ജീവിതകാലം മുഴുവന്‍ ജോമോള്‍ ഭാര്യയായി കൂടെയുണ്ടാവുന്നത് ഓര്‍ത്ത് പേടിച്ചിരുന്നു ! വെളിപ്പെടുത്തലുമായി വിനീത്…

ബാലതാരമായെത്തി മലയാള സിനിമയില്‍ നായികയായി ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ജോമോള്‍.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ട് ഒരുക്കിയ ഒരു വടക്കന്‍ വീരഗാഥ എന്ന ക്ലാസ്സിക് ഹിറ്റ് ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പം അവതരിപ്പിച്ചു കൊണ്ടായിരുന്നു ജോമോളുടെ സിനിമ അരങ്ങേറ്റം.

വടക്കന്‍ വീരഗാഥയെ തുടര്‍ന്ന് അനഘ, മൈ ഡിയര്‍ മുത്തച്ഛന്‍ എന്നീ ചിത്രങ്ങളിലും ബാലതാരമായി ജോമോള്‍ അഭിനയിച്ചു.

പിന്നീട് ജയറാം നായകനായ സ്‌നേഹത്തിലൂടെയാണ് നായികാ വേഷങ്ങളിലേക്ക് താരം കാലെടുത്ത് വെയ്ക്കുന്നത്.

എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം,ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെ ആണ് ജോമോള്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്.

വിവാഹ ശേഷം സിനിമകളില്‍ സജീവം ആല്ലാതായെങ്കിലും ടെലിവിഷന്‍ സീരിയലുകളിലൂടെ നടി മിനിസ്‌ക്രീനില്‍ സജ്ജീവമാണ്.

2002 വിവാഹിതയായ ജോമോള്‍ പിന്നീട് സിനിമയില്‍ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുക ആയിരുന്നു.

ഒരു വടക്കന്‍ വീരഗാഥയിലെ അനുഭവങ്ങളെ കുറിച്ച് താരം അടുത്തിടെ തുറന്നു പറഞ്ഞത് വൈറലായിരുന്നു.

ഈ പടത്തില്‍ ഞാന്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ, ബാക്കിയെല്ലാവരും നാച്ചുറലായിരുന്നു. ഞാന്‍ മാത്രമാണ് ഒരുപാട് അഭിനയിച്ചത്.

അതിലെ പാട്ടില്‍ അഭിനയിച്ചതൊക്കെ ഓര്‍മ്മയുണ്ട്. സുകുമാരിയമ്മയ്ക്ക് ഒപ്പമുള്ള രംഗങ്ങള്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

വിനീതുമായി അടി കൂടിയതൊക്കെ ഓര്‍മ്മയുണ്ട്. ഒരു സീന്‍ കഴിഞ്ഞാല്‍ അടുത്തത് ചെയ്യണമെങ്കില്‍ ചോക്ലേറ്റ് വേണമെന്ന് പറയും.

അപ്പോള്‍ത്തന്നെ ചോക്ലേറ്റ് വരും. സിംപതിയുടെ പുറത്ത് എനിക്കൊരു കഷണം ചോക്ലേറ്റ് കിട്ടിയാലായി. വടക്കന്‍ വീരഗാഥയില്‍ ഒരുപാട് കുട്ടികളുണ്ട്. ജോമോള്‍ പറയുന്നു.

ഇതേക്കുറിച്ച് വിനീത് പറയുന്നതിങ്ങനെ…ചന്തുവിന്റെ ചെറുപ്പമായി ഞാനും ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പമായി ജോമോളുമായിരുന്നു അഭിനയിച്ചത്.

എന്താണ് സീന്‍ എന്നൊന്നും അറിയില്ലായിരുന്നു. അതിനിടയിലാണ് നാളെ ജോമോളെ താലികെട്ടുന്ന രംഗമുണ്ടെന്നറിഞ്ഞത്.

താലികെട്ടിയാല്‍ ഭാര്യയാവും എന്നായിരുന്നു അന്ന് വിശ്വസിച്ചിരുന്നത്. ജോമോളായിരിക്കുമോ ആയുഷ്‌കാലം മുഴുവന്‍ ഭാര്യയായി കൂടെയുണ്ടാവുന്നത് എന്നോര്‍ത്ത് പേടിച്ചിരുന്നു.

താലികെട്ടില്ല ഇങ്ങനെ വെക്കുകയേ ഉള്ളൂവെന്ന് പറഞ്ഞപ്പോഴാണ് ആശ്വാസമായത്. വിനീത് പറയുന്നു.

Related posts

Leave a Comment