വിദേശ വനിതയുടെ കൊലപാതകം: ബന്ധുക്കളായ രണ്ട് പേർ അറസ്റ്റിൽ; വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരാണ് അറസ്റ്റിലായത്

തിരുവനന്തപുരം: വിദേശവനിതയുടെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്. കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൊലപാതകം, മാനഭംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത ഇവർ കുറ്റം സമ്മതിച്ചിരുന്നു.

വിദേശ വനിതയെ മാർച്ച് 14നാണ് പ്രതികൾ ചേർന്നു കൊലപ്പെടുത്തിയത്. ഇരയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം ഇന്ന് രാവിലെ പോലീസിനു ലഭിച്ചിരുന്നു. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ മുടികൾ പ്രതികളുടേതെന്നും തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് ഉമേഷിന്‍റെയും ഉദയന്‍റെയും അറസ്റ്റ് രേഖപ്പെടുത്തയത്.

ഉദയൻ ഗൈഡാണെന്നും ഇയാളാണ് ഇരയെ വാഴമുട്ടത്തു കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. ഉമേഷാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പോലീസിനു നേരത്തെ ലഭിച്ചിരുന്നു.

ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പറഞ്ഞാണ് ഇവർ ഇരയെ സമീപിച്ചത്. കഞ്ചാവും കാഴ്ചകളും വാഗ്ദാനം ചെയ്താണ് ഇവർ വിദേശവനിതയെ വാഴമുട്ടത്ത് കൊണ്ടുവന്നതെന്നും കോവളം ഗ്രോവ് ബിച്ചിന് മുന്നിൽനിന്ന് പനത്തുറ അന്പലം വരെ ഇവർ ഒറ്റയ്ക്കാണെത്തിയതെന്ന് പോലീസ് പറഞ്ഞു

Related posts