ഒരു പശുവിന് 40 കോടിയോ? ലോകത്തിലെ ഏറ്റവും വിലകൂടിയ പശു ഇതാ ഇവിടുണ്ട്

ഒരു പശുവിന് ലേലത്തിൽ എത്ര രൂപ കിട്ടും? 40 കോടി കിട്ടുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ സംഗതി സത്യമാണ്. കഴിഞ്ഞ ദിവസം ബ്രസീലിലാണ് 40 കോടിക്ക് പശുവിനെ ലേലം ചെയ്തത്. അങ്ങനെ ലോകത്തിലെ ഏറ്റവും വിലയേറിയ പശു എന്ന പേരും ഈ പശുവിന് സ്വന്തമായി.

നെല്ലോർ ഇനത്തിൽപ്പെട്ട ഈ പശുവിന്‍റെ പേര് വിയാറ്റിന 19 FIV മാര ഇമോവീസ് എന്നാണ്. ബ്രസീലിലാണ് ഇവ കൂടുതലായും കാണപ്പെടുന്നതെങ്കിലും ഇതിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ഇതിനൊരു ഇന്ത്യൻ ബന്ധമുണ്ട്. ബോസ് ഇൻഡിക്കസ് എന്നും ഈ പശുക്കൾ അറിയപ്പെടുന്നുണ്ട്. ആന്ധ്രാപ്രദേശിലെ നെല്ലോറിൽ നിന്നാണ് ഈ കന്നുകാലികളുടെ ഉത്ഭവം.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ നിന്നുമുള്ള നാടൻ കന്നുകാലിയിനമായ ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് നെല്ലോർ ഇനമുണ്ടായത് എന്നാണ് പറയുന്നത്. 1868 -ൽ കപ്പൽമാർഗം ബ്രസീലിലെത്തിയ ഒരു ജോഡി ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് ആ ചരിത്രം ആരംഭിക്കുന്നത്.

കന്നുകാലികളെ കൊണ്ടുവന്നത് നെല്ലോറിൽ നിന്നാണ് എന്നത് കൊണ്ട് ഇവയ്ക്ക് നെല്ലോർ പശുക്കൾ എന്ന് പേരും നൽകി. 1878-ൽ ഹാംബർഗ് മൃഗശാലയിൽ നിന്ന് മറ്റൊരു ജോടി കന്നുകാലികളെ ബ്രസീലിലേക്ക് കൊണ്ടുവന്നു. എന്നിരുന്നാലും, ഇന്ന് ബ്രസീലിലുള്ള നെല്ലോർ പശുക്കൾ 1960 -ൽ ഇന്ത്യയിൽ നിന്നും കൊണ്ടുപോയവയുടെ പരമ്പരയിൽ പെട്ടതാണ് എന്നാണ് കരുതുന്നത്. ഇന്ന് ബ്രസീലിൽ 50 ലക്ഷത്തിലേറെ നെല്ലോർ പശുക്കൾ ഉണ്ടെന്നാണ് പറയുന്നത്. 

 

Related posts

Leave a Comment