രോഗികൾക്ക് ആശ്വാസം ; മെഡിക്കൽ കോളജ് കോവിഡ് ആശുപത്രി ഓപികൾ മാറ്റി

സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: കോവിഡ് രോഗികളുടെ വർധിക്കുന്നതിനാൽ തൃശൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി വിഭാഗങ്ങൾ കാന്പസിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിനു സ്ഥല പരിമിതി തടസമാകാതിരിക്കാനാണ് ഓപികൾ ഇതര കെട്ടിടങ്ങളിലേക്കു മാറ്റിയത്. അമ്മയും കുഞ്ഞും പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം, വയോജനങ്ങളുടെ ചികിത്സയ്ക്കായി നിർമിച്ച ജെറിയാടിക് കെയർ സെന്‍റർ എന്നിവിടങ്ങളിലേക്കാണ് ഒപികൾ മാറ്റിയത്. ഇരു കെട്ടിടങ്ങളിലും പരിശോധന, ഇസിജി, ഫാർമസി എന്നിവയുടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ താഴത്ത നിലയിലും മുകൾ നിലയിലും ഇത്തരം സൗകര്യം തയ്യാറക്കിയിട്ടുണ്ട് . ടോക്കണ്‍ ഒപി ടിക്കറ്റ് വിതരണം ചെയ്യാൻ സാമുഹ്യ അകലം പാലിച്ചുകൊണ്ട് വരിനിന്നു വാങ്ങാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട് മെഡിസിൻ പൾമണോളജി, കുട്ടികളുടെ വിഭാഗം എന്നിവയാണ് അമ്മയും കുഞ്ഞും പദ്ധതിപ്രകാരം നിർമിച്ച കെട്ടിടത്തിലുള്ളത്. ജെറിയാട്രിക് കെയർ സെന്‍ററിൽ സൈക്യാട്രിക് വിഭാഗമാണ്.…

Read More

അധികൃതർക്കറിയാമെങ്കിലും ഓർമിപ്പിക്കുകയാണ്… കാൻസർ ചികിത്സാ യന്ത്രം ഇപ്പോഴും, പെട്ടിക്കുള്ളിൽ തന്നെയാണ് കേട്ടോ…

സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് അധികൃതർക്ക് അറിയാത്ത കാര്യമൊന്നുമല്ലെങ്കിലും ഒരു വട്ടം കൂടി ഓർമിപ്പിക്കുകയാണ് – കാൻസർ രോഗികളുടെ ചികിത്സക്കായി കൊണ്ടുവന്ന ആധുനിക ലീനിയർ ആക്സിലേറ്റർ മെഷിൻ ഇപ്പോഴും പെട്ടിക്കുള്ളിൽ തന്നെയാണ്. പെട്ടിക്കുള്ളിൽ നിന്ന് ഇതൊന്നെടുത്ത് എന്നാണ് രോഗികൾക്ക് ഉപകാരപ്രദമാകും വിധം സ്ഥാപിക്കുകയെന്ന ചോദ്യത്തിന് ഉത്തരം ആർക്കുമില്ല. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നത് നിരവധി കാൻസർ രോഗികളാണ്. ഇവിടെയുള്ള കാലപ്പഴക്കം ചെന്ന റേഡിയേഷൻ യന്ത്രം കണ്ടം ചെയ്യേണ്ട കാലമായെങ്കിലും ഇപ്പോഴും ചുമച്ചും കിതച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മുൻപ് ഇരുനൂറോളം പേർക്ക് തൃശൂർ മെഡിക്കൽ കോളജിൽ റേഡിയേഷൻ ചികിത്സ നൽകിയിരുന്നുവെങ്കിൽ ഇപ്പോൾ അറുപതോളം പേർക്കേ ഇപ്പോൾ റേഡിയേഷൻ നടത്താൻ സാധിക്കുന്നുള്ളു. ഇവിടെയെത്തുന്ന കാൻസർ രോഗികളുടെ ദുരിതവും കഷ്ടപ്പാടുകളും വേദനകളും ആർക്കും ഒരു വിഷയമേ അല്ലാത്ത സ്ഥിതിയാണ്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നും ചികിത്സ തേടി തൃശൂർ…

Read More

അല്ലെങ്കിലേ തിരക്ക്… അതിന്‍റെയിടയില് 2 കൗണ്ടറുകളും; ഈ മെഡിക്കൽ കോളജെന്താ ഇങ്ങനെ…

സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: സ്വതവേ ദുർബല പോരെങ്കിൽ….എന്നു പറയുന്ന പോലെ…അല്ലെങ്കിലേ തിരക്ക് അതിന്‍റെയിടയില് രണ്ട് കൗണ്ടറുകളും എന്ന അവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ശ്വാസം മുട്ടുന്നു. അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രധാന പ്രവേശ കവാടത്തിന്‍റെ ഇരുവശത്തുമായി രണ്ടു പുതിയ കൗണ്ടറുകൾ സ്ഥാപിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്ക് കടക്കുക എന്നത് വലിയൊരു പണിയായിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിന്‍റെ ഫാർമസിയും ഒപി ടിക്കറ്റിന്‍റെയും അഡ്മിഷൻ പൈസ അടക്കുന്നതിന്‍റെയും കൗണ്ടറുകളുമാണ് വഴിമുടക്കികളായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും ഈ കൗണ്ടറുകൾ അത്യാഹിതവിഭാഗത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നവയായി. ഈ പുതിയ പരിഷ്കാരം ആവശ്യമില്ലാതെ പണം പാഴാക്കിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പുതിയ കൗ്ണ്ടറുകൾ വന്നതോടെ അത്യാഹിത വിഭാഗത്തിനു മുന്നിൽ തിരക്ക് കൂടി. ഈ തിരക്കിനിടയിലൂടെ വേണം അപകടത്തിൽ പെട്ട രോഗികളടക്കമുള്ളവർക്ക് ഉള്ളിലേക്ക് എത്താൻ. രണ്ടു കൗണ്ടറുകളുടേയും ക്യൂവിൽ നിൽക്കുന്നവരെ മാറ്റിനിർത്തിയോ അവരെ തട്ടിമുട്ടിയോ വേണം…

Read More

അധികൃതരുടെ ലക്ഷ്യമില്ലായ്മ, ‘ലക്ഷ്യ’ പദ്ധതി ത്യശൂർ മെഡിക്കൽ കോളജ്ന ഷ്ടമാകുന്നു

മുളങ്കുന്നത്തുകാവ്: കേന്ദ്ര സർക്കാരിന്‍റെ പ്രസവ മുറി നവികരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ലക്ഷ്യ പദ്ധതി അധികൃതരുടെ ലക്ഷ്യമില്ലായ്മ മൂലം ത്യശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് നഷ്ടപ്പെടാൻ സാധ്യത. കേരളത്തിൽ രണ്ട് മെഡിക്കൽ കോളജുകളിൽ ആണ് പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചത്. ആദ്യ സഹായമായി 10 ലക്ഷം രൂപ അനുവദിച്ചിട്ട് മാസങ്ങളായിട്ടും ഒന്നും നടത്തിയിട്ടില്ല. പ്രസവത്തിൽ ഉണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കാനും ഹൈ റിസ്ക് ഗർഭിണികളെ ശുശ്രൂഷിക്കാനും വേണ്ടിയാണ് അത്യാധുനിക സജ്ജീകരണങ്ങളോടുള്ള കേന്ദ്ര സർക്കാർ പദ്ധതി അനുവദിച്ചത്. എന്നാൽ നടത്തിപ്പിന് ആവശ്യമായ ഏകോപനം ഇല്ലായ്മയാണ് പദ്ധതി നീളാൻ കാരണം. കുട്ടികളുടെ വിഭാഗവും, ഗൈനക്കോളജി വിഭാഗവും തമ്മിലുള്ള ഏകോപനത്തിന് തടസം നിൽക്കുന്നത് അധികൃതരുടെ മെല്ലെപോക്ക് നയമാണ്. 50 ലക്ഷം രൂപ ചിലവഴിച്ച് 55 ബെഡ്ഡുകളുള്ള അത്യാധുനിക നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം പ്രസവ മുറിയുടെ അടുത്തായി നിർമാണം പൂർത്തികരിച്ചിട്ടുണ്ട്. ആറുമാസം…

Read More

ആശങ്കപ്പെടേണ്ടന്ന് പറ‍യുമ്പോഴും ജില്ലയിൽ കൊറോണ നിരീക്ഷണത്തിൽ 56 പേർ; നാലുപേർ ആശുപത്രിയിൽ; വിദഗ്ദ്ധ സജ്ജീകരണങ്ങളുമായി മെഡിക്കൽ കോളജ്

സ്വന്തം ലേഖകൻ തൃശൂർ: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്പോഴും ജില്ലയിൽ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വർധന. തിങ്കളാഴ്ച 35 പേരായിരുന്നു തൃശൂരിൽ നിരീക്ഷണത്തിലുണ്ടായിരുന്നതെങ്കിൽ ചൊവ്വാഴ്ച ഇവരുടെ എണ്ണം 56 ആയി. ഇതിൽ നാലുപേർ ആശുപത്രിയിൽ ചികിത്സയിലും ബാക്കി 52 പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ ഇന്നലെ 38 പേരാണ് നിരീക്ഷണത്തിലുള്ളത്. ആരും ആശുപത്രിയിൽ ചികിത്സയിലില്ല. കോഴിക്കോട് 115 പേരും എറണാകുളത്ത് 96 പേരും മലപ്പുറത്ത് 68 പേരും നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് ആശുപത്രികളിൽ കഴിയുന്ന ഏഴിൽ നാലുപേരും തൃശൂരിലാണ്. എറണാകുളത്ത് രണ്ടുപേരും മലപ്പുറത്ത് ഒരാളും ചികിത്സയിലുണ്ട്. കൊറോണ ചികിത്സക്ക് മെഡിക്കൽ കോളജ് റെഡി മുളങ്കുന്നത്തുകാവ്: കൊറോണ വൈറസ് ബാധയുടെ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലും വിദഗ്ധ ചികിത്സക്ക് സജ്ജീകരണങ്ങൾ ഒരുക്കി. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്‍റെ മുകൾനിലയിൽ പ്രത്യേക ഐസൊലേഷൻ…

Read More

തൃശൂർ മെഡിക്കൽ കോളജിൽ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി; ആക്ഷേപം ന്യൂറോളജി വകുപ്പിനെതിരെ

തൃശൂർ: ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പെരിഞ്ഞനെ ചെട്ടിപ്പറന്പിൽ ലെനിൻ ഭാര്യ ജെസി ലെനിനാണ് ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരിക്കുന്നത്. കാലിന് തളർച്ച ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജെസി ലക്ഷങ്ങൾ ചിലവഴിച്ചിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളജിലെത്തിയത്. ന്യൂറോളജി വിഭാഗത്തിലാണ് ജെസി ചികിത്സ തേടിയത്. ഇവിടെയുണ്ടായിരുന്ന പ്രധാനിയാണ് തന്നോട് അപമര്യാദയായി പെരുമാറുകയും ഭ്രാന്താശുപത്രിയിൽ ചികിത്സിക്കാനും സ്വകാര്യ ആശുപത്രിയിലേക്ക് പോകാനും പറഞ്ഞതെന്നും ജെസി പരാതിയിൽ പറയുന്നു. മറ്റൊരു ഡോക്ടർ തന്‍റെ ഭർത്താവിനോട് വീട്ടിൽ വന്നു കാണണമെന്ന് പലതവണ ആവശ്യപ്പെട്ടതായും ജെസി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഒരു കാരണവശാലും തുടർചികിത്സ ഇവിടെ അനുവദിക്കില്ലെന്ന് പറഞ്ഞ ന്യൂറോളജി വകുപ്പിലെ പ്രധാനിക്കെതിരെയും ഡോക്ടർക്കെതിരെയും ചികിത്സ നിഷേധിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ജെസി ആവശ്യപ്പെട്ടിരിക്കുന്നത്.

Read More

മെഡിക്കൽ കോളജിലെ ഈ തെരുവു വിളക്കുകൾക്ക്  ആൻജിയോ പ്ലാസ്റ്റിയോ ബൈപാസോ ,വേണം

സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: ഒന്നുകിൽ ആൻജിയോപ്ലാസ്റ്റി, അല്ലെങ്കിലൊരു ബൈപാസ് സർജറി..അങ്ങിനെയെന്തെങ്കിലും ചെയ്താലേ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിലെ കത്താത്ത തെരുവുവിളക്കുകൾ അസുഖം മാറി സുഖപ്പെടുകയുള്ളു.കെ.എസ്.ഇ.ബി അധികൃതർക്ക് മെഡിക്കൽ കോളജിലേക്കുള്ള വഴി തന്നെ മറന്ന മട്ടാണ്. മാസങ്ങളായി തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് പരാതിപ്പെട്ടിട്ടു പോലും അവർ ഈ വഴിക്ക് വരുന്നില്ല. തെരുവുവിളക്കുകൾ കത്താത്തതിൽ ഏറെ സന്തോഷിക്കുന്ന കൂട്ടർ ഇവിടെ അഴിഞ്ഞാടുന്ന സാമൂഹ്യവിരുദ്ധരാണ്. ഇരുട്ടിലാണ്ടു കിടക്കുന്ന അത്യാഹിത വിഭാഗത്തിനരികിലൂടെ രാത്രിയിൽ പോകുന്ന സ്ത്രീകൾ എന്ത് അത്യാഹിതമാണ് സംഭവിക്കുകയെന്ന പേടിയോടെയാണ് ഇതുവഴി താണ്ടുന്നത്. കഴിഞ്ഞ ദിവസം ഒരാളെ തലക്കടിച്ച് കൊലപ്പെടുത്തിയത് മെഡിക്കൽ കോളജിലെ കാന്പസിന്‍റെ ഇരുട്ടുനിറഞ്ഞ ഭാഗത്താണ്. സാമൂഹ്യവിരുദ്ധർക്ക് സ്വൈരമായി മദ്യപിക്കാനുള്ള ഇടം കൂടിയാണിപ്പോൾ ഇരുണ്ട ഭൂഖണ്ഡമെന്ന് കളിയാക്കി വിളിക്കുന്ന ഇവിടം. അത്യാഹിത വിഭാഗത്തിൽ രാത്രിയെത്തുന്നവർക്ക് ലാബ് പരിശോധനകൾക്ക് പുറത്തുള്ള ലാബിലേക്ക് പോകേണ്ടി വരുന്നത് ഇരുട്ടു നിറഞ്ഞ ഈ വഴിയിലൂടെയാണ്. ലാബുകളും…

Read More

വികസന സമിതിയുണ്ട്; പക്ഷേ  വികസനവുമില്ല, യോഗവുമില്ല; ഇത്  തൃശൂർ മെഡിക്കൽ കോളജ് 

മുളങ്കുന്നത്തുകാവ്: ത്യശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ പൊതു യോഗം വിളിച്ച് ചേർക്കാത്തത് മൂലം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളും വികസനങ്ങളും പ്രതിസന്ധിയിൽ. ആശുപത്രി വികസന സൊസൈറ്റിയുടെ ജനറൽ ബോഡിയോഗം സാധാരണ മൂന്ന് മാസം കൂടുന്പോൾ ചേർന്ന് ആശുപത്രി വികസന പ്രവർത്തനങ്ങൾ ചർച്ച് ചെയ്ത് ആവശ്യമായ നടപടികൾ എടുക്കണമെന്നാണ് ചട്ടം. എച്ച്ഡിഎസ് ചെയർമാനായി ജില്ലാ കളകടറും, എംപിമാർ, എം എൽഎമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ, പുഴയക്കൽ ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്‍റ്, സമീപ പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാർ, വിവിധ രാഷട്രീയ സംഘടന പ്രതിനിധികൾ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ടുമാർ, ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ കമ്മറ്റിയാണ് മൂന്ന് മാസം കൂടുന്പോൾ ചേരേണ്ടത്. ഇതിനിടയിൽ എകസിക്യൂട്ടിവ് യോഗവും ചേരണം. പക്ഷേ ആ കമ്മിറ്റി പോലും ക്യത്യമായി ചേരാതെ ആശുപത്രി അധിക്യതർ ഏകപക്ഷീയമായി എടുക്കുന്ന…

Read More

33 വർഷം മുമ്പുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് തപ്പിയെടുത്ത് നൽകി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം; ജീവനക്കാരുടെ സത്പ്രവർത്തിയിൽ മനോജിന് ആശ്രിത നിയമനത്തിലൂടെയുളള ജോലി ലഭ്യമാകും

സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: 33 വർഷം മുൻപുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് തപ്പിയെടുത്ത് നൽകി തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ഉദ്യോഗാർത്ഥിക്ക് തുണയായി. 33 വർഷം മുൻപ് മരണമടഞ്ഞ അച്ഛന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് തേടിയെത്തിയ മകനാണ് കിട്ടില്ലെന്ന് കരുതിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചത്.അത്താണി നടുവിൽപുരയ്ക്കൽ ധർമജന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് മകൻ മനോജിന് കഴിഞ്ഞ ദിവസം ലഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് അപേക്ഷ നൽകി ഒരു മണിക്കൂറിനകം ഇത് തപ്പിയെടുത്ത് നൽകിയാണ് ഫോറൻസിക് വിഭാഗം പുതിയ മാതൃകയായത്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ ജീവനക്കാരനായിരിക്കെ അത്താണിയിൽ വെച്ചാണ് ധർമജൻ ട്രെയിൻ തട്ടി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്പോൾ മരണമടഞ്ഞത്. അന്ന് മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിച്ചിരുന്നത് തൃശൂർ നഗരത്തിലായിരുന്നു. ധർമജന്‍റെ ഭാര്യ പിന്നീട് ആശ്രിത നിയമനം വഴി ജോലിയിൽ പ്രവേശിച്ചിരുന്നു. അന്ന് അവർക്ക് നിയമനം ലഭിക്കുന്നതിന് പോസ്റ്റുമോർട്ടം റിപ്പോർട്ട്…

Read More

അലഞ്ഞുതിരിഞ്ഞു നടക്കാൻ ഇനി  ഒരു തലമുറവേണ്ട…! തൃശൂർ  മെഡിക്കൽ കോളജ് പരിസരത്തെ  തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു  തുടങ്ങി

സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജിലും പരിസരത്തും അലഞ്ഞുതിരിഞ്ഞ് അക്രമാസക്തരാകുന്ന തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി ഫണ്ട് ലഭിക്കുന്നതനുസരിച്ച് നടത്തിക്കൊണ്ടിരിക്കും. നൂറു കണക്കിന് തെരുവുനായ്ക്കൾ ഇവിടെയുണ്ടെങ്കിലും ഇപ്പോൾ ലഭ്യമായ തുക ഉപയോഗിച്ച് ഇവയെ മുഴുവൻ വന്ധ്യംകരിക്കാൻ സാധ്യമല്ല. അതിനാൽ ഈ തുക ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന നായ്ക്കളെ വന്ധ്യംകരണം നടത്തും. ഈ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഒന്പത് നായ്ക്കളെ വന്ധ്യംകരണം നടത്തിക്കഴിഞ്ഞു. അവണൂർ പഞ്ചായത്ത് അന്പതിനായിരം രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുണ്ട്. ജില്ല കുടുംബശ്രീമിഷനാണ് വന്ധീകരണപ്രക്രിയ നടത്തുന്നത്. 25 നായ്ക്കളെ ഈ ഫണ്ട് ഉപയോഗിച്ച് വന്ധ്യംകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ബാക്കിയുള്ളവയെ വന്ധീകരിക്കുന്നതിന് ഒരു ലക്ഷംരൂപ വടക്കാഞ്ചേരി നഗരസഭ കുടുംബശ്രീ മിഷന് കൈമാറുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ഈ തുക കിട്ടുന്ന മുറയ്ക്ക് ബാക്കിയുള്ളവയെയും വന്ധ്യംകരണത്തിന് വിധേയമാക്കും. കഴിഞ്ഞയാഴ്ച കാൻസർ രോഗികളടക്കം എട്ടുപേർക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതെത്തുടർന്നാണ് അധികാരികൾ തെരുവുനായ വന്ധ്യംകരണ…

Read More