വീട്ടുകാര്‍ ജാഗ്രതേ!… ഭിക്ഷാടനത്തിനെത്തിയ ആള്‍ വീട്ടുചുമരില്‍ അടയാളമിട്ടശേഷം കടന്നുകളഞ്ഞു; ഭിക്ഷാടന മാഫിയയുടെ കണ്ണിയാണെന്നു സംശയം

yajakanശ്രീകണഠപുരം: ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാരനായ വയോധികന്‍ ചുമരില്‍ പച്ചില കൊണ്ട് അടയാളപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞു. ഇന്നലെ വൈകുന്നേരം 6.30 ഓടെ ഏരുവേശി വളയംകുണ്ടിലെ ഒരു വീട്ടിലായിരുന്നു സംഭവം. ഉത്തരേന്ത്യന്‍ ശൈലിയില്‍ മുണ്ടുടുത്തെത്തിയ മധ്യവയസ്കന്‍ വീടിന്റെ കോളിംഗ് ബെല്ലടിച്ചപ്പോള്‍ അകത്തുണ്ടായിരുന്ന പെണ്‍കുട്ടി ജനല്‍തുറന്ന് എന്താണ് വേണ്ടതെന്ന് ചോദിച്ചുപ്പോള്‍ ആംഗ്യഭാഷയില്‍ വാതില്‍തുറക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പെണ്‍കുട്ടി വാതില്‍തുറന്നില്ല. ഇതോടെ ഇയാള്‍ കൈയിലുണ്ടായിരുന്ന പച്ചില ഉപയോഗിച്ച് ചുമരില്‍ സമാന്തര രേഖ വരച്ച ശേഷം ഒന്നും പറയാതെ മടങ്ങിപോവുകയായിരുന്നു. ഇയാളുടെ കൈയില്‍ ബാഗും വടിയുമുണ്ടായിരുന്നതായി പെണ്‍കുട്ടി പിന്നീട് വീട്ടിലെത്തിയ രക്ഷിതാക്കളോട് പറഞ്ഞു. രക്ഷിതാക്കള്‍ കുടിയാന്മല പോലീസില്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് എസ്‌ഐ വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പരിശോധന നടത്തി. വയോധികനുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഭിക്ഷാടന മാഫിയ-കവര്‍ച്ചാ സംഘത്തിലെ കണ്ണിയാണോ ഇയാളെന്ന് സംശയം ഉള്ളതായി പോലീസ് പറഞ്ഞു.

Related posts