13കാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയ്ക്കു വിധേയനാക്കി ! സ്ത്രീ ഹോര്‍മോണുകള്‍ കുത്തിവച്ചതിനു ശേഷം നിരവധി തവണ കൂട്ടബലാല്‍സംഗത്തിനിരയാക്കി; പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗൗരവകരം…

രാജ്യ തലസ്ഥാനത്തു നിന്ന് പുറത്തു വരുന്ന പുതിയ ഒരു വാര്‍ത്ത ഏവരെയും ഞെട്ടിക്കുകയാണ്. 13കാരനെ നിര്‍ബന്ധപൂര്‍വം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വര്‍ഷങ്ങളായി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തതായാണ് പരാതി.

വര്‍ഷങ്ങളായി നാലു പേര്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കിഴക്കന്‍ ഡല്‍ഹിയിലെ വനിതാ കമ്മിഷന്റേതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.

മൂന്നു വര്‍ഷം മുന്‍പ് ഒരു നൃത്ത പരിപാടിയില്‍ വച്ചാണ് 13 വയസ്സുള്ള കുട്ടി ഈ നാലു പേരെ പരിചയപ്പെടുന്നത്. തുടര്‍ന്ന് നൃത്തം അഭ്യസിപ്പിക്കാമെന്ന് പറഞ്ഞ് ഇവര്‍ കൂടെകൂട്ടി. ചില നൃത്തപരിപാടികളില്‍ പങ്കെടുക്കുകയും പണം നല്‍കുകയും ചെയ്തതായി കുട്ടി പറഞ്ഞു. എന്നാല്‍ പിന്നീട് ഈ സംഘത്തിനൊപ്പം ജീവിക്കേണ്ട അവസ്ഥയിലായി.

ഇവര്‍ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു ശേഷം ചില ഹോര്‍മോണുകള്‍ കുത്തിവച്ചതോടെ കുട്ടിയുടെ മാറ്റം വളരെപെട്ടെന്നായിരുന്നു.

തുടര്‍ന്ന് സംഘം കുട്ടിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയതായും വനിത കമ്മിഷന്‍ പറഞ്ഞു. ഇവര്‍ക്കു പുറമേ ‘കസ്റ്റമര്‍’മാരായി വന്ന നിരവധി പേര്‍ ബലാത്സംഗം ചെയ്തതായും കുട്ടി വെളിപ്പെടുത്തി.

സംഭവിച്ച കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പടുത്തിയിരുന്നുവെന്നും കുട്ടി പറയുന്നു.

ഇതിനിടെ കുറച്ച് മാസങ്ങള്‍ക്കു ശേഷം പരിചയമുള്ള മറ്റൊരു കുട്ടിയെ നാല്‍വര്‍ സംഘം താവളത്തിലേക്ക് കൊണ്ടുവന്നു. ഒരിക്കല്‍ സാധനങ്ങള്‍ വാങ്ങാനായി ചന്തയിലേക്കു പോയപ്പോള്‍ അമ്മയെ കാണാന്‍ കുട്ടിയ്ക്ക് സാധിച്ചെങ്കിലും പോലീസില്‍ വിവരം അറിയിക്കാനുള്ള ധൈര്യം ഇല്ലാത്തതിനാല്‍ തിരികെയെത്തുകയായിരുന്നു.

ലോക്ഡൗണ്‍ കാലത്ത് അവിടെനിന്ന് രക്ഷപ്പെട്ട കുട്ടി അമ്മയ്ക്കരികില്‍ വീണ്ടുമെത്തി. എന്നാല്‍ ഡിസംബറില്‍ അവരെ കണ്ടെത്തിയ നാല്‍വര്‍ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും തിരികെ കൊണ്ടുപോയി വീണ്ടും പീഡനത്തിന് ഇരയാക്കുകയും അമ്മയെ തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുകത്തുകയും ചെയ്തു.

എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം അവരുടെ താവളത്തില്‍ നിന്ന് കുട്ടി രക്ഷപ്പെടുകയായിരുന്നു.പിന്നീട് കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരു അഭിഭാഷകനാണ് വനിത കമ്മിഷന് അരികിലെത്തിച്ചത്.

തുടര്‍ന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്

. ആണ്‍കുട്ടിയെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ശേഷം ലൈംഗികമായി ഉപയോഗിക്കുന്ന സംഭവം രാജ്യത്തു തന്നെ ആദ്യമായാണെന്നാണ് കരുതപ്പെടുന്നത്.

Related posts

Leave a Comment