മോട്ടോര്‍വാഹനവകുപ്പും പോലീസും കൈകോര്‍ക്കുന്നു;”വ്യാജ’ ഹെല്‍മെറ്റ് വില്‍പ്പനക്കാര്‍ക്ക് താക്കീത് ; കടകള്‍ക്ക് നോട്ടീസ് നല്‍കും


കോഴിക്കോട്: ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ വിപണി കീഴടക്കിയ ഹെല്‍മെറ്റ് “വ്യാജന്‍മാര്‍ ‘ക്കെതിരേ നടപടി ശക്തമാക്കുന്നു. മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായി പരിശോധന നടത്തി വ്യാജന്‍മാര്‍ വില്‍ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണുദ്യേശിക്കുന്നത്. റോഡരികില്‍ വില്‍പ്പന നടത്തുന്ന എട്ടുപേര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ ഹെല്‍മെറ്റ് വില്‍ക്കുന്ന കടകള്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനം.

കമ്പനി ഹെല്‍മെറ്റുകളുടെ മാതൃകയില്‍ ഐഎസ്ഐ സ്റ്റിക്കര്‍ പതിച്ചാണ് വമ്പിച്ച വിലക്കുറവുമായി വ്യാജ ഹെല്‍മെറ്റുകള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് വ്യാജന്‍മാര്‍ കേരളത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് ബ്രാന്‍ഡഡ് പേരുകളില്‍ വരെ വ്യാജ ഹെല്‍മെറ്റുകള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടത്. കടകളിലും റോഡരികിലും വരെ വ്യാജ ഹെല്‍മെറ്റുകള്‍ വില്‍പ്പന നടത്തുന്നുണ്ട്. 150 രൂപമുതല്‍ ഹെല്‍മറ്റുകള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട്.

കമ്പനി ഹെല്‍മെറ്റുകള്‍ക്ക് 1000 രൂപമുതല്‍ അതിനു മുകളിലേക്കാണ് വില. ഈ സാഹചര്യത്തിലാണ് കുറഞ്ഞ വിലയുമായി വ്യാജന്‍മാര്‍ വിപണിയില്‍ എത്തുന്നത്. വാഹനപരിശോധനയില്‍നിന്ന് രക്ഷപ്പെടാന്‍ മാത്രമായി ഇരുചക്രവാഹന യാത്രക്കാര്‍ ഇത് വാങ്ങി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. യാതൊരു ഗുണനിലവാരവും ഈ ഹെല്‍മെറ്റുകള്‍ക്കില്ല. ബൈക്ക് അപകടത്തില്‍പെട്ടാല്‍ യാത്രക്കാരെ സുരക്ഷിതരാക്കാനാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത്.

എന്നാല്‍ ഇത്തരത്തിലുള്ള വ്യാജ ഹെല്‍മെറ്റ് ധരിച്ചാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. വാഹനപരിശോധനയ്ക്കിടെ ലഭിച്ച വ്യാജ ഹെല്‍മറ്റ് എളുപ്പത്തില്‍ പൊട്ടുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ വീണ്ടും വിലക്കുറവ് മോഹിച്ചാണ് വ്യാജന്‍മാരെ സ്വന്തമാക്കുന്നത്. അതേസമയം ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നവരേയോ ഉപയോഗിക്കുന്നവരേയോ പിടികൂടി നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് അധികാരമില്ല. ഇക്കാര്യത്തില്‍ പോലീസാണ് നിയമനടപടി സ്വീകരിക്കേണ്ടത്.

Related posts