കാമുകന്‍റെ ഭാര്യയെ മർദിച്ച ശേഷം തന്നെ മർദിച്ചെന്നു പറഞ്ഞ് യുവതി പോലീസ് സ്‌റ്റേഷനില്‍! അന്വേഷിച്ചപ്പോള്‍ കഥ മാറിമറിഞ്ഞു; ഭർത്താവിനും കാമുകിക്കും പോലീസിന്റെ താക്കീത്

കോട്ടയം: കാമുകന്‍റെ ഭാര്യയെ മർദിച്ച ശേഷം തന്നെ മർദിച്ചെന്നു പറഞ്ഞ് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയ കാമുകിക്ക് പോലീസിന്‍റെ താക്കീത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനാഥ രോഗികളെ പരിചരിക്കുന്നതിനായി ആശുപത്രി വികസന സമിതി നിയമിച്ച ഒരു ജീവനക്കാരിയാണ്, മറ്റൊരു താത്കാലിക ജീവനക്കാരനായ കാമുകന്‍റെ ഭാര്യയെ ആശുപത്രിക്കുള്ളിൽ മർദിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നാം വാർഡിന് സമീപമായിരുന്നു സംഭവം. ഭാര്യ മൂന്നാം വാർഡിൽ ചികിത്സയിൽ കഴിയുന്ന പിതൃസഹോദരനെ സന്ദർശിക്കാനെത്തിയതായിരുന്നു.

തന്‍റെ ഭർത്താവിന് മെഡിക്കൽ കോളജ് ആശുപത്രിയിലെ തന്നെ മറ്റൊരു താത്കാലിക ജീവനക്കാരിയുമായി അടുപ്പമുണ്ടെന്ന് ആക്ഷേപങ്ങൾ നിലനിൽക്കുകയായിരുന്നു.

വർഷങ്ങളായി തുടരുന്ന ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ഭാര്യ പലപ്പോഴും ഭർത്താവിനോട് പറയുകയും ചെയ്തിരുന്നു.

സംഭവ ദിവസം ഭാര്യ ബന്ധുവിനെ സന്ദർശിച്ചശേഷം വാർഡിന് പുറത്തേക്കു വരുന്പോൾ ആരോപണ വിധേയയായ താത്കാലിക ജീവനക്കാരിയെ കാണുകയും തുടർന്നുള്ള സംസാരം വാക്ക് തർക്കമാകുകയും ഭാര്യയെ ഭർത്താവിന്‍റെ കാമുകി മർദ്ദിക്കുകയുമായിരുന്നു.

മർദ്ദനത്തിനുശേഷം ജീവനക്കാരി അത്യാഹിത വിഭാഗത്തിലെത്തി തന്നെ ഒരു സ്ത്രീ മർദ്ദിച്ചുവെന്ന് പരാതി പറയുകയും പിന്നീട് എയ്ഡ് പോസ്റ്റിലെ പോലീസിന്‍റെ സഹായത്തോടെ ഗാന്ധി നഗർ പോലീസിൽ പരാതി നൽകയും ചെയ്തു.

തുടർന്ന് ഇന്നലെ രാവിലെ എസ്എച്ച്ഒ കെ. ഷിജി പരാതിക്കാരിയേയും, ഭാര്യയേയും ഭർത്താവിനേയും സ്റ്റേഷനിൽ വിളിപ്പിച്ചു ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിന്‍റെ കാമുകിയായ ജീവനക്കാരിയാണ് മർദ്ദിച്ചതെന്ന് പോലീസിന് മനസിലായത്.

പിന്നീട് ഭർത്താവിനും കാമുകിക്കും പോലീസ് താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു.

ചികിത്സാ രംഗത്ത് വന്പിച്ചനേട്ടമുണ്ടാക്കി നിരവധി കേന്ദ്ര സംസ്ഥാന അവാർഡുകൾ വാങ്ങിക്കൂട്ടുന്ന ഈ ആതുരാലയം ഇത്തരംചില ജീവനക്കാരുടെ മോശം പ്രവൃത്തി മൂലം അപമാനമുണ്ടാക്കുന്നതായാണ് ഭൂരിപക്ഷം ജീവനക്കാരുടെയും അഭിപ്രായം.

Related posts

Leave a Comment