ഗോത്ര, തീരദേശ മേഖലയിലെ കുട്ടികള്‍ അവഗണിക്കപ്പെടരുത്: കര്‍മപദ്ധതി വേണമെന്ന് ബാലാവകാശ കമ്മീഷന്‍

കൊച്ചി: ഗോത്ര, തീരദേശ മേഖലകളിലെ കുട്ടികളുടെ ജീവിതസാഹചര്യങ്ങളും പ്രത്യേക ആവശ്യങ്ങളും കണക്കിലെടുത്ത് അവര്‍ക്കായി പ്രത്യേകം കര്‍മപദ്ധതികള്‍ തയാറാക്കി നടപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. പൊതുവായ വികസനപദ്ധതികള്‍ക്കപ്പുറം ഓരോ മേഖലയുടെയും സവിശേഷതകള്‍ പരിഗണിച്ചുള്ള ആവശ്യാധിഷ്ഠിത ശിശുവികസന പദ്ധതികള്‍ വേണമെന്നാണ് കമ്മീഷന്‍റെ നിര്‍ദേശം.

ഇതുസംബന്ധിച്ച് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയ്ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ഈ മേഖലകളിലെ കുട്ടികളുടെ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, പോഷകാഹാര, ഭാഷാ, സാംസ്‌കാരിക, മാനസിക ആവശ്യങ്ങള്‍ പരിഗണിച്ചുള്ള സമഗ്ര വികസനപദ്ധതികളുടെ അഭാവം നിലനില്‍ക്കുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഒരേ രീതിയിലുള്ള പൊതുപദ്ധതികള്‍ ഈ കുട്ടികളുടെ യഥാര്‍ഥ ജീവിതസാഹചര്യങ്ങളിലേക്ക് പൂര്‍ണമായി എത്തുന്നില്ലെന്നും കമ്മീഷന്‍ വിലയിരുത്തി.

ഗോത്രമേഖലകളിലെ മാതൃഭാഷ, തനത് സംസ്‌കാരം, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍, ജീവിതരീതി, ഉപജീവനരീതി തുടങ്ങിയ ഘടകങ്ങള്‍ പലപ്പോഴും പൊതുപദ്ധതികളില്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല. ഇതിന്‍റെ പ്രതിഫലനം കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാമൂഹിക സുരക്ഷയിലും ഉണ്ടാകുന്നതായാണ് കമ്മീഷന്‍റെ നിരീക്ഷണം.

ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യപരിചരണം, പോഷകാഹാരം, ശിശുസംരക്ഷണം, വിനോദം, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഈ മേഖലയിലെ കുട്ടികള്‍ക്ക് തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കണം. നിലവിലുള്ള പോരായ്മകള്‍ പരിഹരിക്കപ്പെടാത്തപക്ഷം സ്‌കൂള്‍ ഹാജര്‍ കുറയല്‍, പഠനം ഉപേക്ഷിക്കല്‍, പഠന പിന്നോക്കാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

പോഷകാഹാരക്കുറവ്, ബാലവിവാഹം, ബാലവേല, വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ എന്നിവയ്ക്കും സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന കുട്ടികള്‍ കൂടുതല്‍ വിധേയരാകാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ പ്രത്യേക ഇടപെടലുകള്‍ അനിവാര്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഈ മേഖലയിലെ കുട്ടികളുടെ ആവശ്യങ്ങള്‍ വിലയിരുത്തി ആവശ്യാധിഷ്ഠിത ശിശുവികസന കര്‍മ്മപദ്ധതി തയാറാക്കി നടപ്പാക്കണമെന്നാണ് വിവിധ വകുപ്പുകളോട് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പദ്ധതിയുടെ പുരോഗതി വിലയിരുത്താനും നിരീക്ഷിക്കാനും പ്രത്യേക സംവിധാനങ്ങള്‍ രൂപീകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

സീമ മോഹന്‍ലാല്‍

Related posts

Leave a Comment