വീണ്ടും ലവ് ജിഹാദ് ! 20കാരിയെ പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചത് 40 ദിവസം; രക്ഷപ്പെട്ടു വന്നപ്പോള്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ക്രൂരമായി പീഡിപ്പിച്ചു…

സംസ്ഥാനത്ത് വീണ്ടും ലവ് ജിഹാദ് ആരോപണം. 20 വയസുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് 40 ദിവസം തന്നെ ബലമായി പാര്‍പ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. യുവതി പോത്താനിക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.

കോതമംഗലം സ്വദേശിയായ അസ്ലം(33) ആണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്ത്രീധന പീഡനം, ബലമായി തടവില്‍ വയ്ക്കല്‍, ശാരീരിക പീഡനം തുടങ്ങിയ പരാതികളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.

യുവതിയുടെ പരാതിയിന്മേല്‍ 2021 ഡിസംബര്‍ ഏഴിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ജനുവരി 10 കോടതി ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ യുവതിയെ ബലമായി 40 ദിവസം പാര്‍പ്പിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്ത് യുവതിയ്ക്ക് പുറത്തു പോകാനോ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തിനോ അനുമതിയുണ്ടായിരുന്നില്ല.

താന്‍ ഈ മതപഠന കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

യുവതിയുടെ ഭര്‍ത്തൃവീട്ടുകാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ തന്നെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസിന്റെ ഭാഷ്യം ഇങ്ങനെ…മുമ്പ് പ്രണയബദ്ധരായിരുന്ന ഇരുവരും 2019 നവംബര്‍ 11ന് പോത്താനിക്കാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരാവുകയായിരുന്നു.

തുടര്‍ന്ന് തങ്ങളുടേതായ വിശ്വാസം പുലര്‍ത്തി ഒരുമിച്ചു ജീവിക്കാനും തുടങ്ങി. എന്നാല്‍ പിന്നീട് യുവാവിന്റെ സ്വാഭാവം മാറുകയായിരുന്നു. യുവതിയെ ബലംപ്രയോഗിച്ച് പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ തടവിലാക്കുകയും ചെയ്തു.

പിന്നീട് യുവതി മതപഠനകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് അവളെ ക്രൂരപീഡനത്തിന് വിധേയയാക്കിയത്.

പെണ്‍കുട്ടി ഭര്‍ത്താവില്‍ നിന്ന് യുവതി ക്രൂരമായ മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായെന്ന് വാദിഭാഗം നിരത്തിയ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് വിധിപ്രസ്താവ വേളയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജി ഗിരീഷ് നിരീക്ഷിച്ചു.

മാത്രമല്ല തങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് സുഹൃത്തുക്കളുമായി പങ്കുവെച്ച് യുവതിയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.

ഇതുകൂടാതെ സ്വന്തം മതവിശ്വാസം ഉപേക്ഷിച്ച് മറ്റൊരു മതവിശ്വാസം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതും യുവതിയില്‍ കടുത്ത മാനസിക സംഘര്‍ഷത്തിനിടയാക്കിയതായും ജഡ്ജി നിരീക്ഷിച്ചു.

കടപ്പാട്: ദി ഇന്ത്യന്‍ എക്‌സ്പ്രസ്‌

Related posts

Leave a Comment