ഹേമന്ത് അത്ര നല്ല ആളൊന്നുമായിരുന്നില്ല ! ചിത്ര തിരഞ്ഞെടുത്തത് ഒരു തെറ്റായ പങ്കാളിയെ ആയിരുന്നുവെന്ന് നടിയുടെ അസിസ്റ്റന്റ് മുഹമ്മദ്; വിവാഹം ഉപേക്ഷിക്കാന്‍ അമ്മയും നിര്‍ബന്ധിച്ചു; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ജനപ്രിയ സീരിയല്‍ താരം വിജെ ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് പോലീസ്. ചിത്രയുടെ അമ്മ വിജയയുടെയും പ്രതിശ്രുത വരന്‍ ഹേമന്തിന്റെയും പെരുമാറ്റം മാനസിക സമ്മര്‍ദ്ദത്തിനു കാരണമായെന്നും പോലീസ് പറയുന്നു.

സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേമന്ത് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ചിത്ര തിരഞ്ഞെടുത്തത് തെറ്റായ പങ്കാളിയെ ആയിരുന്നുവെന്ന് താരത്തിന്റെ അസിസ്റ്റന്റ് മുഹമ്മദ് പറയുന്നു.

ഹേമന്തിന്റെ മോശം സ്വഭാവം അറിഞ്ഞപ്പോള്‍ അയാളെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു.
പ്രതിശ്രുത വരനും അമ്മയും നല്‍കിയ മാനസിക സമ്മര്‍ദമാണു ജീവനൊടുക്കാന്‍ ചിത്രയെ പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം.

തുടര്‍ച്ചയായ മൂന്നാം ദിനവും ഹേമന്തിനെയും ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നു അസിസ്റ്റന്റ് കമ്മിഷണര്‍ ദീപ സത്യന്‍ ഹേമന്തിനെ നേരിട്ടു ചോദ്യം ചെയ്തു.

ചിത്ര മരിക്കുന്നതിനു മുന്‍പ് അവസാനമായി വിളിച്ചത് അമ്മ വിജയയെയാണെന്നു ഫോണ്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിരുന്നു. സഹപ്രവര്‍ത്തകരെ ചോദ്യം ചെയ്തപ്പോഴാണ് ഹേമന്ത് മദ്യപിച്ച് ഷൂട്ടിംഗ് ലൊക്കേഷനിലെത്തി പ്രശ്‌നമുണ്ടാക്കിയ വിവരം അറിഞ്ഞത്.

വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.

ഇതിനിടെ ഹേമന്ത് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം.

ചിത്രയുടെ മൊബൈല്‍ ഫോണില്‍ നിന്നു സംഭാഷണങ്ങള്‍, ചിത്രങ്ങള്‍, വാട്‌സാപ് സന്ദേശങ്ങള്‍ എന്നിവ വീണ്ടെടുത്തു പരിശോധിക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അതിനിടെ, ഹേമന്തിന്റെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നലെയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ചിത്രീകരണം കഴിഞ്ഞെത്തിയ ശേഷം കുളിക്കാനായി പോയ ചിത്ര തന്നോടു പുറത്തു കാത്തിരിക്കാന്‍ പറഞ്ഞുവെന്നായിരുന്നു ഹേമന്ത് നേരത്തെ മൊഴി നല്‍കിയിരുന്നത്.

എന്നാല്‍, കാറില്‍ മറന്നുവച്ച വസ്തു എടുത്തുകൊണ്ടുവരാന്‍ ചിത്ര ആവശ്യപ്പെട്ടതു കൊണ്ടാണു പുറത്തുപോയതെന്നു പിന്നീട് പറഞ്ഞു. ചിത്രയുടെ മരണത്തിനു കാരണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു.

Related posts

Leave a Comment