മമ്മൂട്ടി ഒരു വലിയ മൊബൈല്‍ ഫോണുമായി എത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്, ഷൂട്ടിങ്ങിനിടെ മൊബൈല്‍ റിങ് ചെയ്യല്‍ പതിവായി, അതോടെ മുരളിക്ക് ദേഷ്യം വന്നു, മൊബൈല്‍ ഫോണ്‍ പുലിവാലായ കഥ തുളസീദാസ് പറയുന്നു

മൊബൈല്‍ ഫോണുകള്‍ കളംനിറയുംമുമ്പ് സിനിമ ലൊക്കേഷനുകള്‍ കൂടുതല്‍ സന്തോഷകരമായിരുന്നുവെന്ന് പഴയകാല സംവിധായകരും അഭിനേതാക്കളും പറയും. എന്നാല്‍ മൊബൈലിന്റെ വരവോടെ പഴയ സൗഹൃദമെല്ലാം മാഞ്ഞു. ഇപ്പോഴിതാ ഒരു സംഭവം പറയുകയാണ് സംവിധായകന്‍ തുളസീദാസ്. ആയിരം നാവുള്ള അനന്തന്‍ എന്ന സിനിമയുടെ സെറ്റില്‍ നടന്ന സംഭവത്തെക്കുറിച്ചാണ് തുളസീദാസ് പറയുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം.

ആയിരം നാവുള്ള അനന്തന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. മമ്മൂട്ടി, മുരളി, ഗൗതമി, മാധവി, ദേവന്‍ അങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. മമ്മൂട്ടി ഒരു വലിയ മൊബൈല്‍ ഫോണുമായി എത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ആ സമയത്ത് വളരെ അപൂര്‍വ്വം ആളുകളുടെ കയ്യിലേ മൊബൈല്‍ ഉള്ളൂ. തുടര്‍ന്ന് സെറ്റിലെ പ്രധാന ചര്‍ച്ചാവിഷയമായി മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഗൗതമിയും ഒരു മൊബൈലുമായി എത്തി. പിന്നീട് മാധവിയുടെ കയ്യിലും മൊബൈല്‍ കണ്ടു. ദേവനും പുതിയ ഫോണ്‍ വാങ്ങി. എന്നാല്‍ മുരളി മാത്രം ഫോണ്‍ വാങ്ങിയില്ല. ഷൂട്ടിങ്ങിനിടെ മൊബൈല്‍ റിങ് ചെയ്യല്‍ പതിവായി. ഇതോടെ അഭിനയം നിര്‍ത്തിവെച്ച് താരങ്ങള്‍ അതിന് പിന്നാലെ പോകും. ഇത് മുരളിക്ക് ഇഷ്ടപ്പട്ടില്ല. ഇനിയും ഇത് തുടര്‍ന്നാല്‍ ഞാന്‍ ഇറങ്ങിപ്പോകുമെന്ന് മുരളി പറഞ്ഞു. പറഞ്ഞ് മനസ്സിലാക്കാന്‍ കുറെ ബുദ്ധമുട്ടി. പക്ഷേ പ്രശ്നങ്ങള്‍ വേഗം പരിഹരിക്കപ്പെട്ടു, ഷൂട്ട് പുനരാരംഭിക്കുകയും ചെയ്തു”-തുളസിദാസ് വ്യക്തമാക്കി.

Related posts