തന്റെ ഭാര്യയ്ക്ക് കാമുകനെ മറക്കാനാകില്ലെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞു ! വിവാഹം നടന്ന് മൂന്നാം മാസം ഭാര്യയെ കാമുകന് പുനര്‍ വിവാഹം ചെയ്തു കൊടുത്ത് യുവാവ് മാതൃകയായി…

കാണ്‍പൂര്‍: ത്രികോണ പ്രണയ ചിത്രങ്ങള്‍ ബോളിവുഡില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെങ്കിലും അക്കൂട്ടത്തില്‍ വേറിട്ടതാണ് സല്‍മാന്‍ഖാനും അജയ് ദേവ് ഗണും നായകന്മാരായും ഐശ്വര്യാറായി നായികയായും എത്തിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ദേ ചുകേ സനം’.നായികയെ വിവാഹം കഴിച്ച ഭര്‍ത്താവ് ഒടുവില്‍ കാമുകന് ഭാര്യയെ തിരിച്ചുകൊടുക്കുന്ന ത്രികോണ പ്രണയകഥ നന്നേ പിടിച്ചതോടെ പടം സൂപ്പര്‍ ഹിറ്റുമായി.

എന്നാല്‍ ഈ സിനിമയ്ക്കു സമാനമായ സംഭവങ്ങളാണ് കാണ്‍പൂരുകാരായ സുജിത് എന്ന ഗോലുവിന്റെയും ശാന്തിയുടെയും കാമുകന്‍ രവിയുടേയും ജീവിതത്തില്‍ സംഭവിച്ചത്.
ലോകത്ത് അധികം സംഭവിക്കാത്ത കാര്യങ്ങളില്‍ ഒന്നായ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ച് മൂന്‍ കാമുകന് വിവാഹം കഴിച്ചു കൊടുത്ത. അതും വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം. കാണ്‍പൂരിലെ സാനിഗ്വാന്‍ ഗ്രാമത്തില്‍ ബുധനാഴ്ച ഗോലുവിന്റെ മേല്‍നോട്ടത്തില്‍ ഭാര്യയായിരുന്ന ശാന്തിയുടെ വിവാഹം ലക്നൗവിലെ ഗോസെയ്ന്‍ഗഞ്ചുകാരനും മുന്‍ കാമുകനുമായ രവിയുമായി ഗോലു നടത്തിക്കൊടുത്തു. സാനിഗ്വാന്‍ കാരനായ സുജിത് ശ്യാംനഗറുകാരി ശാന്തിയെ വിവാഹം കഴിച്ചത് ഫെബ്രുവരി 19 നായിരുന്നു. എല്ലാ ചടങ്ങുകളോടും കൂടിയായിരുന്നു വിവാഹം. എന്നാല്‍ വിവാഹരാത്രിയുടെ പിറ്റേന്ന് തന്നെ ശാന്തി ചില മുടന്തന്‍ ന്യായം പറഞ്ഞ് സുജിത് എന്ന ഗോലുവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു.

പിന്നീട് ശാന്തി മടങ്ങിവരാതിരുന്നതോടെ കാരണം അന്വേഷിച്ച് സുജിത്ത് ചെന്നു. എന്താണ് തിരിച്ചു വരാത്തത് എന്ന സുജിത്തിന്റെ ചോദ്യത്തില്‍ ശാന്തി ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ ഒരു ദിവസം ചോദ്യത്തിന് മുന്നില്‍ ശാന്തിയുടെ ഉപശാന്തികളെല്ലാം തകര്‍ന്നു. താന്‍ ലക്നൗവ്വിലുള്ള രവി എന്ന യുവാവുമായി കടുത്ത പ്രണയത്തിലായിരുന്നു എന്നും അതിനിടയിലാണ് വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി സുജിത്തിനെ വിവാഹം കഴിച്ചതെന്നും രവിയെ മറക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. ഇക്കാര്യം പിന്നീട് വിശദമായി പഠിച്ച സുജിത്ത് കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് ശാന്തിക്ക് വാക്കു കൊടുത്തു. രവിയെയും എല്ലാ വീട്ടുകാരേയും പറഞ്ഞു മനസ്സിലാക്കിയ ശേഷം രവിയുമായി ശാന്തിയുടെ വിവാഹം എല്ലാവരുടേയും അനുമതിയോടെ സുജിത്ത് നടത്തിക്കൊടുക്കുകയും ചെയ്്തു.

ശാന്തി ഇക്കാര്യം പറഞ്ഞതിന് പിന്നാലെ സുജിത്ത് ആദ്യം പോയത് രവിയുടെ അരികിലേക്കാണ്. ശാന്തിയുമായുള്ള ബന്ധത്തെക്കുറിച്ച് അയാളും വ്യക്തമാക്കി. രണ്ടു പേരും പറഞ്ഞത് മനസ്സിലാക്കിയ ശേഷം സുജിത്ത് പോയത് സമീപത്തെ പോലീസ് സ്റ്റേഷനിലേക്കായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച സാനിഗ്വാനിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ അതിഥികളുടെ ഒരു വലിയ കൂട്ടത്തിന് മുന്നില്‍ വെച്ച് തന്റെ നേതൃത്വത്തില്‍ തന്നെ സുജിത്ത് വിവാഹം നടത്തുകയും ചെയ്തു.”സംഭവം അറിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് രണ്ടിനേയും കൊന്നുകളയാനായിരുന്നു. എന്നാല്‍ അങ്ങിനെ ചെയ്താല്‍ മൂന്ന് പേരുടെ ജീവിതം അതോടെ തീരുകയും അവരെ ആശ്രയിച്ചു ജീവിക്കുന്ന മറ്റുള്ളവരുടെ കുടുംബങ്ങളെയും ബാധിക്കുമെന്ന തിരിച്ചറിവ് എന്നെ മഥിച്ചു. തുടര്‍ന്നാണ് കുടുംബത്തിലെ മുതിര്‍ന്നവരുമായി ആലോചിച്ച് എല്ലാവര്‍ക്കും സന്തോഷകരമാകുന്ന തീരുമാനം എടുത്തത്.” സുജിത് പറഞ്ഞു. എന്തായാലും അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നേ ഈ സംഭവത്തെ വിശേഷിപ്പിക്കാനാവൂ.

Related posts