സിലി മരിച്ചത് ജോളി നല്‍കിയ വെള്ളം കുടിച്ച് ! രണ്ടാനമ്മയില്‍ നിന്നേല്‍ക്കേണ്ടി വന്നത് ക്രൂരമായ പീഡനം; സിലിയുടെ മകന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; ജോളി കൊലപ്പെടുത്തിയ ആദ്യ ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ജോണ്‍സന്‍

കൂടത്തായി കൊലപാതക പരമ്പരയിലൂടെ കേരളത്തെയാകെ ഞെട്ടിച്ച ജോളി ജോസഫിനെതിരേ നിര്‍ണായക മൊഴിയുമായി ഷാജുവിന്റെയും സിലിയുടെയും മകന്‍. രണ്ടാനമ്മയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളിലും വേര്‍തിരിവുണ്ടായിരുന്നതായുമാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി മൊഴി നല്‍കിയത്. കൂടത്തായിയിലെ വീട്ടില്‍ അപരിചതനെപ്പോലെയാണ് ജീവിച്ചതെന്നും മൊഴിയിലുണ്ട്. ഇന്നലെയാണ് അന്വേഷണ സംഘം കുട്ടിയില്‍ നിന്ന് മൊഴിയെടുത്തത്. സിലി മരിക്കുന്നതിനു മുമ്പുതന്നെ ഷാജുവും ജോളിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. തുടര്‍ന്ന് സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനെ ജോളി വിവാഹം കഴിക്കുകയായിരുന്നു.സ്ഥിര വരുമാനമുള്ള ആളെ സ്വന്തമാക്കാനായിരുന്നു ഷാജുവുമായി ജോളി അടുത്തത്. 2016 ജനുവരി 11 നാണ് താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലി കുഴഞ്ഞുവീണ് മരിക്കുന്നത്. ഈ സമയത്ത് സിലിയോടൊപ്പം കുട്ടിയും ഉണ്ടായിരുന്നു. ആ സംഭവം കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ജോളിയുടെ ബാഗിലുണ്ടായിരുന്ന വെള്ളം കുടിച്ചതോടെയാണ് അമ്മയ്ക്ക് ബോധം നഷ്ടപ്പെട്ടത്. ഇതിന് ശേഷമാണ് സിലിക്ക് ഗുളിക നല്‍കിയതെന്നും കുട്ടി…

Read More