ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി അധ്യാപിക, ഭാര്യ പോയതിന്റെ വിഷമത്തില്‍ ട്രെയിനിന് മുന്നില്‍ ചാടിയ ഭര്‍ത്താവിന്റെ കാല്‍പാദം നഷ്ടമായി, ഒടുവില്‍ കാമുകനൊപ്പം താമസിച്ച യുവതിയെ പോലീസ് പിടികൂടി, തിരുവനന്തപുരത്ത് നടന്നത്

തിരുവനന്തപുരം കരമനയില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സംഭവത്തില്‍ ട്വിസ്റ്റ്. അധ്യാപികയായ യുവതിയെ കാമുകനൊപ്പം താമസിക്കുന്നതിനിടെ പോലീസ് കണ്ടെത്തി. കണ്ണൂരിലായിരുന്നു ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. തിരുവനന്തപുരത്ത് തിരികെയെത്തിച്ച യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഭര്‍ത്താവ് വേണ്ടെന്നു പറഞ്ഞതോടെ സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയി.

യുവതി പോയതോടെ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ട്രെയിനു മുന്നില്‍ ചാടിയെങ്കിലും കാല്‍പ്പാദം നഷ്ടമായി. ഇതോടെ ആശുപത്രിയിലായി. ഇതിനിടെയാണ് ഭാര്യയെ കണ്ടെത്തുന്നത്. സ്‌കൂളില്‍ പോകാനായി വീട്ടില്‍ നിന്നും പുറപ്പെട്ട യുവതി വൈകിട്ട് തിരികെ വരാത്തതിനാല്‍ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാമുകനൊപ്പം ഇവരെ കണ്ടെത്തിയത്.

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവരെ ഒളിച്ചോടാന്‍ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തുകയും അയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലാണെന്ന് മനസിലാക്കുകയുമായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തളിപ്പറമ്പിലുണ്ടെന്ന് കണ്ടെത്തിയത്.

കണ്ണൂര്‍ തളിപ്പറമ്പില്‍ ഇവര്‍ അവിടെ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി തിരുവനന്തപുരത്തെത്തിച്ച ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കി വീട്ടുകാരോടൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. ഇനി തനിക്ക് ഭാര്യയെ വേണ്ടെന്നാണ് ഭര്‍ത്താവ് പോലീസിനോടു പറഞ്ഞത്.

Related posts