പിന്നീടങ്ങോട്ട് എല്ലാ ദിവസവും രാവിലെ ന്യൂസ്പേപ്പറിന്റെ അവസാന പേജില്‍ യുവിയെ കുറിച്ചു മാത്രം വായിച്ചു, ട്വിറ്റര്‍ പേജില്‍ അദ്ദേഹം നിരന്തരം രോഗാവസ്ഥയെ കുറിച്ച് അറിയിച്ചുകൊണ്ടിരുന്നു, യുവരാജിനെപ്പറ്റി ആരാധകയുടെ കണ്ണീരണിയിക്കുന്ന വാക്കുകള്‍

യുവിയുടെ ആരാധിക ശില്‍പ മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. യുവി എന്ന പോരാളിയെക്കുറിച്ചും പത്രത്തിലെ അവസാനതാളെടുത്ത് അദ്ദേഹത്തെക്കുറിച്ചു വായിച്ചു തുടങ്ങിയതിനെക്കുറിച്ചുമെല്ലാം ശില്‍പ പറയുന്നു.
ശില്‍പയുടെ കുറിപ്പ്:

”നന്ദി,യുവി..

ഒരിക്കല്‍ രാത്രി അച്ഛന്‍ സിനിമ കാണാന്‍ അനുവദിക്കാതെ കണ്ടുകൊണ്ടിരുന്ന ന്യൂസ് ചാനലിന് കീഴില്‍ സ്‌ക്രോള്‍ ചെയ്തു പോവുന്ന ബ്രേക്കിംഗ് ന്യൂസ് ‘യുവരാജ് സിംഗിന് ശ്വാസകോശത്തില്‍ അര്‍ബുദം സ്ഥിതീകരിച്ചു’.അതുണ്ടാക്കിയ ഞെട്ടല്‍ സത്യത്തിലിപ്പോഴും മനസില്‍ നിന്നു മാഞ്ഞിട്ടില്ല.അത്യധികം വേദനയോടെയാണ്, ഇന്ത്യന്‍ ക്രിക്കറ്റിന് ഒഴിച്ചുകൂടാനാവാത്ത ഒട്ടനവധി നേട്ടങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിനെ കുറിച്ചുള്ള ദുഖകരമായ വാര്‍ത്ത വായിച്ചത്. പക്ഷേ കണ്ടുവളര്‍ന്നത് യുവി എന്ന പോരാളിയെ തന്നെ ആയിരുന്നു. പണ്ടുമുതല്‍ക്കേ തളര്‍ത്താനാവാത്ത പോരാട്ടവീര്യം കാത്തുസൂക്ഷിച്ച യുവി എന്ന കായികപ്രതിഭ ക്രിക്കറ്റ് ലോകത്തില്‍ അമൂല്യമായിരുന്നു. ദിവസങ്ങള്‍ക്കകം പ്രസ്സ് മീറ്റിങ്ങില്‍ യുവി പ്രത്യക്ഷപ്പെട്ടു.

‘ഞെട്ടലോടെ ആണ് സത്യം മനസിലാക്കിയത്. പെട്ടെന്ന് ജീവിതത്തോട് തന്നെ വിരക്തി തോന്നി. എന്നാല്‍ തളരാനോ തോറ്റു പിന്മാറാനോ ഒരുക്കമല്ല.ജീവിതത്തില്‍ ഇന്നോളം കടന്നുവന്ന ഒട്ടനവധി പ്രതിസന്ധികള്‍ തരണം ചെയ്ത ഓര്‍മകള്‍ ഊര്‍ജം പകരുന്നു. ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരും.’

ചാട്ടുളിയേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്. പിന്നീടങ്ങോട്ട് എല്ലാ ദിവസവും രാവിലെ ന്യൂസ്പേപ്പറിന്റെ അവസാന പേജില്‍ യുവിയെ കുറിച്ചു മാത്രം വായിച്ചു തുടങ്ങി. ട്വിറ്റര്‍ പേജില്‍ അദ്ദേഹം നിരന്തരം രോഗാവസ്ഥയെ കുറിച്ച് അറിയിച്ചുകൊണ്ടിരുന്നു. ശേഷം ഇന്ത്യ കണ്ടത് ഏറ്റവും ധീരനായ ഒരു കായികപ്രതിഭയുടെ തിരിച്ചു വരവായിരുന്നു. കീമോതെറാപ്പിയുടെ വിവിധ ഘട്ടങ്ങള്‍ കടന്ന് രോഗത്തില്‍ നിന്നും പരിപൂര്‍ണമുക്തനായി തിരികെ വന്നു യുവി തന്റെ ജീവിതാനുഭവങ്ങള്‍ ‘ഠവല ഠലേെ ഛള ങ്യ ഘശളല’ എന്ന ആത്മകഥയില്‍ എഴുതുകയുണ്ടായി. അതൊരു ചരിത്രമായിരുന്നു. ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ അതിനെ വിശേഷിപ്പിച്ചത് ‘ജൗൃല കിുെശൃമശേീി’ എന്നായിരുന്നു. തീര്‍ത്തും സത്യമാണ്, വായിക്കുന്നവര്‍ക്കൊക്കെയും, അറിയുന്നവര്‍ക്കൊക്കെയും യുവി ഒരു പ്രചോദനം ആയിരുന്നു. നെഞ്ചില്‍ ആഴ്ന്നിറങ്ങിയ സൂചികളുടെ വേദനയെക്കുറിച്ചും, രോഗാവസ്ഥ പൂര്‍ണമായും വിട്ടുമാറിയിട്ടും പതറിപ്പോയ നിമിഷങ്ങളെ കുറിച്ചും യുവി വിവരിക്കുന്നുണ്ട്.അദ്ദേഹം തിരിച്ചുവന്നത് മരുന്നുകള്‍ കൊണ്ട് മാത്രമല്ല, മറിച്ച് ആത്മവിശ്വാസം കൊണ്ടായിരുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. കൂടെ തെല്ലുപോലും അനങ്ങാതെ ഒപ്പം നിന്നു ഒരമ്മയുടെ പിന്തുണയും പ്രാര്‍ത്ഥനയും.

തിരിച്ചുവന്ന് പഴയ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുംവിധം വീണ്ടും യുവി ബാറ്റ് ചെയ്തു, ഒരുപാടധികം തവണ.ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിക്കുകയാണ് എന്ന് അറിയിക്കുമ്പോള്‍,നെഞ്ചില്‍ പഴയപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ആഴമേറിയ ഒരു വിങ്ങലാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് കരുത്തായി കാവലായി അദ്ദേഹം നല്‍കിയ നേട്ടങ്ങള്‍ക്ക് പകരം ആവശ്യമായ പരിഗണന അദ്ദേഹത്തിന് കൊടുത്തിരുന്നുവോ. അവസരങ്ങള്‍ അനുവദിച്ചിരുന്നുവോ. അവസാന കജഘല്‍ മുംബൈക്ക് വേണ്ടി പാഡണിഞ്ഞ യുവി ആദ്യ മാച്ചുകളില്‍ പെര്‍ഫോം ചെയ്തുവെങ്കിലും പിന്നീട് പ്ലെയിങ് 11ല്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയായിരുന്നു. ന്യൂസ് വാല്യൂവിനായും പ്രചരണ തന്ത്രമായും മാത്രം ഉപയോഗിക്കുകയായിരുന്നു പലപ്പോഴും, ആ പ്രതിഭയെ.

എങ്കിലും കുട്ടിക്കാലത്ത് വസന്തം സമ്മാനിച്ച ഓര്‍മകളില്‍ നിന്ന്, ഞങ്ങളുടെ ഗൃഹാതുരതയില്‍ നിന്ന് അങ്ങയെ പറിച്ചെടുത്തു കളയാന്‍ കഴിയില്ലല്ലോ. സ്റ്റുവര്‍ട്ട് ബ്രോഡിനെ 6 സിക്‌സറുകള്‍ പായിച്ച് ചെറിയൊരു പുഞ്ചിരിയില്‍ മാത്രമൊതുക്കിയ മധുരമേറിയ പ്രതികാരത്തിന്റെ കഥ ക്രിക്കറ്റ് നിലക്കുവോളം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നു കൊണ്ടേയിരിക്കും, സംശയമില്ല.സച്ചിന് വേണ്ടിയാണ് താന്‍ കളിച്ചത് എന്ന് പറഞ്ഞ് നേടിയെടുത്ത 2011 ംീൃഹറ രൗു.., നല്‍കിയ സംഭാവനകളില്‍ ഒന്ന് മാത്രമാണ്.അര്‍ബുദരോഗികള്‍ക്ക് താങ്ങും തണലുമായി അത്തരമൊരു തുടക്കവും ചെയ്തുകൊണ്ടാണ് യുവി തന്റെ പോരാട്ടങ്ങള്‍ക്ക് മാറ്റുകൂട്ടിയത്.

യുവി.., നിങ്ങളൊരു പാഠമാണ്. വരും കാലങ്ങളിലൊക്കെയും ‘ഇത് പോരാളിയാണ്..’ എന്ന് തോല്‍വി ഏറ്റുവാങ്ങാന്‍ ഒരുങ്ങുന്നവരെയൊക്കെ ചൂണ്ടിക്കാണിക്കുവാന്‍, പറഞ്ഞു പഠിപ്പിക്കുവാന്‍ കഴിയുന്ന പാഠം. ഞങ്ങളൊരിക്കലും നിങ്ങളെ മറക്കുകില്ല. ജീവന്‍ നിലക്കുവോളം ഏതെങ്കിലും ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിങ്ങള്‍ക്ക് വേണ്ടി ചീര്‍ ചെയ്തു കൊണ്ട്, ആ 6 സിക്‌സറുകള്‍ക്കൊപ്പം മനസ്സ് പായും..,തീര്‍ച്ച.”

Related posts