അന്യ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു ! പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഒമ്പതാംക്ലാസുകാരനെ ജനനേന്ദ്രിയം ഛേദിച്ച് കൊലപ്പെടുത്തി…

അന്യസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം പുലര്‍ത്തിയതിന് ഒമ്പതാംക്ലാസുകാരന് നഷ്ടമായത് സ്വന്തം ജീവന്‍.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആണ്‍കുട്ടിയുടെ ജനനേന്ദ്രിയും മുറിച്ചാണ് കൊലപാതകം നടത്തിയത്.

പിന്നാലെ ചാക്കില്‍ കെട്ടി മൃതദേഹം പുഴയില്‍ എറിയുകയും ചെയ്തു. കര്‍ണാടകയിലെ കലബുറഗിയിലെ നരിബോലിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്.

നരിബോലി സ്വദേശിയായ കൊല്ലി മഹേഷ് എന്ന 14കാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മഹേഷിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുക്കുന്നത്. ജനനേന്ദ്രിയവും മൂക്കും മുറിച്ച നിലയിലായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മാവന്‍ എത്തി മഹേഷിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്പാണ് വീടിന് സമീപത്ത് താമസിക്കുന്ന ഇതരസമുദായത്തിലെ സമപ്രായക്കാരിയുമായി മഹേഷ് സൗഹൃദത്തിലാകുന്നത്.

പെണ്‍കുട്ടിയെ കാണരുതെന്ന് മാതാവ് താക്കീത് ചെയ്തിരുന്നെങ്കിലും ഇതുവകവെയ്ക്കാതെ പെണ്‍കുട്ടിക്ക് മഹേഷ് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ വാങ്ങി നല്‍കി.

ഇതോടെ പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇടപെട്ടു. അമ്മാവനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് മഹേഷിനെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

Related posts

Leave a Comment