ഇത്തവണ നോട്ടീസ് കിട്ടുമായിരിക്കും; ഐഫോൺ കേസ്: വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. 23ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം.സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്.

നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. ആദ്യം അയച്ച നോട്ടീസ് ഡോര്‍ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ റെയ്ഡ് നടന്ന വീടിന്‍റെ മേല്‍വിലാസത്തില്‍ അയച്ച നോട്ടീസായിരുന്നു ഇത്.

പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല. തിരുവനന്തപുരത്തെ ഫ്ളാറ്റിന്‍റെ മേല്‍വിലാസത്തിലാണ് കസ്റ്റംസ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ നോട്ടീസും കൈപ്പറ്റിയില്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറു ഐഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നു എന്നായിരുന്നു കസ്റ്റംസ് കണ്ടെത്തല്‍. ഫോണ്‍ എങ്ങനെ ലഭിച്ചു, പിന്നീട് ആര്‍ക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പു സമയത്തു കസ്റ്റംസിന്‍റെ മുന്നിലെത്തി കൂടുതല്‍ പരിക്ക് സിപിഎമ്മിന് ഉണ്ടാക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം. ഇതിന്‍റെ ഭാഗമായിട്ടാണ് നോട്ടീസ് ലഭിച്ചില്ലെന്ന കാരണത്തില്‍ അവര്‍ ഹാജരാകാതെ മാറി നിന്നത്. ഇതേ അവസ്ഥ തന്നെയാണ് സ്പീക്കറും സ്വീകരിച്ചത്.

കസ്റ്റംസിന്‍റെ നോട്ടീസ് ലഭിച്ചെങ്കിലും അദേഹവും ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കുള്ളതു കൊണ്ടു സമയം നീട്ടി ചോദിച്ചതായിട്ടാണ് അറിയുന്നത്.

Related posts

Leave a Comment