കാമുകനായുള്ള ബന്ധം ഭർത്താവ് തടഞ്ഞു: വൈദ്യുത തൂണിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവതി; വീഡിയോ വൈറൽ

വിവാഹേതരബന്ധം കുടുംബത്തിൽ അറിഞ്ഞതിന് പിന്നാലെ ആത്മഹത്യാഭീഷണിയുമായി യുവതി. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ സ്വദേശിനിയായ യുവതിയാണ് പ്രദേശത്തെ വൈദ്യുതത്തൂണിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. മൂന്ന് കുട്ടികളുടെ അമ്മയായ സുമൻ ദേവി(35) കഴിഞ്ഞ ഏഴ് വർഷമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ് ഭർത്താവ് ഈ ബന്ധത്തെ എതിർത്തതാണ് യുവതിയെ ആത്മഹത്യാഭീഷണിയിലേക്ക് നയിച്ചത്.

അയൽ ഗ്രാമത്തിലെ ഒരു യുവാവുമായുള്ള വിവാഹേതര പ്രണയം ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് യുവതി രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മാസം മുമ്പ്, ഇവർ ഒരു കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിന് മുമ്പും ആത്മഹത്യക്ക് ശ്രമിച്ച് ഇവർ റെയിൽവേ ട്രാക്കിൽ എത്തിയിട്ടുണ്ട്.

ഭാര്യയുടെ പ്രശ്‌നത്തെക്കുറിച്ച് ഭർത്താവ് പോലീസിനോട് വിശദീകരിക്കുകയും കാമുകൻ ഭാര്യയ്‌ക്കൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ മൂന്ന് കുട്ടികളുടെ അമ്മയായതിനാലും മറ്റ് കുടുംബ കാരണങ്ങളാലും അവളെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഭർത്താവ് പറഞ്ഞു.

തൂണിൽ കയറുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ അപകടമുണ്ടായില്ലെന്നാണ് വിവരം. ബുധനാഴ്ച രാവിലെ ഗോരഖ്പൂരിലെ ഐടിഐ കോളേജിന് സമീപം സ്ഥാപിച്ച ട്രാൻസ്ഫോർമറിന് സമീപമാണ് സംഭവം രേഖപ്പെടുത്തിയത്.

Related posts

Leave a Comment