നേരത്തെ സൂചന കിട്ടിയിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിലാണെന്ന് തെളിയുകയും ചെയ്തിരുന്നു. സംഭവത്തിനു രണ്ടു ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.ജനുവരി 7നും 8നും മുഖ്യപ്രതികളായ തൗഫീഖും, അബ്ദുള്‍ ഷമീമും നെയ്യാറ്റിന്‍കരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. തൗഫീഖും, അബ്ദുള്‍ ഷമീമും നെയ്യാറ്റിന്‍കരയില്‍ വീട് വാടകക്കെടുത്ത് താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് തമിഴ്നാട് ക്യൂബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിതുരയില്‍ ഭാര്യവീട്ടില്‍ താമസിക്കുന്ന കളിയിക്കാവിള സ്വദേശി ഏര്‍പ്പാടാക്കിയ വീട്ടിലാണ് ഇവര്‍ താമസിച്ചതെന്നാണ് പൊലീസിന്റെ സംശയം.ഇയാള്‍ കന്യാകുമാരി സ്വദേശിയും വിതുരയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ സെയ്താലിയാണ്. ഇയാള്‍ ഇപ്പോള്‍…

Read More

കളിയിക്കാവിളയില്‍ തമിഴ്‌നാട് എസ്എസ്‌ഐയെ കൊലപെടുത്തിയ പ്രതികളെ സഹായിച്ചയാള്‍ തീവ്രവാദിയോ ? ഇയാള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത് രാത്രിയില്‍ മാത്രം;നാട്ടുകാരുമായും അയല്‍വാസികളുമായും യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല…

കളിയിക്കാവിളയില്‍ ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് പൊലീസ് സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ വൈ.വില്‍സനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് സഹായം നല്‍കിയതായി സംശയിക്കുന്ന വിതുര നിവാസിയുടെ ജീവിതം അടിമുടി ദുരൂഹതകള്‍ നിറഞ്ഞത്. പുറത്തു പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ സൂക്ഷിക്കുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ ഫോണ്‍ പതിവായി ഉപയോഗിച്ചിരുന്നതായി വീട്ടുകാര്‍ പോലീസിനോടു പറഞ്ഞു. ഇയാള്‍ തന്റെ യാത്രകളെക്കുറിച്ച് ഭാര്യയോടു പോലും പറയാറില്ലായിരുന്നു. ഇടയ്ക്കിടെ കളിയിക്കാവിളയിലേക്ക് പോയിരുന്നു. വിതുരയില്‍ കംപ്യൂട്ടര്‍ സ്ഥാപനം നടത്താനായി മുറി എടുത്തെങ്കിലും കാര്യമായ പ്രവര്‍ത്തനം നടന്നിരുന്നില്ല. കൊല നടന്നതിന്റെ പിറ്റേദിവസം ഇയാള്‍ ഒളിവില്‍പോയി. കൊലക്കേസിലെ പ്രതിയായ തൗഫീക്കിന്റെ സുഹൃത്തായ ഇയാള്‍ കന്യാകുമാരി സ്വദേശിയാണ്. വിതുരയില്‍ വാടക വീടെടുത്ത് താമസമാരംഭിച്ചിട്ട് രണ്ടു മാസമായി. തൊളിക്കോടാണ് ഭാര്യയുടെ വീട്. കംപ്യൂട്ടര്‍ സെന്റര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ മറ്റൊരു വ്യാപാരിയാണ് വാടക വീട് എടുക്കാന്‍ സഹായിച്ചത്. നാട്ടുകാരുമായും അയല്‍വാസികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. വാടക വീട്ടിലെ ഒരു…

Read More

അമേരിക്ക ഖാസിം സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ? വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം…

ഇറാന്റെ ഖുദ് സേന തലവന്‍ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ വ്യാജം. പ്രചരിക്കുന്നത് ഒരു വിഡിയോ ഗെയിമിലെ ക്ലിപ്പ് ആണെന്നാണ് വിവരം. എസി130 ഗണ്‍ഷിപ് സിമുലേറ്റര്‍ കോണ്‍വോയ് എങ്ഗേജ്മെന്റ് എന്ന വിഡിയോ ഗെയിമിലെ ദൃശ്യമാണ് സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങള്‍ എന്ന സന്ദേശത്തോടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ സത്യമെന്നാണ് ഒട്ടുമിക്ക ആളുകളും ധരിച്ചിരുന്നത്.അമേരിക്ക നടത്തിയ ആക്രമണത്തെ കുറിച്ച് കേട്ട കാര്യങ്ങള്‍ വച്ച് കാണുകയാണെങ്കില്‍ വിഡിയോ സത്യമാണെന്ന് തന്നെയാണ് കാഴ്ചക്കാര്‍ക്ക് തോന്നുക. എന്നാല്‍ ഇത് എസി130 ഗണ്‍ഷിപ് സിമുലേറ്റര്‍ കോണ്‍വോയ് എങ്ഗേജ്മെന്റ് എന്ന വിഡിയോ ഗെയിമിലെ ദൃശ്യമാണെന്നതാണ് യാഥാര്‍ഥ്യം. റിവേഴ്സ് ഇമേജ് സങ്കേതമുപയോഗിച്ചുള്ള പരിശോധനയില്‍ ഈ ക്ലിപ് ഒരു വിഡിയോ ഗെയിമില്‍ നിന്ന് എടുത്തതാണെന്നത് വ്യക്തമാകും. മൂന്നു റോക്കറ്റുകള്‍ മാത്രമുപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് സുലൈമാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിഡിയോയില്‍…

Read More

എന്റെ പൊന്നുമക്കളേ…അത് ഞാനല്ല ! വിവാഹേതര ബന്ധം തുടരാന്‍ നിര്‍ബന്ധിച്ച കാമുകനെ അടിച്ചു കൊന്നത് പഴയ കാല നടി ദേവിയെന്ന് മാധ്യമങ്ങള്‍; വാര്‍ത്തകളോട് താരം പ്രതികരിക്കുന്നത് ഇങ്ങനെ…

വിവാഹേതര ബന്ധം തുടരാനായി നിര്‍ബന്ധിച്ച മുന്‍ കാമുകനെ ടിവി സീരിയല്‍ നടി തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു. തമിഴ്നാട് സ്വദേശിയായ ദേവിയാണ് പ്രതിയെന്നും ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളെത്തുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായാത്. കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വെച്ച് പട്ടികയും ചുറ്റികയും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫിലിം ടെക്നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ദേവി പോലീസില്‍ കീഴടങ്ങുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദേവിയുടെ ഭര്‍ത്താവ് ബി. ശങ്കര്‍, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തമിഴ്നാട്ടിലെ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് രാപകല്‍ വ്യത്യാസത്തിലാണ്.സീരിയല്‍ നടി ദേവി ആരാണെന്നുള്ള വിവരങ്ങളാണ് തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ തെറ്റായി കൊടുത്തിരിക്കുന്നത്. വിക്കീപീഡിയയില്‍ എസ് ദേവി എന്ന് തിരയുമ്പോള്‍ കിട്ടുന്ന വിവരങ്ങളാണ് ഈ…

Read More