പോടാ പുല്ലേ പോലീസേ… വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്: ആര്‍. ശ്രീലേഖയെ പ്രതിചേര്‍ത്തു

തിരുവനന്തപുരം: നെട്ടയം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി നടത്തിയ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖയെ പോലീസ് പ്രതിചേര്‍ത്തു.

പോടാ പുല്ലേ പോലീസേ ഉള്‍പ്പെടെയുള്ള മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നത് ഏറെ വിവാദമായിരുന്നു. ശ്രീലേഖയും മുദ്രാവാക്യം വിളിച്ചിരുന്നു.ഇതിനെതിരെ പോലീസ് അസോസിയേഷനും രംഗത്ത് വന്നിരുന്നു.

പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് കൗണ്‍സിലര്‍ കൂടിയായ ശ്രീലേഖയായിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ശ്രീലേഖയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് വിവാദമാകുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ശ്രീലേഖയെ അഞ്ചാംപ്രതിയാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെ ആറാം പ്രതിയാക്കിയിട്ടുണ്ട്.

പതിനഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കാത്ത സിറ്റി പോലീസ് കമ്മീഷണറുടെ തീരുമാനത്തെ വികെ. പ്രശാന്ത് എംഎല്‍എ വിമര്‍ശിച്ചിരുന്നു.

Related posts

Leave a Comment