ജോലിക്കിടയിൽ അഞ്ച് മണിക്കൂറോളം ഉറങ്ങി, ബോസ് ചോദ്യം ചെയ്തു: ശന്പളം കൂട്ടിക്കിട്ടാനാണ് ഉറങ്ങിയതെന്ന് മറുപടി; ചർച്ചയായി യുവതിയുടെ വാക്കുകൾ

ചൈനയിലെ ഒരു ജോലിസ്ഥലത്തുണ്ടായ യുവതിയുടെ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്. തന്‍റെ ജോലി സ്ഥലത്ത് നല്കുന്ന ശമ്പളത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കാൻ ഒരു യുവതി കണ്ടെത്തിയ വിചിത്രമായ വഴിയാണ് ഇതിന് കാരണം.

ഓഫീസിലെ തന്‍റെ ഡെസ്‌കിൽ കിടന്ന് അഞ്ച് മണിക്കൂറോളം യുവതി ഉറങ്ങിയാണ് യുവതി പ്രതിഷേധമറിയിച്ചത്. ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഷാങ്‌ക്യു എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. നിങ്ങൾ എത്ര പണം നൽകുന്നുവോ, അത്രയും ജോലി മാത്രമേ എനിക്ക് നൽകാൻ കഴിയൂ, എന്നായിരുന്നു യുവതിയുടെ വിശദീകരണം.

യുവതി ജോലി സ്ഥലത്ത് ഉറങ്ങുന്നത് കണ്ട ബോസ് അവരെ ശകാരിക്കുകയും തുടർന്ന് ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടുപോയതോടെ, ഇതിന് മറുപടിയായി യുവതി കണ്ണീരോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് തന്‍റെ നിലപാടിനെ പ്രതിരോധിച്ചു. ജോലി രാജിവെക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും, കുറഞ്ഞ ശമ്പളത്തെക്കുറിച്ച് ബോസിനെ ബോധ്യപ്പെടുത്താനാണ് ഇത് ചെയ്തതെന്നും അവർ പറഞ്ഞു.

എന്നാൽ പ്രശ്നം അവിടെയും തീർന്നില്ല, ഉറക്കം എഴുന്നേറ്റ യുവതി ബോസിന്‍റെ മേശപ്പുറത്ത് ഇരുന്ന ഒരു ചോക്ലേറ്റ് എടുത്തു കഴിച്ചു. ഗ്ലൂക്കോസ് ഇൻടോളറൻസ്, ഉണ്ടായിരുന്ന ബോസിനു പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ആ ചോക്ലേറ്റ് അത്യാവശ്യമായിരുന്നു എന്നാൽ കൃത്യയ സമയത്ത് അതു ലഭിക്കാത്തതിനാൽ അദ്ദേഹം തളർന്നുവീഴുന്ന അവസ്ഥയിലായി.

എന്‍റെ ബോസ് വല്ലാതെ ദേഷ്യപ്പെട്ടു, ഞാൻ അദേഹത്തെ കൊല്ലാൻ ശ്രമിക്കുകയാണെന്നും എന്നെ പിരിച്ചുവിടുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. എന്നെപ്പോലെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുടെ വിഷമം വിമർശകർക്ക് മനസ്സിലാകില്ല, എന്നും യുവതി വീഡിയോയിൽ പറഞ്ഞു.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ സംഭവം വ്യാപകമായ വിമർശനങ്ങൾക്ക് വഴിവച്ചു. ശമ്പളത്തിൽ അതൃപ്തിയുണ്ടെങ്കിലും ജോലി സമയത്ത് ഉറങ്ങുന്നതും മറ്റൊരാളുടെ ഭക്ഷണം അനുവാദമില്ലാതെ എടുക്കുന്നതും പ്രഫഷണൽ മര്യാദകൾക്ക് വിരുദ്ധമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

Related posts

Leave a Comment