ചെങ്ങന്നൂർ: തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തും പറയുന്ന മാനസികാവസ്ഥയിലാണ് ജി. സുധാകരനെന്ന് ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ. രാഷ്ട്രീയമര്യാദ ലംഘിച്ചുള്ള സുധാകരന്റെ നീക്കങ്ങൾ എല്ലാവരും കാണുന്നുണ്ടെന്നും ഇതിനെല്ലാം ബാലറ്റിലൂടെ ജനം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയെ ജാതി പറഞ്ഞ് ആക്ഷേപിച്ച സുധാകരന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സിപിഎമ്മിൽ ജാതി നോക്കിയല്ല തെരഞ്ഞെടുപ്പ് ചുമതല നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്പലപ്പുഴയിലെ ജനങ്ങൾ സുധാകരന്റെ അവസരവാദ രാഷ്ട്രീയത്തിന് അറുതിവരുത്തും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാർട്ടിക്കു പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറയുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
