ഭര്‍ത്താവിനു വേണ്ടി പൊതുസ്ഥലത്ത്‌ തമ്മിലടിച്ച് ഭാര്യമാര്‍ ! 15 ദിവസം വീതം ഓരോത്തര്‍ക്കും വീതിച്ചു നല്‍കാമെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും ഒത്തുതീര്‍പ്പായില്ല; കടയ്ക്കലില്‍ സംഭവിച്ചത്…

ഒരു ഭാര്യമാരുള്ളവര്‍ക്ക് തന്നെ മനസ്സമാധാനമില്ലെന്നു തമാശയായി പറയാറുണ്ട്. അപ്പോള്‍ ഭാര്യമാര്‍ രണ്ടുണ്ടെങ്കിലോ ? ഒരു പുരുഷനു വേണ്ടി അവകാശമുന്നയിച്ച് രണ്ടു സ്ത്രീകള്‍ രംഗത്തെത്തിയതോടെയാണ് കളി കാര്യമായത്. വനിതാ കമ്മീഷന്‍ അദാലത്തില്‍ എത്തപ്പെട്ടപ്പോഴാണ് ഒരാളുടെ രണ്ടു ഭാര്യമാര്‍ കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടത്.

ഭര്‍ത്താവിനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് എത്തിയ പരാതിക്കാരി എതിര്‍കക്ഷിയെ പരസ്യമായി തല്ലിയതോടെ വാദി പ്രതിയായി. അടിയേറ്റ എതിര്‍കക്ഷി നിലത്തു വീണു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും ഈസ്റ്റ് പോലീസ് സ്റ്റേനില്‍ എത്തിച്ചു. കടയ്ക്കല്‍ സ്വദേശിയുടെ ഭാര്യമാരാണ് പരാതിക്കാരിയും എതിര്‍കക്ഷിയും. 42 വര്‍ഷം മുന്‍പാണ് കടയ്ക്കല്‍ സ്വദേശി പരാതിക്കാരിയെ വിവാഹം ചെയ്തത്. പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങുകയും ആദ്യഭാര്യ വിദേശത്തു പോകുകയും ചെയ്തു.

ഇതിനു ശേഷം ഇയാള്‍ രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീയെ വീണ്ടും വിവാഹം ചെയ്തു. 23 വര്‍ഷം മുന്‍പായിരുന്നു ആ വിവാഹം. ഇവര്‍ കുടുംബമായി ജീവിക്കുന്നതിനിടെ വിദേശത്തു നിന്നും മടങ്ങിയെത്തിയ ആദ്യഭാര്യ ഭര്‍ത്താവിനെ തനിക്ക് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിനെ പിടിച്ചു വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആദ്യഭാര്യ കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലും വനിതാ പോലീസിലും പരാതി നല്‍കി.

അദാലത്തില്‍ അടിപിടി കൂടിയ ഇവരെ തല്ലുകേസില്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പല തരത്തിലുള്ള അനുനയ ശ്രമങ്ങളും പോലീസ് നടത്തിയെങ്കിലും ഭാര്യമാര്‍ വഴങ്ങിയില്ല. ‘മാസത്തിലെ ആദ്യ 15 ദിവസം ആദ്യ ഭാര്യയ്ക്കൊപ്പവും തുടര്‍ന്നുള്ള 15 ദിവസം രണ്ടാം ഭാര്യയ്ക്ക് ഒപ്പവും ഭര്‍ത്താവ് നില്‍ക്കട്ടെ ‘ എന്ന പോലീസുകാര്‍ പറഞ്ഞുവെങ്കിലും ഭാര്യമാര്‍ വഴങ്ങിയില്ല. ഇതേതുടര്‍ന്ന് വനിതാ കമ്മിഷന്റെ അടുത്ത അദാലത്തില്‍ ഭര്‍ത്താവും മക്കളും ഹാജരാകാന്‍ നോട്ടീന് നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അറിയിച്ചു.

Related posts