വാക്‌സിന്‍ സ്റ്റോക്കുള്ളത് 14 ലക്ഷം,പക്ഷെ എടുക്കാനാളില്ല ! കോവിഡ് കണക്കുകള്‍ കുറഞ്ഞത് സ്രവ പരിശോധന കുറഞ്ഞതു കൊണ്ടു മാത്രം; കേരളത്തിന് അത്രകണ്ട് ആശ്വസിക്കാനുള്ള വകയില്ല…

ഒരു സമയത്ത് സംസ്ഥാനത്ത് വാക്‌സിന് ക്ഷാമം നേരിട്ടുവെങ്കില്‍ ഇപ്പോള്‍ നേരിടുന്നത് വാക്‌സിന്‍ എടുക്കാനുള്ള ആളുകളുടെ ക്ഷാമമാണ്.

14 ലക്ഷത്തിലധികം ഡോസ് വാക്സീന്‍ സ്റ്റോക്ക് ഉണ്ടായിട്ടും ചൊവ്വാഴ്ച നല്‍കാനായത് 1.14 ലക്ഷം ഡോസ് മാത്രം. ആദ്യ ഡോസും രണ്ടാം ഡോസും ചേര്‍ത്ത് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ നല്‍കിയ കണക്കാണിത്. ഓണ്‍ലൈനിലും ഇപ്പോള്‍ അധികമാരും ബുക്ക് ചെയ്യുന്നില്ല.

ആദ്യ ഡോസിലെ 100 ശതമാനം പൂര്‍ത്തീകരിക്കല്‍ സെപ്റ്റംബറോടെ നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോവിഡ് കണക്കുകള്‍ കുറഞ്ഞതോടെ ഇനി വാക്‌സിന്‍ സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് ഒരു വിഭാഗം ആളുകള്‍ സ്വീകരിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാവുകയാണ്.

ഇപ്പോഴും കോവിഡ് വ്യാപനം കേരളത്തില്‍ രൂക്ഷമാണ്. 12ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആളുകള്‍ വാക്സിന്‍ എടുക്കാത്തത് പ്രതിരോധത്തിനും പ്രശ്നമാകും.

സംസ്ഥാനത്ത് 18നു മുകളില്‍ പ്രായമുള്ള 92% പേരും ആദ്യഡോസ് സ്വീകരിച്ചിട്ടുണ്ട്. 90% പേര്‍ക്കും ലഭിച്ചതു കോവിഷീല്‍ഡ് ആണ്. 84 ദിവസത്തിനു ശേഷമേ ഇതിന്റെ രണ്ടാം ഡോസ് സ്വീകരിക്കാന്‍ സാധിക്കൂ എന്നതിനാലാണ് ഇപ്പോള്‍ തിരക്കില്ലാത്തത്.

ആദ്യ ഡോസ് എടുത്തശേഷം കോവിഡ് വന്നവര്‍ രണ്ടാം ഡോസ് സ്വീകരിക്കണമെങ്കിലും 3 മാസം കഴിയും. കോഴിക്കോട് ജില്ലയില്‍ മാത്രം 1.18 ലക്ഷം ഡോസ് കോവിഷീല്‍ഡ് സ്റ്റോക്ക് ഉണ്ട്.

40,000 ഡോസ് കോവാക്സിനും ഉണ്ട്. എന്നാല്‍, ചൊവ്വാഴ്ച ആകെ 12,000 ഡോസ് മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. മറ്റു ജില്ലകളിലും സമാന സ്ഥിതിയാണ്.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാക്സീന്‍ വിതരണം ചെയ്തത്. ഈ കാലയളവില്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കു നവംബര്‍ മുതലാണ് രണ്ടാം ഡോസ് സ്വീകരിക്കാനാവുക.

പരിശോധന കുറഞ്ഞതും കോവിഡ് നിരക്ക് 12,000ത്തിന് അടുത്തെത്താന്‍ കാരണമാണ്. സര്‍ക്കാര്‍ ലാബുകളില്‍ കേന്ദ്ര നിര്‍ദേശപ്രകാരം ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കിയതും ആര്‍ടിപിസിആര്‍ പരിശോധന പകുതിയാക്കിയതും കോവിഡ് നിര്‍ണയിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവിനിടയാക്കി.

മുന്‍ ആഴ്ചയെക്കാള്‍ 29,960 കോവിഡ് കേസുകളുടെ കുറവാണു വന്നിട്ടുള്ളത്. സെപ്റ്റംബര്‍ തുടക്കത്തില്‍ ശരാശരി 1.75 ലക്ഷം പരിശോധന നടത്തിയിരുന്നത് ഒക്ടോബറില്‍ ഒരു ലക്ഷത്തില്‍ താഴെയായി എന്നതാണ് വസ്തുത.

അതിനാല്‍ തന്നെ കോവിഡ് ഭീതി ഒഴിഞ്ഞുവെന്ന് ഒരിക്കലും പറയാനാവില്ല. ഈ കുറഞ്ഞ കണക്കാണ് പലരെയും വാക്‌സിനോടു വിമുഖത കാട്ടാന്‍ പ്രേരിപ്പിക്കുന്നത്.

സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമ്പോള്‍ ആരും വാക്‌സീനോടു വിമുഖത കാണിക്കരുതെന്നു മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

ഒന്നാം ഡോസ് വാക്‌സീന്‍ എടുക്കാന്‍ ഇനി കുറച്ചുപേരേ ശേഷിക്കുന്നുള്ളൂ. വാക്സീന്‍ ആവശ്യത്തിനു സ്റ്റോക്കുണ്ട്. സംസ്ഥാനത്താകെ ഏകദേശം 1200 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും പല സ്ഥലത്തും വാക്സീന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ തീരെ കുറവാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ 2021ലെ കണക്ക് പ്രകാരം 18.50 ലക്ഷത്തോളം പേരാണ് വാക്‌സീന്‍ എടുക്കാനുള്ളത്. അതില്‍ തന്നെ കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേര്‍ക്ക് മൂന്നു മാസം കഴിഞ്ഞ് വാക്‌സീന്‍ എടുത്താല്‍ മതി. അതിനാല്‍ ഇനി എട്ടര ലക്ഷത്തോളം പേരാണ് വാക്സിന്‍ എടുക്കാനുള്ളത്.

Related posts

Leave a Comment