തിരുവനന്തപുരം: സത്യപ്രതിജ്ഞയില്‍ പേരിനൊപ്പം ജാതിവാൽ ചേർത്തെന്ന വിവാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. താൻ പേരിനൊപ്പം പറഞ്ഞത് അച്ഛന്റെ പേരാണ്. അമ്മയുടെ പേരും പറയാൻ ആഗ്രഹിച്ചെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു
അച്ഛന്റെ പേര് പറഞ്ഞതിൽ തെറ്റെന്താണ്. മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രി വി ഡി സതീശന് ‘മേനോന്’ എന്ന് പേരിനൊപ്പം ചേര്‍ത്തതിനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ജിന്റോ ജോണ്‍ ആണ് ആദ്യം ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയത്. പിന്നാലെ വി .ആര്.അനൂപും സതീശനെ വിമര്‍ശിച്ചു.
വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ രാജു പി.നായരും ബിആര്‍എം ഷെഫീറും മുഹമ്മദ് ഷിയാസും സതീശന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
