ആഹാ, എന്തൊരു എനർജി, കിടിലമാണല്ലോ മാർക്കറ്റുകൾ ! അമേരിക്കൻ കണ്ടന്‍റ് ക്രിയേറ്റർ ഇന്ത്യൻ മാർക്കറ്റുകളിലെ തിരക്കേറിയ ഊർജ്ജത്തെകുറിച്ച് പറഞ്ഞത് കേട്ടോ….

ഇന്ത്യയിൽ താമസിക്കുന്ന ഒരു അമേരിക്കൻ കണ്ടന്‍റ് ക്രിയേറ്റർ, ഇന്ത്യൻ പ്രാദേശിക വിപണികളിലെ തിരക്കേറിയ ഊർജ്ജവും അമേരിക്കൻ റീട്ടെയിൽ സ്റ്റോറുകളിലെ ശാന്തമായ അന്തരീക്ഷവും തമ്മിലുള്ള താരതമ്യം പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കാറ്റി ശർമ്മ എന്ന യുവതിയാണ് ഉഷ്ണതരംഗമുള്ള ഒരു ദിവസം നടത്തിയ ഷോപ്പിംഗ് വിശേഷങ്ങൾ പങ്കുവെച്ചത്. തിരക്കേറിയ തെരുവുകൾ, വൈവിധ്യമാർന്ന നിറങ്ങൾ, വിലപേശലുകൾ, തെരുവുകളിൽ ഭക്ഷണത്തിന്‍റെ ഗന്ധം എന്നിങ്ങനെ ഇന്ത്യൻ വിപണികളിലെ സവിശേഷമായ കാഴ്ചകളാണ് അവർ വീഡിയോയിൽ പകർത്തിയത്.

തിരക്കേറിയ തെരുവുകളിലൂടെയുള്ള യാത്ര, ഗതാഗതക്കുരുക്ക്, പ്രാദേശിക ഭക്ഷണങ്ങൾ രുചിച്ചുനോക്കുന്നത്, കച്ചവടക്കാരുമായുള്ള വിലപേശൽ എന്നിവയെല്ലാം വീഡിയോയിൽ കാണാം. രണ്ട് ടൗവ്വലുകൾക്ക് 800 രൂപ നൽകിയതിനെക്കുറിച്ച് സൂചിപ്പിച്ച കാറ്റി, തനിക്ക് നല്ലൊരു ഡീൽ ആണോ ലഭിച്ചതെന്ന് ഉറപ്പില്ലെന്നും പറഞ്ഞു. ഏകദേശം 90 രൂപ വിലവരുന്ന പനീർ ബ്രെഡ് പക്കോഡ ഉൾപ്പെടെയുള്ള സ്ട്രീറ്റ് ഫുഡിനെക്കുറിച്ചും അവർ എടുത്തുപറഞ്ഞു. ഈ ഷോപ്പിംഗ് യാത്രയിലൂടെ ഏകദേശം 10,000 ചുവടുകൾ നടക്കാൻ സാധിച്ചതായും അവർ കുറിച്ചു.

താൻ നിരീക്ഷിച്ച വ്യത്യാസങ്ങളെക്കുറിച്ച് വീഡിയോയുടെ അടിക്കുറിപ്പിൽ കാറ്റി വിശദമായി വിവരിക്കുന്നുണ്ട്. ഇന്ത്യൻ മാർക്കറ്റുകൾ ഊർജ്ജസ്വലവും സാമൂഹിക ഇടപെടലുകൾ നിറഞ്ഞതുമാണ്. അവിടെ വിലപേശൽ ഒരു സാധാരണ രീതിയാണ്. നേരെമറിച്ച്, അമേരിക്കയിലെ ഷോപ്പിംഗ് കൂടുതൽ നിശബ്ദവും വ്യക്തിഗതവും നിശ്ചിത വിലയുള്ളതുമാണെന്ന് അവർ കുറിച്ചു.

ഇന്ത്യൻ വിപണികളിൽ പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, പൂക്കൾ എന്നിവ വിൽക്കുന്ന പ്രത്യേക കച്ചവടക്കാർ ഉണ്ടാകും. എന്നാൽ അമേരിക്കയിൽ മിക്കവാറും എല്ലാം ഒരു മേൽക്കൂരയ്ക്ക് താഴെയുള്ള ബ്രാൻഡഡ് സ്റ്റോറുകളിലാണ് ലഭിക്കുന്നത്. കൂടാതെ, ഇന്ത്യൻ മാർക്കറ്റുകൾ മിക്കപ്പോഴും തുറസ്സായ സ്ഥലങ്ങളിലായിരിക്കും, എന്നാൽ അമേരിക്കയിൽ അവ ശീതീകരിച്ച ഇൻഡോർ സ്പേസുകളാണ്. രണ്ട് രീതികളും ഒന്നിനൊന്ന് മെച്ചമാണെന്നല്ല, മറിച്ച് അവ തികച്ചും വ്യത്യസ്തമായ രണ്ട് അനുഭവങ്ങൾ മാത്രമാണെന്ന് പറഞ്ഞുകൊണ്ടാണ് കാറ്റി വീഡിയോ അവസാനിപ്പിക്കുന്നത്.

 

 

Related posts

Leave a Comment