വിശാഖപട്ടണം – കൊല്ലം പുതിയ വീക്കിലി ട്രെയിൻ ഇന്നു മുതൽ

പരവൂർ: യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് കൊല്ലം – വിശാഖപട്ടണം – കൊല്ലം റൂട്ടിലെ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ സ്ഥിരപ്പെടുത്തി. 18501/18502 സര്‍വീസുകള്‍ ഇന്ന് മുതല്‍ പുതിയ സമയക്രമമനുസരിച്ചുള്ള സ്ഥിരം സര്‍വീസ് ആയി ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. വിശാഖപട്ടണത്ത് നിന്നുള്ള ട്രെയിന്‍ (18501) ഇന്നുമുതല്‍ എല്ലാ ചൊവ്വാഴ്ചകളിലും യാത്ര തിരിക്കും.

കൊല്ലത്ത് നിന്നുള്ള മടക്കയാത്ര (18502) നാളെ മുതല്‍ എല്ലാ ബുധനാഴ്ചകളിലുമാകും.ആഴ്ചയിലൊരിക്കലുള്ള ഈ സര്‍വീസ് മേഖലയിലെ തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ഗുണകരമാകും. അത്യാധുനിക എല്‍എച്ച്ബി കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

എസി ടൂ ടയര്‍ കോച്ച്- ഒന്ന്, എസി ത്രീ ടയര്‍ കോച്ച്- ഒന്ന്, എസി ത്രീ ടയര്‍ ഇക്കോണമി കോച്ചുകള്‍- നാല്, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ – ആറ്, ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ -നാല്, ഭിന്നശേഷി സൗഹൃദമായ ഒരു സെക്കന്‍ഡ് ക്ലാസ് കോച്ച് എന്നിവയും രണ്ട് ബ്രേക്ക് വാനുകളും ഉണ്ടാകും.

സ്‌പെഷല്‍ ട്രെയിനായി നേരത്തേ ഓടിയിരുന്ന ഈ സര്‍വീസിന് ലഭിച്ച മികച്ച പ്രതികരണമാണ് ട്രെയിന്‍ സ്ഥിരപ്പെടുത്താന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെതിരക്കേറിയ ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യം ലഭ്യമാകും.കോട്ടയം, പാലക്കാട്‌, പോത്തന്നൂർ, സേലം, റെനിഗുണ്ട വഴി ആണ് സർവീസ്.

Related posts

Leave a Comment