കല്യാണ വീട്ടില്‍ വച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു; ആഡംബര വാഹനം കാട്ടി പ്ലസ്ടുക്കാരിയെയും വലയിലാക്കി; പതിനാറുകാരി മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടത് അഭിനോഷിനെ അഴിക്കുള്ളിലാക്കി

ബത്തേരി: കാമുകിമാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്ത അഭിനോഷിനെ കുടുക്കിയത് ഒന്നിലേറെ പെണ്‍കുട്ടികളെ ഒരേ സമയം കൊണ്ടു നടക്കാനുള്ള മോഹം. പണി കൊടുത്തതാവട്ടെ സ്വന്തം മൊബൈലും. സ്വന്തം കാമുകന്റെ ഫോണ്‍ തുറന്ന പ്ലസ്ടുക്കാരിയായ കാമുകി കണ്ടതാവട്ടെ സ്കൂളിലെ ചേച്ചിയുടെ വീഡിയോ.ബത്തേരി പുത്തന്‍കുന്ന് നേര്‍ച്ചക്കണ്ടി അഭിനോഷി(22)നെ കുടുക്കിയത് 16കാരിയായ കാമുകിയ്ക്ക് ഫോണ്‍ കൈമാറിയത്. പി്‌ന്നെ നിലവിലെ കാമുകിയും മുന്‍കാമുകിയും ഒരുമിക്കുകയും ചെയ്തതോടെ പീഡകന്‍ കുടുങ്ങി. ഇരുവരും ഒരുമിച്ച് പോലീസില്‍ നല്‍കിയ പരാതിയാണ് നിര്‍ണായകമായത്.

ബത്തേരി സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച ശേഷമാണ് അഭിനോഷ് ലൈംഗികമായി പീഡിപ്പിച്ചത്. പി്ന്നീട് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചു. ഇതിനു ശേഷം ഈ പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീടാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ വളച്ചെടുക്കുന്നത്. ഈ പെണ്‍കുട്ടിയെയും ഇയാള്‍ ചൂഷണത്തിനിരയാക്കി. എന്നാല്‍ അഭിനോഷിന്റെ മൊബൈലില്‍ കോളജ് വിദ്യാര്‍ഥിനിയുടെ ലൈംഗികദൃശ്യങ്ങള്‍ കണ്ടതോടെ പതിനാറുകാരിയ്ക്ക് കാമുകന്റെ തനിനിറം ബോധ്യമായി. ഇതോടെ കാമുകനെ കുടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. അഭിനോഷിനെ വീട്ടിലെത്തി അറസ്റ്റു ചെയ്ത പോലീസ് പോക്‌സോ കുറ്റം ചുമത്തുകയും ചെയ്തു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നിരവധി തവണ ഇയാള്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി തെളിഞ്ഞു. പ്രണയം നടിച്ച് പെണ്‍കുട്ടിയുമായി അടുത്ത അഭിനോഷ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി കൂടുതല്‍ തവണ പീഡിപ്പിക്കുകയും ചെയ്തു. മനംനൊന്ത് ഈ പെണ്‍കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇതോടെ പത്തൊന്‍പതുകാരിയുമായി അഭിനാഷ് അകന്നു. അടുത്ത ഇരയായി കണ്ടെത്തിയത് സമീപത്തെ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ്.

കാണാന്‍ സുമുഖനായ അഭിനോഷ് അതിവേഗം കുട്ടിയെ വലയിലാക്കി. തുടര്‍ന്ന് തക്കം കിട്ടിയപ്പോള്‍ ആ കുട്ടിയേയും മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികമായി ചൂഷണം ചെയ്യാന്‍ കരുനീക്കം നടത്തി. എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ല. അഭിനോഷിനെ സംശയത്തോടെ കണ്ടു. അഭിനോഷിന്റെ മൊബൈലില്‍ തന്റെ പരിചയക്കാരികൂടിയായ 19 കാരിയുടെ ചിത്രം ഉണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് കാമുകന്‍ അറിയാതെ ഫോണ്‍ പരിശോധിച്ചു. ഇതോടെ കള്ളി പൊളിഞ്ഞു.

തുടര്‍ന്ന് ഇരു കാമുകിമാരും കണ്ടുമുട്ടുകയും ഫോട്ടോയുടെ കാര്യവും മറ്റ് സംഭവങ്ങളും പങ്കുവച്ചു. ഇതോടെ ഇരുവര്‍ക്കും തങ്ങളകപ്പെട്ടിരിക്കുന്ന ചതിക്കുഴിയുടെ വ്യാപ്തി ബോധ്യമായി. ഇതിനുപുറമേ അഭിനോഷ് മറ്റൊരു പെണ്‍കുട്ടിയുമായി കറങ്ങിനടക്കുന്നതിനെ കുറിച്ചു സൂചന ലഭിച്ചു. ഇതോടെ അഭിനോഷിന്റെ മുഖം തുറന്നുകാട്ടാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. തങ്ങള്‍ക്ക് സംഭവിച്ച അബദ്ധം മറ്റൊരാള്‍ക്കുകൂടി പറ്റരുതെന്ന് ഉറപ്പിച്ച പെണ്‍കുട്ടികള്‍ വീട്ടുകാരോട് കാര്യം പറഞ്ഞു. അവരുടെ സമ്മതത്തോടെ പൊലീസില്‍ പരാതിയും നല്‍കി. ഇതോടെയാണ് പൊലീസ് സമര്‍ത്ഥമായ ഇടപെടല്‍ നടത്തിയത്.

ഒരു കല്യാണവീട്ടില്‍ വെച്ചുണ്ടായ പരിചയം മുതലെടുത്താണ് കോളേജ് വിദ്യാര്‍ത്ഥിനിയെ ഇയാള്‍ വശീകരിച്ചത്. വിലകൂടിയ വാഹനങ്ങളിലും മറ്റുമെത്തിയാണ് പ്രതി പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സഹായിച്ചതിന് കൂടുതല്‍ പേര്‍ പൊലീസ് പിടിയിലാവാനുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു. അഭിനോഷിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

 

 

 

Related posts