അയല്‍പക്കത്തെ സ്ത്രീകള്‍ ഉണങ്ങാന്‍ ഇടുന്ന അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റും; സൈക്കിളില്‍ കറങ്ങി കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നത് മറ്റൊരു ഹോബി; ഊളന്‍ ഉണ്ണിയുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: തുടര്‍ച്ചയായി അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നുവെന്ന പരാതി മലയിന്‍കീഴ് പോലീസിന് ലഭിക്കാന്‍ തുടങ്ങിയിട്ട് കുറേനാളായി. പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കി അവരുടെ അടി വസ്ത്രവുമായി മുങ്ങുന്ന വിരുതന്‍ ഒടുക്കം മലയിന്‍കീഴ് പോലീസിന്റെ പിടിയിലായി. സ്ത്രീകള്‍ കുളിക്കുമ്പോള്‍ കുളിമുറിയില്‍ ഒളിഞ്ഞ് നോക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ പ്രധാന പരിപാടി. അയല്‍വക്കത്തെ സ്ത്രീകള്‍ അയയില്‍ ഉണങ്ങാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിക്കും. ഈ ചെറുപ്പക്കാരന്റെ ഹോബി കേട്ട് പൊലീസ് ഞെട്ടി.

മലയിന്‍കീഴ് കുരിശ്മുട്ടം കെ വി നഗറില്‍ ഊളന്‍ ഉണ്ണിയെന്ന മിഥുനാണ് മലയിന്‍കീഴ് പൊലീസിന്റെ പിടിയിലായത്. മിഥുന്റെ സ്വഭാവ ദൂഷ്യത്തിനെക്കുറിച്ച് നാട്ടുകാരില്‍ ചിലര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ പരാതിപ്പെട്ടവരുടെ വീട്ടില്‍ കയറി മിഥുന്‍ ആക്രമണം നടത്തിയിരുന്നു. ഈ കേസിലാണ് മിഥുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റിലായ മിഥുനിനെ ചോദ്യം ചെയ്തപ്പോഴാണ് നാട്ടിലെ പെണ്‍കുട്ടികളുടെ അടിവസ്ത്രം മോഷണം പോകുന്നതിന്റെ കാരണം പിടികിട്ടിയത്.

കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയതിന്റെ പേരില്‍ പല സ്ഥലങ്ങളില്‍ നിന്നും ഊളന്‍ ഉണ്ണിയെ നാട്ടുകാര്‍ പിടികൂടിയിരുന്നു. പെരുകാവ്, കുരിശുമുട്ടം, കെവി നഗര്‍, പേയാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒളിഞ്ഞോട്ടം നടത്തിയതിന് നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇവിടെ നിന്നെല്ലാം നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. കുരിശുമുട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് ഉണ്ണിയെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്. മതില്‍ ചാടിക്കടന്ന് അടച്ചിട്ടിരുന്ന വീടലെ മുന്‍ വാതില്‍ പൊളിക്കാന്‍ ഇയാള്‍ ശ്രമിച്ചപ്പോള്‍ തടയാനെത്തിയ പെണ്‍കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചു. വീടിന് മുന്നിലിട്ടിരുന്ന കാറും കേടാക്കി. മുറ്റത്തെ പൂന്തോട്ടവും നശിപ്പിച്ചു. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇയാള്‍ സമര്‍ഥമായി രക്ഷപ്പെടുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഇയാളെ പോലീസ് പിടികൂടിയത്.

 

 

Related posts