ഇരിട്ടിയിൽ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

ഇരിട്ടി(കണ്ണൂർ): പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

കരിക്കോട്ടക്കരി എടപ്പുഴ സ്വദേശിയായ പ്രവാസി വ്യവസായി ടിൻസ് വർഗീസിനെ എടപ്പുഴ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിലും മൊബൈൽ ഫോൺ, ലാപ്ടോപ്, പാസ്പോർട്ട് എന്നിവ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പേരാവൂർ ഈരായിക്കൊല്ലി മാറോളി ഹൗസിൽ പ്രജീഷി (42) നെയാണ് കരിക്കോട്ടക്കരി എസ്ഐ ശിവൻ ചോടത്തും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രവാസി ടിൻസ് വർഗീസിന്‍റെ ഭാര്യാ സഹോദരൻ എറണാകുളം പൂക്കോട്ടുപടി സ്വദേശി ഷിന്‍റോ മാത്യു, കേളകം ചുങ്കക്കുന്ന് സ്വദേശി മംഗലത്ത് എം.ജെ സിജോ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

ടിൻസിനൊപ്പം ഖത്തറിൽ ബിസിനസ് പാർട്ണറായിരുന്ന തൊണ്ടിയിൽ സ്വദേശി സനീഷ് വി.മാത്യുവാണ് തട്ടിക്കൊണ്ടുപോകലിന്‍റെ സൂത്രധാരൻ. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പേരാവൂർ ഈരായിക്കൊല്ലിയിലെ വീട്ടിൽ വെച്ചാണ് ക്വട്ടേഷൻ സംഘാംഗമായ പ്രജീഷിനെ അറസ്റ്റ് ചെയ്തത്. എസ്ഐക്കു പുറമേ സീനിയർ സിവിൽ പോലീസ് ഓഫിസർ ബേബി, സിവിൽ പോലീസ് ഓഫീസർമാരായ ബൈജു, ഉമേഷ്‌, ഷബീറലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Related posts

Leave a Comment