ഏകദിന ലോകകപ്പ് ക്രിക്കറ്റ് ; ഇരുണ്ടു വെളുക്കാൻ കാത്ത് ആരാധകർ


അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ പുതിയ രാജാക്കന്മാരെ അറിയാൻ ഇനി അധികമൊന്നും കാത്തിരിക്കേണ്ട. നാളെ ഇരുണ്ടു വെളുത്താൽ ഏറെനാളായി കാത്തിരുന്ന ആ ദിനമായി.

ഇന്ത്യ മൂന്നാമതും ലോകകിരീടം നേടുമെന്ന് ഇന്ത്യക്കാർ മാത്രമല്ല, ലോകം മുഴുവൻ പറയുന്നു. ഇതുവരെയുള്ള പത്തു മത്സരങ്ങളിലും ത്രസിപ്പിക്കുന്ന വിജയം നേടി തലയെടുപ്പോടെ നിൽക്കുന്ന ഇന്ത്യക്ക് കിരീടമണിയാൻ ഒരു കടന്പ കൂടി മാത്രം.

ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. രണ്ടാം തവണയാണു ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം. 2003ൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ വിജയം ഓസീസിനായിരുന്നു.

ഇന്നലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ അല്പം ആയാസപ്പെട്ടാണ് ഓസ്ട്രേലിയ കീഴടക്കിയത്. 49.4 ഓവറിൽ 212 റൺസിന് ഓൾ ഔട്ടായ ദക്ഷിണാഫ്രിക്കക്കെതിരേ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 47.2 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടപ്പെട്ടാണ് വിജയം കണ്ടത്.

 

Related posts

Leave a Comment