വീണ്ടും ലവ് ജിഹാദ് ! 20കാരിയെ പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചത് 40 ദിവസം; രക്ഷപ്പെട്ടു വന്നപ്പോള്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ക്രൂരമായി പീഡിപ്പിച്ചു…

സംസ്ഥാനത്ത് വീണ്ടും ലവ് ജിഹാദ് ആരോപണം. 20 വയസുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് 40 ദിവസം തന്നെ ബലമായി പാര്‍പ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. യുവതി പോത്താനിക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. കോതമംഗലം സ്വദേശിയായ അസ്ലം(33) ആണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്ത്രീധന പീഡനം, ബലമായി തടവില്‍ വയ്ക്കല്‍, ശാരീരിക പീഡനം തുടങ്ങിയ പരാതികളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയിന്മേല്‍ 2021 ഡിസംബര്‍ ഏഴിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജനുവരി 10 കോടതി ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ യുവതിയെ ബലമായി 40 ദിവസം പാര്‍പ്പിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.…

Read More

കളിക്കൂട്ടുകാരന്‍ ചതിച്ചു! സംഭവം അമ്മ നേരില്‍ കണ്ടു; പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തത് അയല്‍വാസിയായ 15കാരന്റെ പീഡനത്തെത്തുടര്‍ന്ന്; സംഭവം പൊന്നാനിയില്‍

പൊന്നാനി: പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ലൈംഗികപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയത് സംഭവത്തില്‍ പ്രതി കളിക്കൂട്ടുകാരന്‍. അയല്‍വാസിയായ 15 കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയും പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.ലൈംഗിക പീഡനത്തില്‍ മനംനൊന്താണ് പൊന്നാനി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പ്രതിയുമായുള്ള  ബന്ധം അമ്മ നേരില്‍ കണ്ടതാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്. പൊന്നാനി ഈശ്വരമംഗലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ലൈംഗിക പീഡനത്തില്‍ മനംനൊന്ത് മൂന്നാഴ്ച മുന്‍പ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നിട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളായതിനെ തുര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍പൊട്ടി വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു . കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ലൈംഗിക പീഡനം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ച കുട്ടി…

Read More