തൃശൂർ: ഇത്തവണ തൃശൂർ എടുക്കും എടുത്തിരിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നത്, ജൂൺ നാലിന് തൃശൂരിന് ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നത്. തൃശൂർ വഴി കേരളത്തിന്റെ ഉയിർപ്പ് സംജാതമാകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ സുരേഷ് ഗോപി പരിഹസിച്ചു. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പൽ ആടി ഉലയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അതേ സമയം, സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന പരാതിയിൽ അദ്ദേഹത്തിൽ നിന്നും ജില്ലാ കളക്ടർ വിശദീകരണം തേടിയിരുന്നു. വോട്ട് അഭ്യർഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിംഗ് വിവരങ്ങൾ ഇല്ലെന്ന എൽഡിഎഫിന്റെ പരാതിയിലാണ് വിശദീകരണം തേടിയത്. രണ്ടു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. സിപിഐ…
Read MoreTag: parliament election 2024
എല്ലാ തിരക്കുകളും മാറ്റിവച്ച് എല്ലാവരും വോട്ട് ചെയ്യണം; അഭ്യർഥനയുമായി കുഞ്ചാക്കോ ബോബൻ
തിരുവനന്തപുരം: ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ച് നടന് കുഞ്ചാക്കോ ബോബൻ. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വീഡിയോയിലൂടെയാണ് കുഞ്ചാക്കോ ബോബൻ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഭ്യർഥിച്ചത്. “വോട്ടവകാശം ലഭിച്ച കാലം മുതല്‍ പരമാവധി എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഈ ലോക്സഭ തെരഞ്ഞെടുപ്പിലും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഞാന്‍ പങ്കാളിയാവുന്നുണ്ട്. അതുപോലെ നിങ്ങളും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി ഈ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാകുവാന്‍ അഭ്യർഥിക്കുന്നു’ – വീഡിയോയില്‍ കുഞ്ചാക്കോ ബോബന് പറയുന്നു. ഏഴുഘട്ടമായാണ് രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക.
Read Moreഇനി പ്രചാരണച്ചൂടേറും… കോട്ടയത്തെ കോട്ടകാക്കാൻ രാഹുലും പ്രിയങ്കയും, പുതിയൊരവസരത്തിന് മോദിയും അമിത് ഷായും; പഴയസീറ്റ് പിടിച്ചെടുക്കാൻ പ്രകാശ് കാരാട്ടും യച്ചൂരിയും
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി 30 ദിവസം ബാക്കി. ഈസ്റ്റര്‍ വരെ പ്രചാരണത്തിന് അവധി. ഏപ്രിലില്‍ റാംസാനും വിഷുവിനും രണ്ടു ദിവസം പ്രചാരണം മങ്ങും. 24ന് പ്രചാരണക്കൊടി ഇറക്കും. 26നാണ് ജനവിധി. അനുഭവത്തില്‍ 25 ദിവസത്തെ പ്രചാരണമാണ് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും ബാക്കിയുള്ളത്. കണ്‍വന്‍ഷനുകളും റോഡ് ഷോകളുമൊക്കെയായി ആളും കാശും ഇറക്കേണ്ട ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ദേശീയ, സംസ്ഥാന നേതാക്കളുടെ വരവാണ് ഇനിയുള്ള വിശേഷം. എന്‍ഡിഎയ്ക്കുവേണ്ടി കോട്ടയത്ത് നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നഡ്ഡ, നിര്‍മല സീതാരാമന് എന്നിവരെത്തും. സമ്മേളന സ്ഥലവും തീയതികളും വ്യക്തമായിട്ടില്ല. കോണ്‍ഗ്രസില്‍ രാഹുല്‍, പ്രിയങ്ക, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സച്ചിന് പൈലറ്റ് എന്നിവര്‍ വരും. എല്‍ഡിഎഫില്‍ പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, പിണറായി വിജയന്, എം.വി. ഗോവിന്ദന്, ഇ.പി. ജയരാജന്, എം.എ. ബേബി തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. ഓ രോ അസംബ്ലി മണ്ഡലത്തിലും ഓരോ…
Read Moreകെ. കെ. ശൈലജയെപ്പോലെയുള്ള നേതാക്കൾ പാർലമെന്റിനകത്തും പുറത്തും ഉണ്ടാവണം; വിജയാശംസകൾ നേർന്ന് കമല്‍ ഹാസന്
വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ. കെ. ശൈലജയ്ക്ക് വിജയാശംസകൾ നേർന്ന് നടൻ കമല്‍ ഹാസന്. കോവിഡ് മഹാമാരിയിൽ ലോകം പകച്ചുനിന്നപ്പോൾ കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെ. കെ. ശൈലജ. 2018 ൽ കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകിയ വ്യക്തിയാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശൈലജ എന്ന് കമൽ ഹാസൻ പറഞ്ഞു. കോവിഡ് നിയന്ത്രണത്തിൽ കേരളം രാജ്യത്തിന് മാതൃകയായത് ശൈലജയുടെ നേതൃപാഠവും ഒന്നുകൊണ്ട് മാത്രമാണ്. ലോകാരോഗ്യ സംഘടനയും അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരം നൽകി. ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേക്ക് കെ. കെ. ശൈലജയെ ക്ഷണിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. കേരളവും തമിഴ്നാടും കേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിടുന്ന രണ്ട് സംസ്ഥാനങ്ങളാണ്. ഈ വ്യവസ്ഥിതിക്കെതിരേ പാർലമെന്റിനകത്തും പുറത്തും ശബ്ദമുയർത്താൻ ശൈലജയെപ്പോലെയുള്ള നേതാക്കൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
Read Moreകൊല്ലം എന്‍ഡിഎ സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം; 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ്
കൊല്ലം: കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഏഴ് എസ്എഫ്ഐക്കാര്ക്കെതിരേയാണ് കേസ്. എബിവിപിയുടെയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടെയും പരാതിയിലാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ വോട്ടു ചോദിച്ച് ചന്ദനത്തോപ്പ് ഗവ. ഐടിഐയിലെത്തിയത്. എന്നാല്‍ കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍, സ്ഥാനാര്‍ഥിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സ്പോര്‍ട്സ് ഡേയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മുന്‍കൂട്ടി അറിയിക്കാതെ സ്ഥാനാര്‍ഥിയെ സംസാരിപ്പിക്കാന്‍ അനുവദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് എസ്എഫ്ഐ വിശദീകരിക്കുന്നത്.
Read Moreലോക്സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങി; സൂക്ഷ്മ പരിശോധന എട്ടിന്
തിരുവനന്തപുരം: രണ്ടാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ ഇന്നുമുതൽ സ്വീകരിച്ചു തുടങ്ങി. വിവിധ പാർലമെന്റ് മണ്ഡലങ്ങളിലെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർ മുൻപാകെ സ്ഥാനാർഥികൾക്കു പത്രികകൾ സമർപ്പിക്കാം. ഏപ്രിൽ നാലിനാണ് പത്രിക സ്വീകരിക്കുന്ന അവസാന ദിവസം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയങ്ങളിലാണ് പത്രികകൾ റിട്ടേണിംഗ് ഓഫീസർമാർ സ്വീകരിക്കുന്നത്. മാർച്ച് 29, 31, ഏപ്രിൽ ഒന്ന് പത്രികകൾ സ്വീകരിക്കില്ല. ഏപ്രിൽ അഞ്ചിനാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. എട്ടാം തീയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രണ്ടാം തീയതിയും യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ ശശിതരൂർ മൂന്നാം തീയതിയും ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നാലാം തീയതിയും പത്രിക സമർപ്പിക്കും. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വി. മുരളീധരൻ 30നും എൽഡിഎഫ് സ്ഥാനാർഥി…
Read Moreസിപിഎമ്മിന് വോട്ട് തേടാൻ സുന്ദരിയായ ‘സമത’; എഐ അവതാരകയെ ഇറക്കുന്നതിനെ കളിയാക്കി ബിജെപി; കംപ്യൂട്ടർ വത്കരണത്തെ എതിർത്തെന്നത് ആരോപണം മാത്രമെന്ന് സിപിഎം
കോൽക്കത്ത: പശ്ചിമബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസി(എഐ)നെ പ്രചാരണായുധമാക്കി സിപിഎം. സമത്വം എന്നർഥം വരുന്ന “സമത’ എന്ന എഐ അവതാരകയെയാണ് പ്രചാരണ വാർത്തകളും മറ്റ് കാര്യങ്ങളും പ്രചരിപ്പിക്കുന്നതിനായി സിപിഎം ഉപയോഗിക്കുന്നത്. ജനങ്ങൾക്കു പറയാനുള്ളത് പുറത്തുകൊണ്ടുവരാൻ തങ്ങൾ നിർമിതബുദ്ധി ഉപയോഗിക്കുകയാണെന്ന് സിപിഎം നേതാവ് സമിക് ലാഹിരി പറഞ്ഞു. ഇപ്പോൾ ബംഗാളി മാത്രം സംസാരിക്കുന്ന സമത വൈകാതെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും കൈകാര്യം ചെയ്യും. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും കംപ്യൂട്ടർവത്കരണം ഇന്ത്യയിൽ കടന്നുവന്നപ്പോൾ സിപിഎം അതിനെ എതിർത്തിരുന്നു. എന്നാൽ സിപിഎമ്മിനെതിരായ അത്തരം ആരോപണങ്ങൾ ദുരുദ്ദേശ്യപരമായിരുന്നെന്നും സിപിഎം ഒരിക്കലും കംപ്യൂട്ടർവത്കരണത്തെ എതിർത്തിട്ടില്ലെന്നും സമിക് ലാഹിരി വ്യക്തമാക്കി.
Read Moreകോൺഗ്രസുകാർ പാക്കിസ്ഥാനിൽ പോകുന്നതാണ് നല്ലത്; പത്തനംതിട്ടയിൽ വോട്ട് തേടാൻ എ.കെ.ആന്റണി എത്തില്ലെന്ന് അനിൽ ആന്റണി
പത്തനംതിട്ട: കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. രാജ്യദ്രോഹിയായ ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിൽ വോട്ട് തേടാൻ എ.കെ. ആന്റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തിൽ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും അനിൽ ആന്റണി പറഞ്ഞു. നേരത്തെ ആരോഗ്യസ്ഥിതി അനുസരിച്ച് കോൺഗ്രസ് തീരുമാനിക്കുന്നിടത്ത് പ്രചരണത്തിനെത്തുമെന്ന് എ.കെ. ആന്റണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനിൽ ആന്റണിയുടെ പ്രതികരണം.
Read Moreജില്ലാ കളക്ടറുടെ കത്തുകിട്ടി; പാലക്കാട്ടെ ആദിവാസി ഊരിൽ നിന്ന് നാഗരാജെത്തും കന്നിവോട്ടിന്; 4 കിലോമീറ്റർ ദൂരെയുള്ള ബൂത്തിലെത്താൻ സഞ്ചരിക്കേണ്ടത് 75 കിലോമീറ്റർ
പാലക്കാട്: അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരായ ഊരടത്തുനിന്നും ഇരുപത്തിമൂന്നുകാരന് നാഗരാജെത്തും കന്നിവോട്ട് ചെയ്യാന്‍, കാടും മലയുമിറങ്ങിയാല് വെറും നാലു കിലോമീറ്റര്‍ അകലെയുള്ള ബൂത്തിലെത്താന്‍ 75 കിലോമീറ്റര്‍ ദൂരം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച്..! ഉറപ്പായും വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ച് കന്നിവോട്ടര്‍മാര്‍ക്കുള്ള ജില്ലാ കളക്ടറുടെ കത്ത് കഴിഞ്ഞദിവസം കിട്ടി. ഇതോടെയാണ് എത്ര ദൂരം താണ്ടിയാണെങ്കിലും വോട്ടു ചെയ്യുമെന്ന തീരുമാനത്തില്‍ നാഗരാജെത്തിയത്. യാത്ര ചെയ്യേണ്ട ദൂരം പ്രശ്നമല്ല. കാരണം ബൂത്ത് അത്രയ്ക്കടുത്തല്ലേ…! ദൂരം പ്രശ്നമേയല്ല.. നാഗരാജിനു ദൂരം പ്രശ്നമല്ല. തനിക്കോ കുടുംബത്തിനോ ആവശ്യമുണ്ടായാല്‍ കേരളത്തിലെത്താന്‍ ഇത്രയും ദൂരം സ്ഥിരമായി യാത്രചെയ്യാറുണ്ട്. ആദിവാസി പ്രാക്തന ഗോത്രവര്‍ഗ സമൂഹത്തില്‍ ഉള്പ്പെട്ടയാളാണെങ്കിലും ഇന്ത്യയൊട്ടാകെ സന്ദര്‍ശിച്ചിട്ടുമുണ്ട്. രാഷ്ട്രപതിയെയും കണ്ടിട്ടുണ്ട്. കോട്ടത്തറ രാജീവ് ഗാന്ധി കോളജില്‍ ബിഎ ഹിസ്റ്ററി ബിരുദപഠനം പൂര്‍ത്തിയാക്കിയ നാഗരാജ് ഇപ്പോള്‍ പിഎസ്സി പരീക്ഷാ പരിശീലനം തുടരുകയാണ്. നാലാംക്ലാസ് വരെ മുള്ളിയിലെ സ്കൂളിലായിരുന്നു പഠനം. പ്ലസ്ടു വരെ പത്തനംതിട്ട…
Read Moreസംസ്ഥാന അധ്യക്ഷന്‍ വയനാട്ടില്‍; ബിജെപി ദേശീയനേതാക്കള്‍ ചുരം കയറിയെത്തും; കെ. സുരേന്ദ്രൻ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ച വയനാട്ടിൽ പ്രചാരണത്തിനു ബിജെപിയുടെ ദേശീയ നേതാക്കൾ ചുരം കയറി എത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രചാരണത്തിന് കൊഴുപ്പുകൂട്ടാന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നിരവധി ദേശീയ നേതാക്കളാണ് എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ ഇടങ്ങള്‍ ഏതൊക്കെ എന്ന കാര്യത്തില്‍ തീരുമാനമായി വരുന്നതേയുള്ളു. കെ. സുരേന്ദ്രനെ വയനാട്ടില്‍ സ്ഥാനാര്‍ഥി ആക്കിയതിലൂടെ രാഹുല്‍ ഗാന്ധിയുടെ അനായാസ വിജയത്തിനു തടയിടുകയാണു ബിജെപി ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ ഏഴുശതമാനമുള്ള വോട്ട് വിഹിതം ഇരട്ടിയാക്കിയാല്‍ അത് സുരേന്ദ്രവിജയമായി നേതൃത്വം കാണും.ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണ്ണില്‍ തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവും മത്സര ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലമായി വയനാട് ഇതിനകം മാറിക്കഴിഞ്ഞു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമ്പോള്‍ സമീപ മണ്ഡലമായ വടകരയിലും കോഴിക്കോട്ടും അതിന്റെ നേട്ടമുണ്ടാകുമെന്ന് ബിജെപി കരുതുന്നു. കെ. സുരേന്ദ്രന്റെ അടുത്ത അനുയായിയായ പ്രഫുല്‍ കൃഷ്ണയാണ് വടകരയില്‍ ബിജെപിയുടെ…
Read More