യുവതിയുടെ ആത്മഹത്യ; നാല് വർഷത്തെ ഡയറിക്കുറിപ്പുകൾ കണ്ടെത്തി, ജോലി ചെയ്യുന്ന ജിംനേഷ്യത്തിന്‍റെ ഉടമ പോലീസ് പിടിയിൽ

സീലിംഗ് ഫാനിൽ തൂങ്ങി യുവതി ആത്മഹത്യ ചെയ്തു. സാഹിബാബാദിലെ  വൈശാലി കോളനിയിലാണ് സംഭവം. 25 കാരിയായ യുവതിയെ വീട്ടിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് പിങ്കി ഗുപ്ത ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാലുവർഷത്തെ ജീവിതത്തിലെ ഓരോ സംഭവങ്ങളെക്കുറിച്ചും അവർ എഴുതിയ ഡയറി മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.

ഡയറി വായിച്ച ശേഷം സാക്കിബ് അലി എന്നയാൾ നടത്തുന്ന ജിംനേഷ്യത്തിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതായി പോലീസ് കണ്ടെത്തി.

യുവതിയുടെ സഹോദരൻ ശുഭം ഗുപ്ത നൽകിയ പരാതിയെ തുടർന്ന് ഐപിസി സെക്ഷൻ 306 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അലിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡിസിപി (ട്രാൻസ് ഹിൻഡൻ) ശുഭം പട്ടേൽ പറഞ്ഞു.

തന്‍റെ സഹോദരി കഴിഞ്ഞ നാല് വർഷമായി അലിയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നും അയാളും കുടുംബാംഗങ്ങളും ചേർന്നാണ് അവളെ കൊലപ്പെടുത്തിയതെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

Related posts

Leave a Comment