മങ്കൊമ്പ്: സൗജന്യ ഓണക്കിറ്റുകളുടെ വിതരണമടക്കം ഉപേക്ഷിച്ചതിനുപിന്നാലെ റേഷൻകടകളിൽ അവശ്യവസ്തുക്കളുമെത്തുന്നില്ലെന്നു പരാതി. ഓണത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും വിതരണം ചെയ്യേണ്ട സാധനങ്ങൾ ഇതുവരെയും റേഷൻ കടകളിൽ എത്തിച്ചേർന്നിട്ടില്ലെന്നാണ് ചില്ലറ റേഷൻ വ്യാപാരികൾ പരാതിപ്പെടുന്നത്. ഓണം പ്രമാണിച്ചു നീല, വെള്ള കാർഡുടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച സ്പെഷൽ അരിയും ആട്ടയുമടക്കം താലൂക്കിലെ 60 ശതമാനം കടകളിലും സ്റ്റോക്ക് ഇനിയും എത്തിയിട്ടില്ല. റേഷൻ കടകൾക്കു സാധനങ്ങളെത്തിക്കേണ്ട ഡോർ ഡെലിവറി സമ്പ്രദായത്തിലെ അപാകതകളാണ് സാധനങ്ങളെത്താൻ വൈകുന്നതെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. പുതിയ കരാറുകാരാണ് ഡോർ ഡെലിവറി സേവനത്തിനായി കരാർ എടുത്തിട്ടുള്ളത്. സാധനങ്ങളെത്തിക്കുന്നതിൽ ഇവർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. നിലവിലെ സ്ഥിതി തുടരുന്നത് ഓണക്കാലത്തു കൂടുതൽ ബുദ്ധമുട്ടുകളുണ്ടാക്കുമെന്ന് ഇവർ പറയുന്നു. മാസാവസാനം ഓണത്തിനുശേഷം റേഷൻ കടകൾ അവധിയായതിനാൽ, ഈ മാസത്തെ റേഷൻ വാങ്ങാൻ കാർഡുടമകൾക്ക് ഇനിയും വെറും 10 ദിവസങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. ഇത് വ്യാപാരികളും…
Read MoreTag: ration card
ബിഎംഡബ്ല്യുവിലും ബെന്സിലും വന്ന് റേഷനരി വാങ്ങുന്ന മലയാളിയുടെ ലാളിത്യം ! പിഴയായി ഈടാക്കിയത് 11,18,801 രൂപ…
ദരിദ്ര കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നല്കുന്ന സൗജന്യ റേഷന്‍ അനര്‍ഹമായി വര്‍ഷങ്ങളോളം വാങ്ങി ഉപയോഗിച്ചവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്നു വിരമിച്ച,1500ല്‍ പരം ചതുരശ്ര അടിയിലേറെയുള്ള വീട്ടില്‍ താമസിക്കുന്ന ആഡംബരകാറുള്ളവര് വരെ റേഷന്‍ കടയ്ക്കു മുമ്പില്‍ ക്യൂ നില്ക്കുന്നു. വര്‍ഷങ്ങളായി റേഷന്‍കടയില്‍ നിന്നു കൈപ്പറ്റുന്നത് നിര്‍ധനര്‍ക്കുള്ള സൗജന്യ റേഷന്‍. മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചു ധാന്യങ്ങള്‍ കൈപ്പറ്റിയിരുന്നവരെ ഭക്ഷ്യവകുപ്പ് പുകച്ചു പുറത്തുചാടിച്ചപ്പോള് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിടിക്കപ്പെട്ടത് 6884 അനര്‍ഹര്‍. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപാരികളും ബിസിനസുകാരും വരെ ഉള്‍പ്പെടുന്നു. ഇതില്‍ പലരും അരിയും ഗോതമ്പും സൗജന്യമായി ലഭിക്കുന്ന മഞ്ഞക്കാര്‍ഡ് കൈവശം വച്ചതു വര്‍ഷങ്ങളോളം. തങ്ങള്‍ അനര്‍ഹരാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരില്‍ പലരുടെയും വിശദീകരണം. അനര്‍ഹമായി മുന്‍ഗണനാ വിഭാഗം കാര്‍ഡ് കൈവശംവച്ചു കൈപ്പറ്റിയ ധാന്യങ്ങളുടെ വിപണിവില പിഴയായി ഈടാക്കാന്‍…
Read More