തിലകനുമായി പിണങ്ങിയതിനു കാരണം അതാണ്, കെപിഎസി ലളിത പറയുന്നു

മലയാളത്തിലെ പ്രതിഭാധനനായ അഭിനേതാവായിരുന്നു തിലകന്‍. നാടകത്തിലൂടെ എത്തി സിനിമയില്‍ വിസ്മയം തീര്‍ത്ത കലാകാരന്‍. എന്നാല്‍ സിനിമക്കാരുടെ വിലക്കും പാരവയ്പ്പും അദേഹത്തിന്റെ അവസാന കാലം ദുരിതപൂര്‍ണമാക്കി. സിനിമയിലെ എല്ലാവര്‍ക്കും തിലകനുമൊത്തുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാനുണ്ടാകും. അത്തരത്തില്‍ കെപിഎസി ലളിതയുടെ ഒരു അനുഭവമാണിത്. തിലകനുമായി നീണ്ടുനിന്ന ഒരു പിണക്കത്തിന്റെ കഥയിങ്ങനെ-

ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമായ സ്ഫടികത്തില്‍ കെപിഎസി ലളിതയുടെ ഭര്‍ത്താവായാണ് തിലകന്‍ വേഷമിട്ടത്. രണ്ടര വര്‍ഷത്തോളം മിണ്ടാതിരുന്നതിന് ശേഷമാണ് തിലകന്‍ ചേട്ടനൊപ്പം അഭിനയിച്ചത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി തന്നെ വിളിച്ചപ്പോള്‍ കൂടെ അഭിനയിക്കുന്നത് തിലകന്‍ ചേട്ടനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചോ എന്നായിരുന്നു താന്‍ ചോദിച്ചതെന്ന് കെപിഎസി ലളിത പറയുന്നു.
സ്ഫടികത്തിന്റെ ലൊക്കേഷനില്‍ താന്‍ ആദ്യം എത്തിക്കഴിഞ്ഞാലേ തിലകന്‍ ചേട്ടന്‍ വരുള്ളൂയെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് താന്‍ പുലര്‍ച്ചെ സെറ്റില്‍ എത്തിയിരുന്നു. തന്നെക്കണ്ട് ആകെ അമ്പരന്ന അണിയറപ്രവര്‍ത്തകര്‍ കാര്യം തിരക്കിയപ്പോഴാണ് തിലകന്‍ ചേട്ടന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞത്.

തിരുവനന്തപുരത്ത് നിന്നും അദ്ദേഹം പുറപ്പെടണമെങ്കില്‍ താന്‍ ലൊക്കേഷനിലെത്തണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അണിയറപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഒപ്പിച്ച തമാശയാണ് ഇതെന്ന് മനസ്സിലാക്കിയത്. തിലകന്‍ ചേട്ടന്റെ സമാഗമം പരിപാടിയില്‍ വിളിച്ചപ്പോള്‍ ഇക്കാര്യം പറയുമെന്ന് പറഞ്ഞപ്പോഴാണ് പറഞ്ഞോളായിരുന്നു അദ്ദേഹം പറഞ്ഞത്. അനിയത്തിപ്രാവ് ചിത്രീകരണത്തിനിടയില്‍ ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം അവസാനിപ്പിച്ചത്.

Related posts