പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ തുടലില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു, പട്ടിയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു; പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍…

പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ തുടലില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു, പട്ടിയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു; പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോല്‍ യുവാവ് തന്നെ ജയിലിലായി

വാദി പ്രതിയായി ! പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ തുടലില്‍ കെട്ടിയിട്ട് പട്ടിയെപ്പോലെ മര്‍ദ്ദിച്ച് ഭാര്യയുടെ ബന്ധുക്കള്‍; പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസ് യുവാവിനെ അകത്താക്കി…

പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഭാര്യയുടെ ബന്ധുക്കള്‍. ഇയാളെ തുടലില്‍ കെട്ടിയിട്ട ശേഷം പട്ടിയോടെന്ന പോലെ പെരുമാറിയ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണുയര്‍ത്തുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സംഭവം നടന്നത്. എന്നാല്‍ കൊടും ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഗസിയാബാദിലെ കല്ലു ഗാര്‍ഹി ഗ്രാമവാസിയായ ഇക്രാമുദ്ദീന്‍ എന്ന യുവാവാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ഇക്രാമുദ്ദീനെ ആളൊഴിഞ്ഞ വീട്ടിലേക്ക് ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് വരികയായിരുന്നു. പിന്നീട് നായയെ കെട്ടിയിടുന്ന മാതൃകയില്‍ ഇയാളെ തുടലില്‍ ബന്ധിച്ച ശേഷം കുരയ്ക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു. 2018ലാണ് ഇക്രാമുദ്ദീന്റെ വിവാഹം നടന്നത്.

രഹസ്യമായി വിവാഹം ചെയ്ത ശേഷം മറ്റൊരിടത്ത് താമസിച്ച് വരികയായിരുന്നു ഇവര്‍. അയല്‍വാസികള്‍ കൂടിയായ ഇരുവരും ഒന്നര വര്‍ഷത്തിന് ശേഷമാണ് നാട്ടില്‍ തിരികെ എത്തിയത്. എന്നാല്‍ അപ്പോഴും ബന്ധുക്കളുടെ പക അടങ്ങിയിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് ഭാര്യയുടെ ബന്ധുക്കാര്‍ ഇക്രാമുദ്ദീനെ തട്ടിക്കൊണ്ട് പോവുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായ ഇക്രമുദ്ദീന്‍ ചികിത്സയ്ക്കു ശേഷം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് തന്നെ കാത്തിരിക്കുന്ന കെണി അറിഞ്ഞത്.

ഭാര്യയെ ഇക്രാമുദ്ദീന്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇക്രാമുദ്ദീനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇക്രാമുദ്ദീന്‍ മര്‍ദിച്ചവര്‍ക്കെതിരെ പരാതി നല്‍കുന്നത്.

പരാതി നല്‍കിയതിന്റെ പേരില്‍ ഓരോ നിമിഷവും വധഭീഷണി ഭയന്നാണ് താനും ഭാര്യയും ജീവിക്കുന്നതെന്ന് ഇക്രാമുദ്ദീന്‍ പറയുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി ആളുകളാണ് ഇക്രാമുദ്ദീനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Related posts

Leave a Comment