വൈകുന്നേരം 6 മണി കഴിഞ്ഞാൽ യൂറോപ്പിൽ ജീവിതം വേറെ ലെവൽ; ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ച് യുവതി

യൂറോപ്പിലെയും ഇന്ത്യയിലെയും ജോലി ജീവിത സന്തുലിതാവസ്ഥ തമ്മിലുള്ള വലിയ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുള്ള ഒരു ഇന്ത്യൻ യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ജർമനിയിൽ താമസിക്കുന്ന ഡിജിറ്റൽ കണ്ടന്‍റ് ക്രിയേറ്ററായ ഹിമാനി ശർമ്മയാണ് യൂറോപ്യൻ ജീവിതരീതിയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.

യൂറോപ്പിൽ വൈകുന്നേരം 6 മണി കഴിഞ്ഞാൽ ജീവിതത്തിന്‍റെ വേഗത കുറയുമെന്നും കടകളെല്ലാം അടച്ച് ആളുകൾ സ്വന്തം വ്യക്തിജീവിതത്തിലേക്ക് മടങ്ങുമെന്നും ഹിമാനി പറയുന്നു. എന്നാൽ ഇന്ത്യയിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോൾ പോലും ആളുകൾ മാനസികമായി ജോലിയുടെ തിരക്കുകളിലായിരിക്കുമെന്നും അവർ ചൂണ്ടിക്കാണിച്ചു.

യൂറോപ്പിലെ ജീവിതമാണ് സുഹൃദ്‌ബന്ധങ്ങളെയും ഒഴിവുസമയങ്ങളെയും ആസ്വദിക്കാനും, ആ നിമിഷത്തിൽ പൂർണമായി ജീവിക്കാനും തന്നെ പഠിപ്പിച്ചതെന്ന് ഹിമാനി പറയുന്നു.

ഞാൻ എപ്പോഴെങ്കിലും ഇന്ത്യയിലേക്ക് മടങ്ങുകയാണെങ്കിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യാൻ പോകുന്നത് വൈകുന്നേരം 6 മണിക്ക് ശേഷം യൂറോപ്പിലെ ശാന്തമായ ജീവിതമാണ്. കടകളെല്ലാം അടയ്ക്കുന്നു, ജോലി അവസാനിക്കുന്നു, ആളുകൾ അവരുടെ സ്വന്തം ജീവിതം ജീവിക്കാൻ തുടങ്ങുന്നു,ഹിമാനി വീഡിയോയിൽ പറയുന്നു.തുടക്കത്തിൽ ഇതൊരു വലിയ കൾച്ചറൽ ഷോക്ക് ആയിരുന്നുവെന്ന് അവർ സമ്മതിക്കുന്നു.

ഇന്ത്യയിൽ നമ്മൾ സുഹൃത്തുക്കളെ കാണുമ്പോൾ പോലും മാനസികമായി ജോലിസ്ഥലത്തായിരിക്കും. ഫോൺ പരിശോധിക്കുക, മെസ്സേജുകൾക്ക് മറുപടി നൽകുക, വേഗത്തിൽ ഭക്ഷണം കഴിച്ച് കുറച്ചു സംസാരിച്ച് അവിടെനിന്ന് ഇറങ്ങുക
ഇതാണ് നമ്മുടെ രീതി. എന്നാൽ യൂറോപ്പിൽ ആളുകൾ മണിക്കൂറുകളോളം കഫേകളിൽ ഇരിക്കും, ഒരു ഡ്രിങ്ക് വളരെ പതുക്കെ കുടിച്ച്, ആഴത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെടും.

കാലാവസ്ഥ ആസ്വദിച്ചും ഭക്ഷണം കഴിച്ചും അവർ പരസ്പരം സമയം ചിലവഴിക്കുന്നു. ആരും അവിടെ എപ്പോഴും ഫോണിൽ നോക്കിയിരിക്കാറില്ല. ഒരു നിമിഷത്തിൽ എങ്ങനെ പൂർണ്ണമായി ജീവിക്കണമെന്ന് യൂറോപ്പിലെ ജീവിതമാണ് എന്നെ പഠിപ്പിച്ചത്. എന്റെ ജന്മനാട്ടിലും ഇങ്ങനെയൊരു സംസ്കാരം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.” ഹിമാനി കൂട്ടിച്ചേർത്തു.

ഹിമാനിയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. തിരക്കുകളില്ലാത്ത ഈ ശാന്തമായ ജീവിതരീതി വളരെ മികച്ചതാണെന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, യൂറോപ്യൻ രാജ്യങ്ങളിലെ ആളുകളുടെ ചിന്താഗതിയും സ്ത്രീകൾക്കുള്ള സാമ്പത്തിക സ്വാതന്ത്ര്യവുമാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്ന് മറ്റൊരു ഉപയോക്താവ് കമന്‍റ് ചെയ്തു. ഭൗതിക സാഹചര്യങ്ങൾക്കപ്പുറം ഇത്തരം ഒരു മാനസികാവസ്ഥ സ്വന്തമാക്കുക എന്നതാണ് യഥാർഥ വിജയമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

Related posts

Leave a Comment